Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

അടപടലം പൊക്കാനുറച്ച് സൈന്യം... ജമ്മുകാശ്മീരിലെ ഷോപ്പിയാനിലും കുല്‍ഗാമിലുമായി സൈന്യം നാല് ഭീകരരെ വധിച്ചു; രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അടക്കമുള്ളവരെയയാണ് വധിച്ചത്; 2009ന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷന്‍ നടത്തി സൈന്യം; സൈന്യത്തിന്റെ ചടുല നീക്കത്തില്‍ അമ്പരന്ന് ഭീകരര്‍

21 OCTOBER 2021 08:13 AM IST
മലയാളി വാര്‍ത്ത

ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഇതിനുള്ള പകരം വീട്ടലായി സൈന്യം കുതിച്ചു. രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അടക്കം നാലുപേരെ വധിച്ചു.

ഷോപ്പിയാനിലെ ദ്രഗാഡ് മേഖലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയായ ദ റസിസ്റ്റ് ഫ്രണ്ടിന്റെ (ടി.ആര്‍.എഫ്) ജില്ലാ കമാന്‍ഡര്‍ ആദില്‍ അഹ് വാനി, മറ്റൊരു ഭീകരന്‍ എന്നിവരെ സേന കൊലപ്പെടുത്തി.

 



പുല്‍വാമയില്‍ കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ നിന്നുള്ള മരപ്പണിക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ആദിലെന്ന് കാശ്മീര്‍ പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് മറ്റ് രണ്ട് ഭീകരരെ വധിച്ചത്. ഇവരിലൊരാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ ഗുല്‍സാര്‍ അഹമ്മദ് റഷിയാണെന്ന് തിരിച്ചറിഞ്ഞതായി കാശ്മീര്‍ ഐ.ജി ട്വീറ്റ് ചെയ്തു. വാന്‍പോയില്‍ കഴിഞ്ഞദിവസം രണ്ട് ബീഹാറികളെ വെടിവച്ച് കൊലപ്പെടുത്തിയത് റഷിയുടെ നേതൃത്വത്തിലുള്ള ഭീകരസംഘമാണ്.

ദ്രഗാഡില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ നടത്തുകയായിരുന്നു. ഒളിച്ചിരുന്ന ഭീകരര്‍ സേനയ്ക്ക് നേരെ വെടിവച്ചു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു.ഷോപ്പിയാന്‍ മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞാഴ്ച രണ്ടാഴ്ചയ്ക്കിടെ ഭീകരരുമായി 12 ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഇതിനകം 17 ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ പത്തുദിവസമായി പൂഞ്ചിലെ വനമേഖലയില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്.അതിനിടെ, പഞ്ചാബിലെ ഫിറോസ്പൂരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തുനിന്ന് വന്‍ ആയുധശേഖരം ബി.എസ്.എഫ് സംഘം പിടിച്ചെടുത്തു. ഇരുപതിലധികം പിസ്റ്റളുകളും തിരകളുമാണ് പിടിച്ചെടുത്തത്. ഇവ പാകിസ്ഥാന്‍ നിര്‍മ്മിതമാണെന്ന് ബി.എസ്.എഫ് വ്യക്തമാക്കി.

2009ന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷനാണ് സൈന്യം നടത്തിയത്. 2009 ജനുവരിയില്‍ 9 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനാണ് ജമ്മുകശ്മിരിലെ പൂഞ്ച് സാക്ഷിയായത്. ജനുവരി 1 മുതല്‍ 9 വരെ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. നാല് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.

 



12 വര്‍ഷങ്ങള്‍ക്കിപ്പുറം പൂഞ്ചില്‍ നടത്തിയ ഓപ്പറേഷന്‍ 10 ദിവസമാണ് നീണ്ടുനിന്നത്. ഒക്ടോബര്‍ 11ന് സുറാന്‍കോട്ടിലെ ദേറാ കീ ഗലി മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മേഖലയില്‍ വലിയ രീതിയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. ആദ്യ ഘട്ടത്തില്‍ നടത്തിയ തെരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

ഒക്ടോബര്‍ 11ന് ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ 5 സൈനികരാണ് വീരമൃത്യു വരിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 14ന് ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൂടി വീരമൃത്യു വരിച്ചു. എന്നാല്‍, പിന്നീട് നടത്തിയ തെരച്ചിലില്‍ രണ്ട് ജവാന്‍മാര്‍ കൂടി വീരമൃത്യു വരിച്ചതായി കണ്ടെത്തി. ഇതോടെ 9 സൈനികരാണ് പൂഞ്ച് എന്‍കൗണ്ടറില്‍ വീരമൃത്യു വരിച്ചത്.

 



ഡ്രോണുകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് ഉള്‍വനങ്ങളിലുള്ള ഭീകരരെ സൈന്യം കണ്ടെത്തിയത്. ഭീകരരുടെ വലിയ സംഘം തന്നെ വനമേഖലയില്‍ ഉണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കൃഷി ഭൂമിയില്‍ നിന്ന് ഉള്‍പ്പെടെ എല്ലാവരും മടങ്ങണമെന്നും വീടുകളില്‍ തന്നെ തുടരണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന മേഖലയുടെ 11 കിലോമീറ്റര്‍ പരിധിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് പട്ടാളവുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യം മുതലെടുത്ത് പാകിസ്ഥാന്‍ ഭീകരര്‍ നുഴഞ്ഞുകയറിയിരിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (6 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends