ഇരുപത്തിയൊന്ന് കാരിയെ ആക്രമിച്ച കൊണ്ടോട്ടിയിലെ പ്രതി ജൂഡോ ചമ്പ്യൻ; ആക്രമത്തെ പെൺകുട്ടി എതിർത്തപ്പോൾ, വസ്ത്രം വലിച്ചു കീറി വായിൽ തുണി തിരുകി കേറ്റി, സംഭവം പുറത്തറിഞ്ഞത് പെൺകുട്ടി അടുത്ത വീട്ടിൽ ഓടി കയറിയപ്പോൾ: പെണ്‍കുട്ടി നല്ലരീതിയില്‍ ആക്രമണത്തെ പ്രതിരോധിച്ചു, രക്ഷപ്പെട്ടതെന്ന് ഭാഗ്യം കൊണ്ടെന്ന് എസ് പി
ഇരുപത്തിയൊന്നുകാരിയായ യുവതിയെ കൊണ്ടോട്ടിയിൽ ആക്രമിച്ച കേസില്‍ അറസ്‌റ്റിലായ 15കാരനായ പ്രതി കുറ്റം സമ്മതിച്ചെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്. പ്രതി നല്ല ആരോഗ്യമുളളയാളും ജില്ലാതലത്തില്‍ ജൂഡോ ചാമ്പ്യനുമാണെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 15കാരനെ കോടതിയില്‍ ഹാജരാക്കാൻ കഴിയില്ല. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിന് മുന്നിലായിരിക്കും ഹാജരാക്കുന്നത്.
പെണ്‍കുട്ടിയെ പ്രതി പിന്‍തുടര്‍ന്നിരുന്നതായും പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും എന്നാല്‍ പെണ്‍കുട്ടി തിരികെ പ്രതിരോധിച്ചപ്പോള്‍ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. നന്നായി പ്രതിരോധിച്ചതുകൊണ്ട് ഭാഗ്യവശാല്‍ പെണ്‍കുട്ടി രക്ഷപ്പെട്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഒന്നരവര്‍ഷത്തോളമായി ഓണ്‍ലൈന്‍ ക്ലാസ്സുകളായതിനാൽ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളുടെ ഇടയിൽ വർധിക്കുകയാണ്. ഈ സ്വാധീനം പരിശോധിക്കണമെന്നും എസ്.സുജിത്ത് ദാസ് പറയുന്നുണ്ട്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് കൊണ്ടോട്ടി കൊട്ടൂക്കര അങ്ങാടിയ്‌ക്ക് സമീപം 21കാരിയായ പെൺകുട്ടിയ്ക്ക് പരിക്കേൽക്കുന്നത്.
പെണ്‍കുട്ടിയെ പ്രതി കടന്നുപിടിച്ച് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ വസ്‌ത്രം കീറുകയും വായില്‍ തുണി തിരുകികേറ്റുകയുമായിരുന്നു.
രക്ഷപെട്ടോടിയ പെണ്‍കുട്ടി അയല്‍വീട്ടിലെത്ത വിവരം പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. സംഭവശേഷം പ്രതി ബസില്‍ കയറി രക്ഷപ്പെട്ടിരുന്നു. പൊലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലായിരുന്നു അയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha