കനത്ത മഴയിൽ അരകെട്ടോളം വെള്ളത്തിൽ കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച് സാഹസം കാണിച്ച് സസ് ൻഷനിലായ ഡ്രൈവർക്ക് ലൈസൻസും പോകാൻ സാധ്യത; ബസ് വെള്ളത്തില്‍ മുങ്ങിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ്

സംസ്ഥാനത്തെ കനത്തമഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് വെള്ളത്തില്‍ മുങ്ങിയ സംഭവത്തില്‍ ഡ്രൈവര്‍ എസ്. ജയദീപിന് മോട്ടോർ വാഹന വകുപ്പിെന്‍റ കാരണംകാണിക്കല്‍ നോട്ടീസ്.
ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കം നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഐ .എന്‍.ടി.യു.സി ഈരാറ്റുപേട്ട യുണിറ്റ് പ്രസിഡന്‍റാണ് ജയദീപ്. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിക്ക് മുന്നില്‍ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് പകുതിയോളം മുങ്ങിയത്. ഇവിടെ ഒരാള്‍പൊക്കം വെള്ളമുണ്ടായിരുന്നു.
ഈ മുങ്ങിയ ബസില്‍നിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചതും വടം വലിച്ച് ബസ് കരകയറ്റിയതും. അന്നുതന്നെ ജയദീപിനെ കെ.എസ്.ആര്‍.ടി.സി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഗതാഗത മന്ത്രി ആന്‍റണി രാജുവിെന്‍റ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. തനിക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥരെ അവഹേളിച്ച് സമൂഹമാധ്യമത്തില്‍ ജയദീപ് ഇട്ട പോസ്റ്റും വിഡിയോയും വലിയരീതിയില്‍ പ്രചരിച്ചിരുന്നു. 'കെ.എസ്.ആര്‍.ടി.സിയിലെ എന്നെ സസ്പെന്‍ഡ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം.
എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നെ സസ്പെന്‍ഡ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക' എന്ന് ജയദീപ് ഫേസ്ബുക് കുറിപ്പില്‍ എഴുതിയിരുന്നു.
https://www.facebook.com/Malayalivartha

























