പിണറായിയെ രക്ഷിക്കാൻ ആർ എസ് എസ്ഇസ്ലാമിസ്റ്റുകൾ പണം നൽകി ആനി രാജയെക്കൊണ്ട് പറയിപ്പിച്ചതാണ്, കേരളാപോലീസിനെതീരെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ കരുനീക്കം പാളി....
പിണറായിക്കിട്ട പണിയാൻ പോയ സി പി ഐയ്ക്ക് എട്ടിന്റെ പണിയുമായി നെ വിഴുങ്ങി ജൈത്രയാത്ര ആരംഭിച്ച പിണറായി വിജയൻ അടുത്ത തടയണ പൊളിച്ചത് അതി ഭംഗിയായി തന്നെയാണ്. ഏറ്റവും കൂടുതൽ കിടന്ന് ചിലച്ച കാനം രാജേന്ദ്രൻ എന്ന സി പി ഐ സംസ്ഥാന സെക്രട്ടറിയെ പതിവ് തന്ത്രങ്ങൾ കൊണ്ട് വരുതിയിലാക്കി. കുറച്ച് കാലം വായടപ്പിച്ചു നിർത്തി. പിന്നീട് പിണറായിയുടെ പാദസേവകനാക്കി...
അതൊക്കെ എങ്ങനെയെന്നെന്ന് പാർട്ടികളിലെ സിൽബന്ധികൾ തന്നെ പറഞ്ഞു നടക്കുന്നുണ്ട്. അതവിടെ നിൽക്കട്ടെ. ഇതേ തന്ത്രം സി പി ഐ യിലെ സകല പ്രമുഖരുടെയും മേൽ പ്രയോഗിച്ചതോടെ മുന്നണി എന്നത് പിണറായി മാത്രമായി മാറി.
അങ്ങനെ കേരളത്തിലെ സി പി ഐ, തത്വത്തിൽ സി പി എമ്മായി മാറി. ഇനി സാങ്കേതികമായി രണ്ടും കൂടി ലയിക്കുന്നത് മാത്രമേ കാണാനുള്ളൂ..... പിണറായിയേയും അയാളുടെ കൊള്ളരുതായ്മകളെയും വാഴ്ത്തിപ്പാടുന്ന കേരളത്തിലെ സി പി ഐ യെ നോക്കി വല്ലതും പറയാനുള്ള ആർജ്ജവം സി പി ഐയുടെ അഖിലേന്ത്യ നേതൃത്വത്തിനില്ലല്ലോ.... അതെങ്ങെനെ നടക്കും....? ആകെ, ഭരണമുള്ളത് കേരളത്തിൽ മാത്രമാണ്. അതുകൂടി കൈവിട്ടാൽ വരവും മുടങ്ങും, ചിലവും മുടങ്ങും!!!!
പിണറായിയെ പൂട്ടാൻ അഖിലേന്ത്യ സെക്രട്ടറി രാജയുടെ പത്നി, റാണി തന്നെ രംഗത്തിറങ്ങിയത് ഈ ഘട്ടത്തിലാണ്. സാക്ഷാൽ ശ്രീമതി ആനി രാജ!
ഒരൊറ്റ പ്രസ്താവന കൊണ്ട് പിണറായിയെ തല്ലുകയുമാകാം മുസ്ലിം വോട്ടുബാങ്ക് നേടുകയുമാകാം. സി പി എമ്മിന്റെ മുസ്ലിം പ്രീണന തന്ത്രം സി പി ഐയ്ക്ക് കൂടി സ്വീകരിക്കുകയുമാകാം. പാർട്ടിയെ വളർത്താനുള്ള ഓരോരോ അടവെ...
വളരെ സിംപിൾ ലോജിക്!!!
