അപകട സമയത്ത് ബാൽക്കണിയുടെ നടുവിലായി ഒരു കസേരയുണ്ടായിരുന്നു; അപകടത്തിന് തൊട്ടുമുന്നേ ഭവ്യ ബാൽക്കണിയിൽ! സെക്യൂരിറ്റി ജീവനക്കാരൻ കണ്ട ആ കാഴ്ച്; പൊതുമരാമത്ത് സെക്രട്ടറിയെ മകളുടെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ
പൊതുമരാമത്ത് സെക്രട്ടറിയെ മകളുടെ മരണത്തിൽ ദുരൂഹതകൾ ആരോപിച്ച് കഴിഞ്ഞ ദിവസം പോലീസ് രംഗത്തുവന്നിരുന്നു. കുട്ടി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചതല്ല ആത്മഹത്യ ആയിരുന്നു എന്ന സംശയമാണ് പോലീസ് പ്രകടിപ്പിച്ചത്.
ഇപ്പോൾ ഇതാ ഈ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ വെളിപ്പെടുത്തൽ വളരെയധികം ശ്രദ്ധേയമാകുന്നു. കേസിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വെളിപ്പെടുത്തൽ ആണ് നടത്തിയിരിക്കുന്നത്. അപകട സമയത്ത് ബാൽക്കണിയുടെ നടുവിലായി ഒരു കസേരയുണ്ടായിരുന്നുവത്രേ .
അപകടത്തിന് തൊട്ടുമുന്നേ ഭവ്യ ബാൽക്കണിയിൽ കസേരയിൽ ഇരിക്കുന്നത് കണ്ടതായി സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിനോട് പറഞ്ഞുവെന്ന സൂചനകൾ പുറത്ത് വരികയാണ് . ബാൽക്കണിയിൽ നെഞ്ചോളം ഉയരത്തിൽ ഹാന്റ് റെയിൽ സ്ഥാപിച്ചിട്ടുണ്ട്.
അതിന് മുകളിലൂടെ എത്തിവലിഞ്ഞ് നോക്കിയോ കസേരയിൽ കയറിനിന്നോ എന്നതടക്കം പൊലീസ് പരിശോധന വിധേയമാക്കുന്നുണ്ട്. ബാൽക്കണിക്കു നെഞ്ചിനൊപ്പം ഉയരത്തിൽ റെയിലുകൾ ഉള്ളതിനാൽ കാൽ വഴുതി വീഴാൻ സാധ്യത കുറവാണെന്നാണു പൊലീസ് പറയുന്നത് . ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണ വീഴ്ചയില്‍ നട്ടെല്ലിനും വാരിയെല്ലിനും തലക്കുമേറ്റ പരിക്കാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു .
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ സിംഗ് ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു . പട്ടം കേന്ദ്രീയ വിദ്യാലയത്തിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഭവ്യ.
കവടിയാര്‍ നികുഞ്ജം ഫോര്‍ച്യൂണ്‍ 9 (എ) ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നാണ് വീണത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കാല്‍ വഴുതി വീണതാവാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇപ്പോൾ ആ നിഗമനം മാറി ആത്മഹത്യ എന്ന നിഗമനത്തിലേക്കെത്തിയിരിക്കുകയാണ്.
സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടമാണോ ആത്മഹത്യയാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവം നടന്ന കവടിയാറിലെ നികുഞ്ജം ഫ്ളാറ്റിലെയും സമീപത്തെ ഫ്ളാറ്റിലെയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട് .
ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരുടെ റിപ്പോർട്ട് കൂടി പരിശോധിച്ച് നിഗമനത്തിലെത്താനാണ് പൊലീസിന്റെ ശ്രമം . മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഭവ്യയുടെ മൃതദേഹം ഇന്നലെ രാവിലെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിക്കുകയായിരുന്നു.
അതേസമയം അപകടം നടന്ന സമയം മകൾ ബാൽക്കണയിൽനിന്ന് താഴേക്കു വീണതറിയാതെ അച്ഛൻ ലിഫ്റ്റിൽ മുകളിലത്തെ നിലയിലെത്തി. ഭാര്യ നിലവിളിച്ച് പുറത്തേക്കോടിവന്നത് കണ്ടാണ് മകൾക്ക് അപകടം പറ്റിയെന്ന് ആ അച്ഛൻ അറിയുന്നത്. അപ്പോഴേക്കും തലയടിച്ചു വീണ കുട്ടി അബോധാവസ്ഥയിലായി.
മരാമത്ത് സെക്രട്ടറിയും യുപി അലഹാബാദ് സ്വദേശിയുമാണ് ആനന്ദ് സിങ്.
ആനന്ദ് സിങ്ങും ഭാര്യയും രണ്ടു പെൺമക്കളുമാണു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ആനന്ദ് സിങ് കാറിൽ നിന്നിറങ്ങി ലിഫ്റ്റിൽ കയറിയ ഉടനെയാണ് ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്നു ഭവ്യ നിലത്ത് വീണത് .
ഇതറിയാതെ അദ്ദേഹം മുകൾ നിലയിലെത്തിയപ്പോൾ ഭാര്യ നീലം സിങ് നിലവിളിച്ചു കൊണ്ടു പുറത്തേക്കോടി വരുന്നതാണു കണ്ടത്.വീഴ്ചയിൽ കട്ട പിടിച്ചതിനാലാകാണം ഒരു തുള്ളി രക്തം പോലും പുറത്തു വന്നിരുന്നില്ല. ഉടൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha