കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയത്തും പത്തനംതിട്ടയിലും പ്രളയദുരിതബാധിത പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും നേരിട്ടുപോയി;കരളലിയിപ്പിക്കുന്ന രംഗങ്ങളാണ് പലയിടത്തും; സർക്കാർ സംവിധാനങ്ങളൊന്നും തന്നെ ദുരിതബാധിതരെത്തേടി ഇതുവരെ എത്തിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയത്തും പത്തനംതിട്ടയിലും പ്രളയദുരിതബാധിത പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും നേരിട്ടുപോയ കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ് കെ സുരേന്ദ്രൻ,അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയത്തും പത്തനംതിട്ടയിലും പ്രളയദുരിതബാധിത പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും നേരിട്ടുപോയിരുന്നു.
കുട്ടനാട്ടിലേയും കൊക്കയാറിലേയും ദുരിതാനുഭവങ്ങളെക്കുറിച്ച് പാർട്ടിയുടെ ആലപ്പുഴ, ഇടുക്കി ജില്ലാ പ്രസിഡണ്ടുമാരിൽ നിന്ന് നേരിട്ടുള്ള വിവരങ്ങളും തേടിയിരുന്നു. കരളലിയിപ്പിക്കുന്ന രംഗങ്ങളാണ് പലയിടത്തും. സർക്കാർ സംവിധാനങ്ങളൊന്നും തന്നെ ദുരിതബാധിതരെത്തേടി ഇതുവരെ എത്തിയിട്ടില്ല. പഞ്ചായത്ത് അംഗങ്ങളും സന്നദ്ധസംഘടനാ പ്രവർത്തകരുമുള്ളതുകൊണ്ട് കുറച്ചെങ്കിലും കാര്യങ്ങൾ നടന്നു.
മരുന്ന് ,കുടിവെള്ളം, പുതപ്പുകൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ,കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ,പഠനോപകരണങ്ങൾ, അടുക്കളസാമഗ്രികൾ അങ്ങനെ നിരവധി ആവശ്യങ്ങൾ പോയിടത്തെല്ലാം ദുരിതബാധിതർ പറയുകയുണ്ടായി.പാർട്ടിയുടെ കേന്ദ്രനേതൃത്വത്തത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയ ഉടനെ ബംഗലൂരൂവിൽ നിന്ന് നാലു ലോറി നിറയെ സാധനസാമഗ്രികളൾ ഉടനെ അയക്കാമെന്ന് കർണ്ണാടക ബി. ജെ. പി നേതൃത്വം അറിയിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ ലഭ്യമാവുമെന്നും അറിയിച്ചു. ഇതു കൂടാതെ സേവാഭാരതി പ്രവർത്തകർ ദുരന്തമേഖലകളിലെല്ലാം സദാ കർമ്മനിരതരായി രംഗത്തുമുണ്ട്. നന്ദി സർവ്വശ്രീ. ജെ. പി. നദ്ദാജി, ബി. എൽ. സന്തോഷ്ജി,നളിൻകുമാർ കാട്ടീൽജി, നിർമ്മൽ സുരാനാജി,സതീഷ് റെഡ്ഡി,മഞ്ജുനാഥ്, എ. ൽ. ശിവകുമാർ,മുനേന്ദ്രകുമാർ, യോഗേഷ്,സഞ്ജു സദാനന്ദൻ, യോഗേഷ്, സിനു ജോസഫ്, രവി ചന്ദ്രൻജി.
https://www.facebook.com/Malayalivartha

























