നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിൽ ചോദ്യം ചെയ്യുന്നതിനിടെ പ്രതിയുടെ കടുംകൈ; എലിവിഷം കഴിക്കാനുള്ള ആ ശ്രമത്തെ പോലീസ് തടഞ്ഞത് ഇങ്ങനെ ; കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞപ്പോൾ സംഭവിച്ചത്
നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം... കൊലപാതകത്തിനു പിന്നാലെ അരങ്ങേറിയ ദുരൂഹ സംഭവങ്ങൾ.... എല്ലാ ദുരൂഹതകളും ഇരുൾ മറനീക്കി പുറത്തേക്ക്..... നെല്ലിയാമ്പതി ഇരട്ട കൊലക്കേസിലെ പ്രതി അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.... പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിലെ പ്രതി അയല്‍വാസിയായ കായക്കുന്ന് നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ(24) ആണ് അറസ്റ്റിലായത്.
ജൂണ്‍ 10നു രാത്രിയാണ് റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവൻ നായർ ഭാര്യ പത്മാവതി എന്നിവർ ആണ് കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു . ജില്ലാ പൊലീസ് മേധാവി ഡോ. ആര്‍.അരവിന്ദ് സുകുമാര്‍ പറഞ്ഞത് മോഷണം നടത്തുന്നതിനാണ് വീട്ടിനുള്ളിൽ കയറിയതെന്നാണ്.
ഒന്നര വർഷം മുൻപ് സമീപത്തെ മറ്റൊരു വീട്ടിൽ നിന്നു മോഷണം പോയ ഫോണാണ് അർജുൻ ഉപയോഗിച്ചത്. ഈ മാസം 9ന് ചോദ്യം ചെയ്യലിനായി മാനന്തവാടി ഡിവൈഎസ്പി ഓഫിസിൽ വിളിച്ചുവരുത്തിയിട്ടുണ്ട് . ചോദ്യം ചെയ്യുന്നതിനിടെ നാടകീയമായ സംഭവങ്ങൾ നടന്നു.
ഓഫിസിൽ നിന്ന് ഇറങ്ങിയോടിയ അര്‍ജുന്‍ കയ്യിൽ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയ്ക്കു ശേഷം 16നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നു മാസക്കാലം ഒരു പ്രദേശത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമാണിത് . നെല്ലിയമ്പത്തെ കേശവന്‍നായര്‍-പത്മാവതി ദമ്പതികളുടെ കൊലയാളി അയല്‍വാസിയായ ചെറുപ്പക്കാരന്‍ അര്‍ജുന്‍ ആണെന്ന് തെളിഞ്ഞു .
വീടിനു പിൻഭാഗത്തെ ജനലിന്റെ രണ്ട് അഴികൾ പൊളിച്ചുനീക്കിയാണു പ്രതി അകത്തുകയറാൻ ആദ്യശ്രമം നടത്തിയത് .ജനലിലൂടെ തലയിട്ടു നോക്കിയപ്പോൾ അകത്തെ വെളിച്ചത്തിലൂടെ കേശവൻ നായർ ടിവി കാണുന്നതായി കണ്ടു. പിന്നീട് നേരെ മുൻഭാഗത്തെത്തിയ അർജുൻ വാതിലിൽ മുട്ടുകയും ചെയ്തു .
വാതിൽ തുറന്ന് കേശവൻ നായർ മുറ്റത്തേക്കിറങ്ങി നോക്കിയ സമയം മുൻവശത്തെ വാതിലിലൂടെ അകത്തേക്കു കയറി മുറിയിൽ ഒളിച്ചു . മറ്റൊരു മുറിയിലേക്കു മാറുന്നതിനിടെ പാത്രം തട്ടി വീണ ഒച്ച കേട്ട് കേശവൻ നായർ എത്തിയപ്പോൾ പുറത്തേയ്ക്കോടാൻ ശ്രമിക്കുന്ന അർജുനെ കണ്ടു. ഇയാളെ തടഞ്ഞെങ്കിലും അർജുൻ കേശവൻ നായരെ കത്തികൊണ്ടു കുത്തി രക്ഷപ്പെട്ടു .
അയല്‍വാസിയായ യുവാവിന്റെ കുത്തേറ്റ് മരണപ്പെട്ട താഴെ നെല്ലിയമ്പം റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവനും ഭാര്യ പത്മാവതിയും നാടിനും നാട്ടുകാർക്കും വളരെ വേണ്ടപ്പെട്ടവരായിരുന്നു . ഇവർക്ക് ശത്രുക്കൾ ഇല്ലായിരുന്നു. കായികാധ്യാപകനായിരുന്നു കേശവൻ മാഷ്
സ്ഥലത്തെ പ്രധാന പരിപാടികളിൽ എല്ലാം തന്നെ ഇദ്ദേഹത്തിനു പ്രഥമസ്ഥാനം ഉണ്ടായിരുന്നു. മക്കൾ ജോലി സ്ഥലത്തായതിനാൽ ആളൊഴിഞ്ഞ കാപ്പിത്തോട്ടത്തിലെ ഇരുനില വീട്ടിൽ ഇവർ ഒറ്റയ്ക്കായിരുന്നു താമസം.
കോവിഡ് വന്നതോടെ പുറത്ത് പോലും ഇറങ്ങില്ലായിരുന്നു . കൊല നടത്തിയ അർജുന്റെ കോളനിയിൽലുള്ളവരടക്കമായിരുന്നു ഇവർക്കു വീട്ടു സാധനങ്ങളും മറ്റും എത്തിച്ചിരുന്നത്. എന്തായാലും കൊടുംക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha