രണ്ട് മാസം മുന്‍പ് വിവാഹം! ഭര്‍ത്താവിന് ഭക്ഷണം നല്‍കിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് മുറിയുടെ വാതില്‍ അടച്ചു.. നിലവിളി കേട്ട് എത്തിയ സമീപവാസികള്‍ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോൾ കണ്ടത് ഭയാനകം! ആര്യനാട് നവവധുവിന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും...

കഴിഞ്ഞ ദിവസമാണ് ആര്യനാട് നവവധുവിന്റെ ആത്മഹത്യ വാർത്തകൾ പുറത്ത് വന്നത്. ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജി.മോഹന കുമാരന്‍ നായരുടെ സാന്നിധ്യത്തില്‍ ആര്യനാട് പോലീസ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു.
പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഈ റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ യുവതിയുടെ മരണത്തിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിക്കാനാകുകയുള്ളു. രണ്ട് മാസം മുന്‍പായിരുന്നു വിവാഹം.. ആരൃനാട് ആനന്ദേശ്വരം അണിയിലക്കടവ് മിഥുന്റെ ഭാരൃ ആര്‍.ആദിത്യയെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
കഴക്കൂട്ടം വാട്ടര്‍ അതോറിറ്റി ഓഫിസിലെ താല്‍ക്കാലിക ഡ്രൈവറാണ് മിഥുന്‍. ഇന്നലെ രാവിലെ എട്ടരയോടെ ജോലിക്ക് പോയ മിഥുനിന് ഭക്ഷണം പൊതിഞ്ഞ് നല്‍കിയശേഷം കുളിക്കാനെന്നു പറഞ്ഞ് ആദിത്യ മുറിയില്‍ കയറിയ ആദിത്യയെ ഏറെസമയം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറിയുടെ വാതില്‍ തട്ടിവിളിച്ചു.
പ്രതികരണമില്ലാതായതോടെ പുറത്ത് നിന്ന് ജനലിലൂടെ നോക്കിയപ്പോയാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. നിലവിളി കേട്ട് എത്തിയ സമീപവാസികള്‍ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha

























