മനുഷ്യ ഹൃദയമുള്ള ആർക്കും കണ്ണ് നിറയാതെയും 'ഇൻക്വിലാബ് സിന്ദാബാദ്' വിളിക്കാതെയും ഈ സിനിമ കണ്ടു പൂർത്തിയാക്കാനാകില്ല: സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണിൽ സംസാരിച്ചു: 'ജയ് ഭീം' എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി

സൂര്യ നായകനായെത്തിയ ജയ് ഭീം എന്ന സിനിമ വളരെയധികം പ്രേക്ഷകപ്രീതി ആണ് നേടിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ഈ സിനിമയ്ക്ക് ആരാധകർ കൂടുകയാണ്. ഇപ്പോഴിതാ ഈ സിനിമയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തുവന്നിരിക്കുകയാണ്. മനുഷ്യ ഹൃദയമുള്ള ആർക്കും കണ്ണ് നിറയാതെയും 'ഇൻക്വിലാബ് സിന്ദാബാദ്' വിളിക്കാതെയും ഈ സിനിമ കണ്ടു പൂർത്തിയാക്കാനാകില്ലെന്ന് മന്ത്രി പറയുന്നു.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
#മനുഷ്യ ഹൃദയമുള്ള ആർക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല. 'ഇൻക്വിലാബ് സിന്ദാബാദ്' വിളിക്കാതെ ഈ സിനിമ കണ്ടു പൂർത്തിയാക്കാനും ആകില്ല. സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളിൽ എല്ലാം നമുക്ക് ചെങ്കൊടി കാണാം.
യഥാർത്ഥ കഥ, യഥാർത്ഥ കഥാപരിസരം, യഥാർത്ഥ കഥാപാത്രങ്ങൾ, ഒട്ടും ആർഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീൽ പിന്നീട് ജസ്റ്റിസ് കെ ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികൾ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീർപ്പുകൾ.
അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്എഫ്ഐ ആയിരുന്നു, സിഐടിയു ആയിരുന്നു,സിപിഐഎം ആയിരുന്നു. സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണിൽ സംസാരിച്ചു. 'ജയ് ഭീം' എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങൾ അറിയിച്ചു .
സംവിധായകൻ ജ്ഞാനവേൽ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവർത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോൾ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
https://www.facebook.com/Malayalivartha

























