നാർക്കോട്ടിക് ജിഹാദ്: പാലായിലെ ബിഷപ്പിനെ രക്ഷിക്കാൻ തിരുപ്പതിക്ഷേത്രത്തിലെ പോക്കറ്റടിക്കാരൻ!
നല്ലൊരു കഥ വീണു കിട്ടി.സോഷ്യൽ മീഡിയ അതങ്ങേറ്റെടുക്കുകയും ചെയ്തു.നല്ലത് വന്നാൽ ആരെങ്കിലും കളയുമോ.ഇത് വായിച്ചവരും വായിക്കാത്തവരും കേൾക്കണം.ജനങ്ങൾ പറയാൻ കാത്തിരുന്നത് ആരെങ്കിലും ഒരുത്തൻ പറഞ്ഞാൽ അതങ്ങ് പറക്കുകയല്ലേ നമ്മുടെ സോഷ്യൽ മീഡിയയിൽ.....
ഇതൊരു പോക്കറ്റടി മുന്നറിയിപ്പിന്റെ കഥയാണ്.തിരുപ്പതി ക്ഷേത്ര പരിസരത്ത് പലയിടത്തും "പോക്കറ്റടിക്കാരുണ്ട് ശ്രദ്ധിക്കുക: നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ വിലപിടിച്ച വസ്തുക്കൾ എന്നിവ ജാഗ്രതയോടെ സൂക്ഷിക്കുക " എന്ന ബോർഡ് എഴുതി വെച്ചിട്ടുണ്ട്.
ഇതിനർത്ഥം ആന്ധ്രയിലെ ജനങ്ങൾ മുഴുവൻ പോക്കറ്റടിക്കാരനെന്നല്ലല്ലോ. തിരുപ്പതിയിലെ ആൾക്കാരെല്ലാം പോക്കറ്റടിക്കാരാണ്, അവരെ ശ്രദ്ധിക്കുക എന്നാണ് അർത്ഥമെന്നും പറഞ്ഞ് ആന്ധ്രക്കാർ മൊത്തം ഇളകിമറിയാറുണ്ടോ? ട്രെയിനിൽ പോക്കറ്റടിക്കാരുണ്ട് എന്ന് എഴുതി വെച്ചാൽ അതിനർത്ഥം യാത്രക്കാരെല്ലാം കള്ളന്മാരാണ് എന്നുമല്ല. കള്ളന്മാർ യാത്രക്കാരുടെ വേഷത്തിലെത്തിയേക്കും എന്നതാണ്...
ബസ്സിൽ പോക്കറ്റടി സൂക്ഷിക്കുക എന്ന എഴുത്ത് കണ്ടാൽ പോക്കറ്റടിക്കുന്നവർക്ക് മാത്രമെ ദേഷ്യം പിടിക്കുകയുള്ളു. കാരണം ആ എഴുത്ത് അവൻ്റെ വരുമാനത്തെ മാത്രമെ ഇല്ലാതാക്കുകയുള്ളു. അവനെ മാത്രമേ ബാധിക്കുകയുള്ളൂ. തിരുപ്പതിയിലായാലും ട്രെയിനിലായാലും ബസ്സിലായാലും ഇത്തരം മുന്നറിയിപ്പുകളും പരാതികളും പറച്ചിലുകളും മറ്റാരെയും ബാധിക്കാറില്ല.
ജനങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പുകൾ തന്നെ കുറിച്ചാണ് എന്ന തോന്നൽ ഒരു വ്യക്തിക്ക് ഉണ്ടാകുന്നു എങ്കിൽ: ആ മുന്നറിയിപ്പിൽ സൂചിപ്പിച്ച കാര്യങ്ങളുമായി. ദേഷ്യം പിടിച്ച വ്യക്തിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
ഇത്തരം മുന്നറിയിപ്പ് ബോർഡുകൾ എടുത്ത് മാറ്റണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലെത്തിയ ഭക്തരോ; ട്രെയിൻ യാത്രക്കാരോ:ബസ്സ് യാത്രക്കാരോ; ഇന്ന് വരെ ക്ഷുഭിതരായി ഉറഞ്ഞു തുള്ളിയിട്ടില്ല. കാരണം അവർക്കറിയാം അത് തങ്ങളെ കുറിച്ചല്ല എഴുതിയത് എന്ന്. ഇവിടെ നമ്മുടെയിടയിൽ കഞ്ചാവും മയക്കുമരുന്നും, ശരിക്കും പറഞ്ഞാൽ സിന്തറ്റിക് സാധനങ്ങളും മറ്റുള്ളിടങ്ങളിൽ നിന്നും എത്തിക്കുന്നവരുണ്ട്. കൊണ്ടുവരുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുന്നവരും സാമൂഹ്യ ദ്രോഹികൾ തന്നെയാണ്... അതൊക്കെ ഏത് രാഷ്ട്രീയക്കാരായാലും മതത്തിൽ പെട്ടവരായാലും....
എന്നാൽ, അവരെപ്പറ്റി പറയുമ്പോൾ ആർക്കെങ്കിലുമൊക്കെ കൊള്ളുന്നെങ്കിൽ അവർക്കും അതിലൊക്കെ എന്തോ ബന്ധമുണ്ടെന്ന് തന്നെ.
https://www.facebook.com/Malayalivartha