Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

കളി തുടങ്ങിയപ്പോള്‍... വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച് സസ്‌പെന്‍ഷനിലായ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നീക്കം; സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി കൊണാണ്ടര്‍മാര്‍ക്കെതിരെ നാല് പറഞ്ഞതിലുള്ള പ്രതികാരം തീര്‍ത്തെന്ന് സംശയം; നിയമ നടപടി ആലോചിച്ച് ജയനാശാന്‍

20 OCTOBER 2021 08:31 AM IST
മലയാളി വാര്‍ത്ത

യാഥൃശ്ചികമായി ഉണ്ടായൊരു സംഭവത്തിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപനെതിരെ പ്രതികാര നടപടിയ്‌ക്കൊരുങ്ങുകയാണ് അധികൃതര്‍. വെള്ളക്കെട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇറക്കിയ ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചു. പാലാ ജോയിന്റ് ആര്‍.ടി.ഒ.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. എസ്.ജയദീപിന്റെ വിശദീകരണം ലഭിച്ചശേഷമായിരിക്കും അന്തിമ നടപടി.

മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 19(1) പ്രകാരം ഒരു വര്‍ഷംവരെ അയോഗ്യത ലഭിക്കാവുന്ന കുറ്റമാണ് ഡ്രൈവര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ വെള്ളപ്പൊക്കത്തില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്‍പിലെ വെള്ളക്കെട്ടിലൂടെയാണ് ജയദീപ് ബസ് ഓടിച്ചത്.

യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിന് ഡ്രൈവറെ നേരത്തേ സസ്‌പെന്‍ഡുചെയ്തിരുന്നു. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പകുതിയോളം വെള്ളത്തില്‍ ബസ് മുങ്ങുകയും തുടര്‍ന്ന് നിന്നുപോകുകയും ചെയ്തിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരാണ് പുറത്തെത്തിച്ചത്.

അതേസമയം ശക്തമായ ഭാഷയിലാണ് ജയനാശാന്‍ പ്രതികരിച്ചത്. കെഎസ്ആര്‍ടിസിയുടെ പ്രതികാര നടപടിയില്‍ പരക്കെ പ്രതിഷേധമുണ്ട്. ഒരിക്കലും അറിഞ്ഞ് കൊണ്ടല്ല ബസ് വെള്ളത്തിലിറക്കിയത്. അതിനാല്‍ തന്നെ നിയമ നടപടിയും ആശാന്‍ ആലോചിക്കുന്നുണ്ട്.

സസ്‌പെന്‍ഷന് പിന്നാലെ ജയനാശാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരിന്നു. അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ കടന്നുപോകാമെന്ന പ്രതീക്ഷയിലാണ് ബസ് മുന്നോട്ട് എടുത്തത്. ചെറിയ വണ്ടികള്‍ക്ക് പോകാനായി ബസ് ഇടയ്ക്ക് നിര്‍ത്തിക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്നും ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നുപോയി. പിന്നീട് സ്റ്റാര്‍ട്ട് ആയില്ല. നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റുകയായിരുന്നു.

താന്‍ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്‌പെന്‍ഷന് പിന്നില്‍ രാഷ്ട്രീയമാണെന്നുമാണ് ജയദീപ് പറയുന്നത്. എന്റെ യാത്രക്കാരെ എന്റെ ജീവന്‍ പണയപ്പെടുത്തിയിട്ടാണെങ്കിലും രക്ഷിക്കാന്‍ തയ്യാറായാണ് വാഹനം ഓടിച്ചത്. അല്ലെങ്കില്‍ വെള്ളം കയറിയപ്പോള്‍ എനിക്ക് ചാടി രക്ഷപ്പെടാമായിരുന്നു. എന്റെ തന്നിഷ്ട പ്രകാരമല്ല വാഹനം മുന്നോട്ടെടുത്തത്. തന്നിഷ്ട പ്രകാരം ആയിരുന്നെങ്കില്‍ യാത്രക്കാരും കണ്ടക്ടറുമടക്കം എന്നെ അടിച്ചേനെ. അതൊന്നുമുണ്ടായില്ല. യാത്രക്കാരും പറഞ്ഞു മുന്നോട്ട് പോകാമെന്ന്.

ബസിനേക്കാള്‍ ചെറിയ വണ്ടികള്‍ അതിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. അതിനേക്കാള്‍ വലിയ വണ്ടിയാണ് നമ്മുടേത്. ഒരു കുഴപ്പമില്ലെന്ന് യാത്രക്കാര്‍ പറഞ്ഞതോടെയാണ് മുന്നോട്ടെടുത്തത്. എന്നാല്‍ വെള്ളത്തിലേക്ക് കടന്നപ്പോഴേക്കും എതിരെ ഒരു വാഹനം വരികയും ബസിന്റെ എഞ്ചിന്‍ നിന്നുപോകുകയും ചെയ്തു. പിന്നീട് ക്ലച്ച് ചവിട്ടിയതോടെ നൂട്രലായി വണ്ടി മുന്നോട്ട് നീങ്ങിക്കിട്ടി. വെള്ളം കൂടിക്കൂടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും കരയ്‌ക്കെത്തിച്ചില്ലെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കി. ഇതോടെയാണ് മുന്നില്‍ കണ്ട പള്ളിയുടെ കവാടം ലക്ഷ്യമാക്കി നീങ്ങിയത്. എന്നാല്‍ അങ്ങോട്ടേക്ക് എത്തുന്നതിന് മുമ്പേ ബസ് ഉരുളുന്നത് നിന്നു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിയെത്തി യാത്രക്കാരെ എല്ലാം രക്ഷപ്പെടുത്തി. പിന്നീട് ബസും കരയ്ക്ക് കയറ്റി.

ഒരു നാട്ടുകാരനും ഞാന്‍ അനാവശ്യമായി വാഹനം മുന്നോട്ടെടുത്തതാണെന്ന് പറഞ്ഞില്ല. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അവര്‍ എന്നെ കൈവെച്ചേനെ. അവിടെ നിരവധി പേര്‍ വീഡിയോ പിടിക്കുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും എന്നെ വലിയ കാര്യമായിരുന്നു. വെള്ളം വേണോ ചായവേണോ വീട്ടില്‍ വന്ന് ഉണ്ണണോ എന്നൊക്കെയാണ് നാട്ടുകാര്‍ ചോദിച്ചത്.

എന്തായാലും ജയനാശാന്റെ പേരിലുള്ള പ്രതികാര നടപടി ഉപേക്ഷിക്കണമെന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (20 minutes ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (28 minutes ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (32 minutes ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (34 minutes ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (51 minutes ago)

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ കത്തി നശിച്ചു  (1 hour ago)

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം  (1 hour ago)

ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (1 hour ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (1 hour ago)

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം  (1 hour ago)

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം  (2 hours ago)

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (3 hours ago)

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends