തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്ക് വമ്പൻ തിരിച്ചടി; യു എ പി എ നിലനിൽക്കില്ല;എന്‍.ഐ.എയെ തൂത്തെറിഞ്ഞ് സ്വപ്നയ്ക്ക് ജാമ്യം നൽകി കോടതി; പുറത്തിറങ്ങിയതിന് ശേഷം മീഡിയയുടെ മുന്നിലേക്ക് മകളെ കൊണ്ടുവരും; ചതിച്ചവരെ വെളിപ്പെടുത്തുമെന്ന് തുറന്നടിച്ച് സ്വപ്നയുടെ അമ്മ; പുറത്തിറങ്ങുന്ന സ്വപ്ന എന്തും പറയുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്ക് തിരിച്ചടി. കേസില്‍ സ്വപ്‌ന സുരേഷ് അടക്കം എല്ലാപ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈയൊരു സാഹചര്യത്തിൽ എൻ ഐ എയുടെ കുറ്റപത്രം ചോദ്യ ചെയ്യപ്പെടുകയാണ് .യു എ പി എ നിലനിൽക്കില്ലെന്ന് കോടതിയറിയിച്ചു . കെ ടി റെമീസ് അടക്കമുള്ള പ്രതികളുടെ കരുതൽ തടങ്കൽ ഈ മാസം അവസാനിക്കും.
എൻ ഐ എയ്ക്ക് വമ്പൻ തിരിച്ചടിയാണ് സ്വപ്നയുടെ ജാമ്യം . സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയില്‍ മോചിതരാകും. പുറത്തിറങ്ങുന്ന സ്വപ്ന എന്തും പറയും എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മകൾ പുറത്തിറങ്ങുന്നതിൽ സന്തോഷം എന്ന് സ്വപനയുടെ അമ്മ പറഞ്ഞു. എന്റെ മകൾ തെറ്റ് ചെയ്തിട്ടില്ല എന്നും 'അമ്മ പറഞ്ഞു.
കളിയാക്കിയവർക്ക് ഉള്ള ചുട്ട മറുപടിയാണ് ഇതൊന്നും സ്വപ്നയുടെ 'അമ്മ പറഞ്ഞു. ഒരു വർഷത്തിനുശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. മകൾ പുറത്തിറങ്ങിയതിന് ശേഷം മീഡിയയുടെ മുന്നിലേക്ക് മകളെ താൻ കൊണ്ടുവരും എന്ന് അമ്മ പറഞ്ഞു. എന്നെ ചതിച്ചത് ആണ് എന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്. അട്ടകുളങ്ങര വനിതാ ജയിലിലാണ് സ്വപ്ന ഉള്ളത്.
കോടതി കുറെ നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ അയാൾക്കെതിരെ ആരോപിച്ച കുറ്റം നിലനിൽക്കുന്നില്ല എന്ന് മനസ്സിലാക്കിയാൽ മാത്രമേ ജാമ്യം അനുവദിക്കുകയുള്ളൂ എന്നൊരു വശമുണ്ട്.സ്വപ്നയ്ക്കു പെട്ടെന്ന് ഇറങ്ങാൻ പറ്റില്ല .മറ്റുമുള്ളവർക്ക് പെട്ടെന്ന് ഇറങ്ങാൻ കഴിയില്ല . രാഷ്ട്രീയ ലോകത്തെ തന്നെ കീഴ്മേൽ മറിച്ച കേസ് ആയിരുന്നു ഇത്.
അതുകൊണ്ട് തന്നെ സ്വപ്ന പുറത്തിറങ്ങിയതിനു ശേഷം നടത്തുന്ന വെളിപ്പെടുത്തലുകൾ ആർക്കൊക്കെ അനുകൂലമാകും ആർക്കൊക്കെ തിരിച്ചടിയാകുമെന്നും ഏവരും ഉറ്റുനോക്കുന്ന കാര്യം തന്നെയാണ്.കസ്റ്റംസ് ഇഡി കേസുകളിൽ നേരത്തെ ജാമ്യം കിട്ടിയിരുന്നു. ഇപ്പോൾ എൻ ഐ എ കേസിലാണ് ജാമ്യം കിട്ടിയിരിക്കുന്നത് .
ഒരുവർഷത്തോളം കേരളരാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയ കേസായിരുന്നു നയതന്ത്ര സ്വർണക്കടത്ത്. ഈ കേസിൽ കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രം അപൂർണമാണ് . പ്രധാന തൊണ്ടിമുതലായ 30 കിലോഗ്രാം സ്വർണം ദുബായിൽനിന്നും അയച്ച മലയാളിയായ ഫൈസൽ ഫരീദ് പ്രതിപ്പട്ടികയിൽ എവിടെയുമില്ല.
തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറലായ ജമാൽ ഹുസൈൻ അൽസാബി, അറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരും ആരോപണവിധേയരായിരുന്നു. ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാനും ചോദ്യംചെയ്യാനും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന ചോദ്യം ഉയരുമ്പോഴാണ് പ്രതിപ്പട്ടികയിൽനിന്നും ഫൈസൽ ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
ദുബായ് പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും ഫൈസൽ ഇപ്പോൾ എവിടെയെന്ന് അറിയില്ല എന്നതും ശ്രദ്ധേയമായ കാര്യം . ഫൈസലിനെ പ്രതിചേർക്കാതെ കേസ് എങ്ങനെ കോടതിയിൽ നിലനിൽക്കുമെന്ന ആശങ്കയും നിയമവിദഗ്ധരും മുൻ അന്വേഷണ ഉദ്യോഗസ്ഥരും ഉന്നയിക്കുന്നു. ജമാൽഹുസൈൻ അൽസാബിയുടെ സഹായത്തോടെ 18 തവണയായി 95 കിലോ സ്വർണം നയതന്ത്ര ബാഗ് വഴി കേരളത്തിലെത്തിയെന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നത്.
വിദേശപൗരന്മാരെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് പലതവണ കസ്റ്റംസ് അന്വേഷണസംഘം വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. പക്ഷേ, ഒരിക്കൽപ്പോലും മറുപടികൊടുത്തില്ല. ഇവരെ ഇനി ചോദ്യംചെയ്യാനോ അറസ്റ്റുചെയ്യാനോ സാധിച്ചാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള സാധ്യതയാണ് കസ്റ്റംസിനുമുന്നിൽ ബാക്കിയുള്ളത്.ഇപ്പോൾ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയത് വമ്പൻ തിരിച്ചടിയാണ് എൻ ഐ എയ്ക്ക്.
https://www.facebook.com/Malayalivartha























