ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണണ്‍ നല്ല സിനിമയല്ല, അവാര്‍ഡില്‍ രൂക്ഷവിമര്‍ശനവുമായി ജൂറി അംഗം

അദ്ദേഹത്തിന്‍റെ വാക്കുകളിങ്ങനെയാണ്,....മികച്ച സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത സിനിമ മത-മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണ്. അത്തരം സിനിമയുടെ സംവിധായകന് അവാർഡ് നൽകുന്നുവെന്നത് ജൂറി അംഗമായ എനിക്ക് അപമാനകരമാണ്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒരു നല്ല സിനിമയേ അല്ല. സ്ത്രീപക്ഷ സിനിമ എന്നുപറയുന്നത് തെറ്റാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ. നായികയുടെ ഇത്രയും സഹനങ്ങളും സിനിമയിൽ കാണിക്കുന്ന സ്ത്രീപക്ഷ നിലപാടുകളും വ്യാജമാണ്. ഞാൻ ആ സിനിമയ്ക്കെതിരാണെന്നാണ് അദ്ദേഹം പറയുന്നത്.
ഭാവിയിൽ ഇനിയൊരു പുരസ്കാരനിർണയ കമ്മിറ്റിയിലും എന്റെ സാന്നിധ്യമുണ്ടാകില്ല. ഇത്തരത്തിൽ അപമാനിതനാവാൻ ഞാൻ ഇനിയില്ല. അധ്യക്ഷയുടെ തീരുമാനങ്ങൾ പക്ഷപാതപരമായിരുന്നു. തികച്ചും യാന്ത്രികമായി നടന്ന അവാർഡ് നിർണയമായിരുന്നു ഇത്. സിനിമകളെ കലാപരമായും ആശയപരമായും ഉൾക്കൊള്ളാനുള്ള പാടവം ഒന്നോ രണ്ടോ പേരൊഴികെ ആർക്കും തന്നെ ഉണ്ടായിരുന്നില്ല. നല്ല സിനിമകൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന വേദനയുണ്ട്. കേരള ചലച്ചിത്ര അക്കാദമി അവാർഡ് നിർണയ കമ്മിറ്റി അംഗം എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട പുരസ്കാരങ്ങൾക്കെതിരായി നിലകൊള്ളുന്നു എന്നതിനർഥം ആ പുരസ്കാരങ്ങളെല്ലാം ഞാൻ മാനസികമായി റദ്ദാക്കി എന്നുതന്നെയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകന്‍ ജിയോ ബേബി തന്നെ), മികച്ച ശബ്‍ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‍കാരങ്ങള്‍. ചിത്രത്തെക്കുറിച്ച് ജൂറിയുടെ അഭിപ്രായ പ്രകടനം ഇങ്ങനെയായിരുന്നു"പ്രത്യക്ഷത്തില്‍ ഹിംസാത്മകമല്ലാത്ത, നിശബ്ദമായ ആണ്‍കോയ്‍മയുടെ നിര്‍ദയമായ അധികാര പ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്‍മവും ശക്തവുമായി അവതരിപ്പിക്കുന്ന ചിത്രം എന്നാണ്.
ആണധികാര വ്യവസ്ഥയില്‍ അടുക്കള എന്ന ഇടം എത്രമാത്രം സ്ത്രീവിരുദ്ധമായി മാറുന്നുവെന്ന സാമൂഹിക യാഥാര്‍ഥ്യത്തെ മിതമായ സംഭാഷണങ്ങളിലൂടെയും വാചാലമായ ദൃശ്യങ്ങളിലൂടെയും അവതരിപ്പിച്ച രചനാ മികവിന്". പശ്ചാത്തല സംഗീതം ഏറ്റവും കുറവ് മാത്രം ഉപയോഗിച്ച ചിത്രമായിരുന്നു ദ് ഗ്രേറ്റ് ഇന്ത്യന് കിച്ചണ്‍. മിക്കവാറും സമയങ്ങളില്‍ വീട്ടകങ്ങളും പ്രത്യേകിച്ചും അവിടുത്തെ അടുക്കളയും ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തില്‍ പശ്ചാത്തലശബ്ദം നല്‍കിയിരിക്കുന്നത് പ്രധാനമായും അടുക്കളയിലെ ശബ്ദങ്ങള്‍ തന്നെയാണ്. തുടര്‍ച്ചയായ കേള്‍വിയില്‍ ആഖ്യാനത്തിന്‍റെ ഭാഗം തന്നെയാവുന്നുണ്ട് ഈ ശബ്ദങ്ങള്‍ എന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ ജിയോ ബേബി തയ്യാറാക്കിയ തിരക്കഥയെ ജൂറി ഇങ്ങനെ വിലയിരുത്തിയത്.
ചിത്രത്തെ മറ്റ് ജൂറി അംഗങ്ങള്‍ മികച്ചതായി വിലയിരുത്തുമ്പോളാണ് ജൂറി അംഗം തന്നെയായ എൻ. ശശിധരൻ ഇത്തരത്തില്‍ ചിത്രത്തിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha

