കേരളത്തിൽ സ്ത്രീ പീഡനവും സ്ത്രീകൾക്കെതിരെയുള്ള അക്രമവും വർദ്ധിക്കുന്നുണ്ടെന്നും, കേരളപോലീസിൽ ആർ എസ് എസ്സുകാരാണുള്ളതെന്നുമാണ് ആനി രാജ കണ്ടെത്തിയത്. കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷ ഇല്ലെങ്കിൽ അതിനുത്തരം പറയേണ്ടത് കേരള പൊലീസാണ്. പിണറായി വിജയനാണ്. അല്ലാതെ ആ വഴിക്കൊന്നും പോയിട്ടില്ലാത്ത ആർ എസ് എസിനെ കൊണ്ടുവന്ന് ഇടയിൽ കയറ്റുന്ന ആനിയുടെ ബുദ്ധി പണിയാകുന്ന മട്ടിലാണ് കാര്യങ്ങൾ. പിണറായി വിജയനും മോദിയുടെ പാർട്ടിക്കാർക്കും ഒരു വടി കൊണ്ട് അടി കൊടുത്ത സുഖം. അങ്ങനെ രണ്ടു ഗുണമുണ്ടാകും എന്നാണ് പാവം കരുതിയത്.
എന്റെ ആനി അക്കെ....!!!
എന്നാ പറച്ചിലാ ഈ പറഞ്ഞേച്ചും പോയത്?
ഇസ്ലാമിസ്റ്റുകൾ പണം നൽകി ആനി രാജയെക്കൊണ്ട് പറയിപ്പിച്ചതാണ് ഈ പ്രസ്താവന എന്ന ആർക്കാണ് അറിയാത്തത്. പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ തന്ത്രത്തിൽ സി പി ഐ യെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു. അതിന്റെ ഉള്ളുകളി മറ്റാരേക്കാളും ആദ്യം മനസ്സിലായത് സഖാവ് പിണറായിയ്ക്ക് തന്നെ. സഖാവിനെ, പണ്ട് ജിഹാദികൾ കുടുക്കിയതും ഇതേ തന്ത്രമായിരുന്നല്ലോ....
പ്രസ്താവന കൊണ്ട് താൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനേക്കാൾ അപകടമുണ്ടാകുക ഇസ്ലാമിക വോട്ടു ബാങ്കുകൾക്കാണ്.... അതങ്ങ് മൂടോടെ പോയാൽ എല്ലാം തീർന്നില്ലേ? സമ്മതിക്കാനും വയ്യ; സമ്മതിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ.
കൃത്യം, ആനി രാജയുടെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ എസ് ഡി പി ഐക്കാരും പോപ്പുലർ ഫ്രണ്ടുകാരും സകല ഇസ്ലാമിസ്റ്റുകളും പറഞ്ഞു തുടങ്ങി...കേരളപോലീസിൽ ആർ എസ് എസ്സാണെന്ന്. കോൺഗ്രസ്സും മാർക്സിസ്റ്റും മാറിമാറി ഭരിക്കുന്ന കേരളപോലീസിൽ ആർ എസ് എസ് പോയിട്ട് വെറുതെയൊരു എസ് പോലുമില്ലെന്ന് മലയാളികൾക്ക് അറിയാവുന്നതാണ്....
മുഖ്യമന്ത്രി പിണറായി ഉദ്‌ഘാടനം ചെയ്ത പോലീസ് അസോസിയേഷൻ പരിപാടിക്ക് പോലും യൂണിഫോമിന്റെ നിയമങ്ങൾ മറന്ന് പാർട്ടിയ്ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയ സഖാക്കളാണ് അവിടെയുള്ളത്.... പി എസ് സി പരീക്ഷയിൽ കോപ്പിയടിപ്പിച്ച് പോലീസ് ജോലിയിൽ കയറ്റിക്കൊണ്ടിരുന്നത് എസ് എഫ് ഇക്കരെയായിരുന്നെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഭവം കൊണ്ട് പൊതുജനം അറിഞ്ഞതാണ്. പമ്പയിലും സന്നിധാനത്തും അയ്യപ്പന്മാരെ തല്ലിയോടിക്കുന്ന ഡി വൈ എഫ് ഐ ക്കാരെ നമ്മൾ ചാനലുകളിൽ കണ്ടതാണ്. പച്ച വെളിച്ചം പോലെ ഇസ്ലാമിക കൂട്ടായ്മകൾ മിഷൻ പ്രവർത്തനങ്ങളുമായി കേരള പോലീസിൽ സജ്ജീവമാണെന്നും നമുക്കറിയാം.
