നിസ്കാരം എന്നു കേള്‍ക്കുമ്ബോള്‍ ശ്രീജിത് പണിക്കര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നത് മനസ്സിന്റെ വൈകൃതമാണ്; വളച്ചൊടിക്കലെന്നു ശ്രീജിത് പണിക്കർ

സമൂഹമാധ്യമങ്ങളിലൂടെ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനാണ് ശ്രീജിത്ത് പണിക്കർ. മുസ്ലീം ക്രിക്കറ്റര്‍മാരുടെ നിസ്കാരത്തെപ്പറ്റിപുതിയ ചര്‍ച്ച പങ്കുവയ്ക്കുകയാണ് ശ്രീജിത്ത് പണിക്കര്‍. പറയുന്ന കാര്യങ്ങളെ വളച്ചൊടിക്കുന്ന ചര്‍ച്ചയിലെ അംഗങ്ങളെ പരിഹസിക്കുകയാണ് പോസ്റ്റിൽ.
കുറിപ്പ് പൂര്‍ണ്ണ രൂപം
മുസ്ലീം ക്രിക്കറ്റര്‍മാരുടെ നിസ്കാരത്തെപ്പറ്റി ഞാന്‍ ഇന്നത്തെ ചര്‍ച്ചയില്‍ പറഞ്ഞത്:
[1] ടീമില്‍ ആദ്യമായെത്തിയ മൊയീന്‍ അലിക്ക് നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്തത് സഹതാരം ഗ്രേയം ഹിക്കാണ്. അതൊരു നല്ല കാര്യമാണ്.
[2] ഉത്തരാഖണ്ഡ് ടീമില്‍ താരങ്ങള്‍ക്ക് നിസ്കരിക്കാന്‍ മൗലവിയെ കൊണ്ടുവന്നത് കോച്ചാണോ ക്യാപ്റ്റനാണോ എന്ന കാര്യത്തില്‍ വിവാദം ഉണ്ടായിട്ടും ബിസിസിഐ ഇടപെട്ട് പ്രശ്നം പരിഹരിക്കാതിരുന്നത് ശരിയായില്ല.
[3] മതാചാരങ്ങള്‍ എപ്പോഴും അനുവര്‍ത്തിക്കുന്ന ആളല്ല താനെന്ന് മുന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞിട്ടുണ്ട്. എങ്കിലും തനിക്ക് നിസ്കരിക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ അതിനുള്ള അവസരം ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതാണ് ഇന്ത്യന്‍ ടീം.
ഇതുകഴിഞ്ഞ് പ്രതികരിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് യാഹ്യാ തങ്ങള്‍: 'നിസ്കാരം എന്നു കേള്‍ക്കുമ്ബോള്‍ ശ്രീജിത് പണിക്കര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നത് മനസ്സിന്റെ വൈകൃതമാണ്.'
ചിത്രത്തില്‍ ഞാന്‍: 'വാട്ട് കോക്കനട്ട്? നമുക്ക് നല്ലൊരു ഇഎന്‍ടിയെ കാണാന്‍ പോയാലോ?'
https://www.facebook.com/Malayalivartha

























