ജാനകി കാട്ടിൽ വച്ച് പീഡിപ്പിച്ച ശേഷം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ബന്ധു വീടിന് സമീപം ഇറക്കി വിട്ടു: അടുത്ത ദിവസവും പ്രതികളിൽ ഒരാൾ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തൽ

കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാര്‍ഥിനിയെ കാമുകനും സുഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ പെണ്‍കുട്ടിയെ പ്രതികളിൽ ഒരാൾ വീണ്ടും ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തല്‍. പെണ്‍കുട്ടി തന്നെയാണ് സംഭവം വെളിപ്പെടുത്തിയത്.
പീഡനത്തിന് ഇരയാക്കിയ മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലില്‍ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മല്‍ രാഹുല്‍ (22), മൊയിലോത്തറ തെക്കെപറമ്ബത്ത് സായൂജ് (24), കായക്കൊടി ആക്കല്‍ പാലോളി അക്ഷയ് (22) എന്നിവരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജാനകി കാട്ടിൽ വച്ച് പീഡിപ്പിച്ചതിന് ശേഷം അടുത്ത ദിവസവും ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇതേ സംഘത്തിലെ രാഹുല്‍ എന്ന പ്രതിയും മറ്റൊരാളും വീണ്ടും പീഡിപ്പിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയത്. ഡോക്ടറോടാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി.
പ്ലസ് ടു വിദ്യാര്‍ഥിനിയെ മരുതോങ്കര ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ കൊണ്ടുപോയാണ് പ്രതികൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഈ മാസം മൂന്നിനാണ് പീഡനം നടന്നത്.
പ്രണയം നടിച്ച് കാമുകനായ സായൂജ് കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ജാനകികാട്ടില്‍ കൊണ്ടുപോയി സുഹൃത്തുക്കളുമായി ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ആദ്യത്തെ കേസില്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.
ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷനിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