എന്നിട്ടും പറയുകയാ..... കേരളാപോലീസിൽ ആർ എസ് എസുകാരുണ്ടെന്ന്. ആർ എസ് എസ്സുകാരാണെന്ന്... ഇവിടെയാണ് കൃത്യമായ അപകടം ആർ എസ് എസ്സിലെ ബുദ്ധികേന്ദ്രങ്ങൾ മണത്തത്.
ആനിയുടെ പ്രസ്‍താവന പിണറായിയെ വെട്ടാനും മുസ്ലിം വോട്ട് നേടാനും മാത്രമല്ലെന്ന് അവർക്ക് ബോധമുണ്ടായത് ഭാഗ്യം! സംഘവിരുദ്ധ പ്രസ്താവനയാണ് ആനി രാജ നടത്തിയതെന്ന് അവർ പറഞ്ഞു കഴിഞ്ഞു.
കേരളാ പൊലീസിലെ സ്ത്രീ വിരുദ്ധ നടപടികൾ കൈക്കൊള്ളുന്ന ഉദ്യോഗസ്ഥർ ആർ.എസ്.എസ് അനുഭാവികളാണെന്ന വിവാദ പ്രസ്താവനക്കെതിരെയാണ് പ്രതികരണം ഉണ്ടായിരിക്കുന്നത്. സി.പി.ഐ മഹിളാ വിഭാഗം ദേശീയ സെക്രട്ടറിയാണ് ആനി രാജ. ഇപ്പോൾ ഒരു കെ.വി അരുൺ ആണ് അഡ്വ.അനിൽ വിളയിൽ വഴി മാനനഷ്ടത്തിന് ആനി രാജക്ക് വക്കീൽ നോട്ടീസ് അയച്ചത്. സംഘ പ്രവർത്തകനും ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമാണ് കെ.വി അരുൺ.
സ്വന്തം പാർട്ടിയുടെ സംസ്ഥാനനേതൃത്വവും ഭരണനേതൃത്വവും തള്ളി കളഞ്ഞ പ്രസ്താവന നോട്ടീസ് ലഭിച്ചാലുടൻ നിരുപാധികം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസ്. ഇല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കണം. സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന ഒരു തത്വശാസ്ത്രത്തെയാണ് ആനി രാജ എന്ന ആളില്ലാപ്പാർട്ടിയുടെ സഖാവ് സമൂഹത്തിൽ അപമാനിച്ചിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാതെ ആനി രാജ ഉന്നയിച്ച പ്രസ്താവന സമൂഹത്തിൽ സംഘത്തിന് അപമാനം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന പ്രതികരണമാണ് വന്നിരിക്കുന്നത്.
ആർ എസ് എസ്സുകാർ പറയുന്ന ഈ അപമാനത്തിനൊപ്പം തന്നെ, പൊളിറ്റിക്കൽ ഇസ്ലാമിസ്റുകൾക്ക് പോലീസിനെ നിഷ്ക്രിയമാക്കുവാനുള്ള ഗൂഢതന്ത്രത്തിലൊന്നായി പൊതുജനം ആനിയുടെ പ്രസ്താവനയെ കാണുകയാണ്. അല്പം പോലും വാസ്തവമില്ലാത്ത ഒരു നിരീക്ഷണം ഭരിക്കുന്ന പിണറായിക്കോ, കേരളത്തിലെ പോലീസിനോ ഉള്ള കഴിവില്ലായ്മയായി പറയാതെ കേരളത്തിൽ ഇന്നും വേരോടാത്ത ആർ എസ് എസ് നേതൃത്വത്തിന്റെ തലയിലേക്ക് വെയ്ക്കുന്നത് സി പി ഐ എന്ന വാൽ പാർട്ടിയുടെ മതക്കച്ചവടത്തിലെ പങ്കാണ് പുറത്ത് കൊണ്ട് വരുന്നത്. ഇത് സി പി ഐ യുടെ രാഷ്ട്രീയമല്ല, തരാം താഴ്ന്ന രാഷ്ട്ര വിരുദ്ധ പ്രവർത്തനത്തിന്റെ മുഖമാണ്. ഏതായാലും ആനിയും കെട്ടിയോൻ ഡി രാജയും ഇനി കൂടുതൽ കൂടുതൽ പൊല്ലാപ്പിലേക്ക് പോകുന്ന ലക്ഷണമാണ് കാണുന്നത്.
https://www.facebook.com/Malayalivartha