Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

റവന്യൂ പുറമ്പോക്ക് ഭൂമികളില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തിനൊരുങ്ങി സര്‍ക്കാര്‍... ഓരോ താലൂക്കിലും ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും, ഡിസംബറിനുള്ളില്‍ അനുമതി നല്‍കാനും നിര്‍ദേശം...അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്ക് ഒരു കാരണം ക്വാറികള്‍ക്ക് നല്‍കുന്ന അനിയന്ത്രിതമായ അനുമതിയാണെന്ന മുന്നറിയിപ്പുകള്‍ ചര്‍ച്ചയാകുമ്പോഴാണ് വീണ്ടും ക്വാറി അനുമതിക്കുള്ള നീക്കം പുറത്താകുന്നത്

22 OCTOBER 2021 01:53 PM IST
മലയാളി വാര്‍ത്ത

ഒരു തുള്ളി മഴ പെയ്താല്‍ ഉരുള്‍പൊട്ടലുണ്ടാകുന്ന നാട്ടില്‍ ക്വാറികള്‍ വേണ്ടേ വേണ്ടന്ന് മുറവിളി ഉയരുമ്പോള്‍ സി പി ഐ എന്ന ആദര്‍ശ പാര്‍ട്ടിയുടെ റവന്യുമന്ത്രി നാടുനീളെ ക്വാറികള്‍ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചു. സി പി എമ്മിന്റെ കൂടി അനുമതിയില്ലാതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ സി പി ഐക്ക് കഴിയില്ല. അതായത് പാവപ്പെട്ട നിരപരാധികളെ കുരുതി കൊടുക്കാന്‍ സര്‍ക്കാര്‍ ലേലം വിളിക്കുന്നു എന്ന് ചുരുക്കം.

റവന്യൂ പുറമ്പോക്ക് ഭൂമികളില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഓരോ താലൂക്കിലും ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും, ഡിസംബറിനുള്ളില്‍ അനുമതി നല്‍കാനുമാണ് നിര്‍ദേശം. ഇതിനാവശ്യമുള്ള ഉത്തരവ് സര്‍ക്കാര്‍ രേഖാമൂലം നല്‍കി കഴിഞ്ഞു.

 



അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്ക് ഒരു കാരണം ക്വാറികള്‍ക്ക് നല്‍കുന്ന അനിയന്ത്രിതമായ അനുമതിയാണെന്ന മുന്നറിയിപ്പുകള്‍ ചര്‍ച്ചയാകുമ്പോഴാണ് വീണ്ടും ക്വാറി അനുമതിക്കുള്ള നീക്കം പുറത്താകുന്നത്. ഓരോ താലൂക്കിലും റവന്യൂ പുറമ്പോക്കുകളില്‍ ക്വാറികള്‍ക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ദുരന്തങ്ങളുണ്ടായ പ്രദേശങ്ങളിലും മറ്റും ക്വാറികള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നിരിക്കെയാണ് പുതിയ നീക്കം. കിഴക്കന്‍ മലയോരങ്ങളില്‍ ക്വാറികള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം മാധവ് ഗാഡ്ഗിലും കസ്തൂരി രംഗനും നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം സര്‍ക്കാര്‍ കാറ്റില്‍ പറത്തി.

 



പുതിയ സര്‍ക്കുലര്‍ പ്രകാരം ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ പുതിയ ക്വാറികള്‍ക്കായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനാണ് ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം.

ഹെക്ടറിന് പത്ത് ലക്ഷം കുറഞ്ഞ പാട്ടത്തുക നിശ്ചയിച്ച് ലേലം നടത്തി ഡിസംബറിനുള്ളില്‍ അനുമതി നല്‍കണം. ഈ മാസം മുപ്പതിനകം ക്വാറികള്‍ ഏറ്റെടുത്തവരുമായി കരാറൊപ്പിടണം. നിലവിലുള്ള ക്വാറികളില്‍ നിന്ന് സീനിയറേജ് അടക്കം സര്‍ക്കാരിലേക്ക് ലഭിക്കാനുള്ള കുടിശികകള്‍ ഉടനെ പിരിച്ചെടുക്കാനും നിര്‍ദേശമുണ്ട്.

 



സ്ഥലം കണ്ടെത്തുമ്പോള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള റെഡ് സോണുകള്‍, പരിസ്ഥിലോല പ്രദേശങ്ങള്‍, വനം എന്നിവ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.

പക്ഷെ അതിതീവ്ര മഴ ആവര്‍ത്തിക്കെ, ഉയരംകൂടിയ മേഖലകളില്‍ ക്വാറികള്‍ ജനവാസ മേഖലകള്‍ക്ക് കൂടുതല്‍ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്കയാണുള്ളത്. 2018 ല്‍ മഹാപ്രളയം ഉണ്ടായതിന് ശേഷവും ക്വാറികള്‍ക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും തൊട്ടടുത്ത വര്‍ഷം ജനുവരിക്ക് ശേഷം 223 ക്വാറികള്‍ക്ക് ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കുമെന്ന് ഉത്തരവുകളില്‍ പറയുമ്പോഴും ഇത് ലംഘിക്കപ്പെടാറുമുണ്ട്.

 



എല്ലാം പരിശോധിച്ചാണ് അനുമതി എന്നാണ് എപ്പോഴും സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ ആ ജില്ലകളിലെ ക്വാറികളുടെ പ്രവര്‍ത്തനം കണ്ണില്‍പ്പൊടിയിടാന്‍ ചുരുങ്ങിയ സമയത്തേക്ക് നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്യാറ്. അതേസമയം, കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഭൂമിയിലെ ക്വാറികളുടെ അനുമതിക്ക് കൃത്യമായ രൂപരേഖ ഉണ്ടാക്കുകയാണ് ചെയ്തതെന്നാണ് വകുപ്പ് വിശദീകരിക്കുന്നത്.

ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന് കരുതി തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുമെന്ന് കരുതാന്‍ വയ്യ. കാരണം ക്വാറികളുടെ പേരില്‍ മറിയുന്നത് കോടികളാണ്.

 



ജൂലൈയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് തന്നെ മേയില്‍ നടന്ന ഇലക്ഷന്റെ പ്രത്യുപകാരമായിട്ടാണ്. ജൂലൈയില്‍ ഇറക്കിയ ഉത്തരവ് നടപ്പിലാക്കുന്നത് ഡിസംബറിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഡിസംബറില്‍ ഉത്തരവ് നടപ്പിലാക്കണമെങ്കില്‍ കാശ് വേറെ കൊടുക്കേണ്ടി വരുമോ എന്ന് കണ്ടറിയണം.

പ്രമുഖ വ്യക്തികള്‍ ബിനാമി പേരുകളില്‍ ക്വാറികള്‍ നടത്തുന്ന കാലമാണ് ഇത്.കര്‍ണാടകത്തിലാണ് ഇത്തരത്തില്‍ ക്വാറി മാഫിയ സജീവമായിരുന്നത്.ഇപ്പോള്‍ കേരളത്തിലും അവര്‍ വേരുറപ്പിച്ചിരിക്കുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (1 hour ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (1 hour ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (1 hour ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (4 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (4 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (6 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (6 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (6 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (6 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (6 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (7 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (7 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (7 hours ago)

Malayali Vartha Recommends