'ബൈബിള്‍, ഖുറാന്‍, രാമായണം, ഭഗവദ്ഗീത തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെ ശ്രദ്ധാ പൂര്‍വ്വം ശ്ര വിക്കാറുണ്ട്. സന്ദര്‍ശനം ഹൃദ്യമായ ഒരു അനുഭവമായിരുന്നു...' പാലാ ബിഷപ്പുമായി കൂടികാഴ്ച്ച നടത്തി മന്ത്രി വിഎന്‍ വാസവൻ, സൈബര്‍ ഇടങ്ങളില്‍ പ്രതിഷേധം
പാലാ ബിഷപ്പുമായി കൂടികാഴ്ച്ച നടത്തി മന്ത്രി വിഎന്‍ വാസവൻ. പിന്നാലെ മന്ത്രിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇടത് പൊഫൈലുകളില്‍ നിന്ന് പോലും രൂക്ഷവിമര്‍ശനമാണ് മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളായി നിറയുന്നത്. സിപിഐഎം ഉയര്‍ത്തുന്ന മതേതരമൂല്യമാണ് വിഎന്‍ വാസവന്റെ നടപടിയിലൂടെ തകര്‍ന്നതെന്നും അവസരോചിത ഇടപെടലാണ് മന്ത്രി നടത്തിയതെന്നുമാണ് ഇതിൽ നിന്നും ഉയരുന്ന പ്രധാന വിമര്‍ശനം.
പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അതേ സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് വിമര്‍ശിച്ച കന്യാസ്ത്രീകള്‍ക്കൊപ്പമാണ് കേരളമെന്നും ചിലര്‍ അഭിനന്ദിക്കുകയുണ്ടായി. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ അവസ്ഥ ആലോചിക്കുമ്പോള്‍ ദുഃഖം തോന്നുന്നുവെന്നും ഇതൊന്നും ഇടതുപക്ഷ നിലപാട് അല്ലെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം തികച്ചും സൗഹൃദപരമായിരുന്നു തന്റെ കൂടികാഴ്ച്ചയെന്നാണ് മന്ത്രി ശേഷം ഫേസ്ബുക്കില്‍ കുറിച്ചത്.
മന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-
അഭിവന്ദ്യനായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഇപ്പോഴാണ് പിതാവിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത്. തികച്ചും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമായിരുന്നു. ബൈബിള്‍, ഖുറാന്‍, രാമായണം, ഭഗവദ്ഗീത തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെ ശ്രദ്ധാ പൂര്‍വ്വം ശ്ര വിക്കാറുണ്ട്. സന്ദര്‍ശനം ഹൃദ്യമായ ഒരു അനുഭവമായിരുന്നു.
സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ചേരിതിരിവുണ്ടാക്കുവാനും ശ്രമിക്കുന്ന ചില ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതം ചെയ്യുന്നു. അസമാധാന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ആരെയും അനുവദിക്കില്ല.
https://www.facebook.com/Malayalivartha