ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്; രോഗികളും ദീർഘദൂര യാത്രക്കാരും പെരുവഴിയിൽ, ശമ്പളപരിഷ്കരണം നടത്തിയില്ലെങ്കിൽ പണിമുടക്ക് തുടരുമെന്ന് സങ്കടനകൾ, പെരുവഴിയിലായി ആ രോഗികളുടെ ദുരിതം കേൾക്കണം

ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങിയിരിക്കുകയാണ്. അര്‍ധരാത്രി 12 മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഇടതുപക്ഷ സംഘടനയായ എംപ്ളോയീസ് അസോസിയേഷനും, ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂറും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂറും പണിമുടക്കിയിരിക്കുകയാണ്.
ഇത്തരത്തിൽ ഭരണ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധത്തിലായതോടെ കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര, സിറ്റി സര്‍വീസുകള്‍ പൂര്‍ണമായും പ്രതിസന്ധിയിലായി മാറുകയും ചെയ്തു. ഇതോടെ കോവിഡ് കാലം കൂടിയായതിനാല്‍ ജനത്തിന്റെ ബുദ്ധിമുട്ട് ഇരട്ടിയായി മാറിയതും കാണുവാൻ സാധിക്കും. നിരവധി രോഗികളും ദീർഘദൂര യാത്രക്കാരും കുടുങ്ങി. ട്രെയിൻ തന്നെ ബസ് സ്റ്റാൻഡിൽ കാത്തിരിക്കേണ്ട അവസ്ഥ. മെഡിക്കൽ കോളേജിൽ എത്തിയ രോഗികൾ പണിമുടക്ക് അറിഞ്ഞിരുന്നില്ല. സമരത്തെ നേരിടാനായി ഡയിസ് നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇന്നും നാളയും ജോലിക്കെത്താത്തവരുടെ ശമ്ബളം പിടിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം കെഎസ്‌ആര്‍ടിസിയിലെ ശമ്ബളപരിഷ്കരണത്തിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. അഞ്ച് വര്‍ഷമായിട്ടും ശമ്പളപരിഷ്കരണം എന്ന വാഗ്ദാനം നിറവേറ്റാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് പണിമുടക്കിലേക്ക് നയിച്ചതെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവുമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
അതോടൊപ്പം തന്നെ ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. "ശമ്ബളപരിഷ്കരണം നടത്തിയാല്‍ സര്‍ക്കാരിന് 30 കോടിയോളം അധിക ബാധ്യത ഉണ്ടാകും. ധനമന്ത്രിയോടും മുഖ്യമന്ത്രിയോടും ചര്‍ച്ച ചെയ്യുന്നതിനായി സവാകാശം തേടി. എന്നാല്‍ ഇതിന് അനുവദിക്കാതെ സമരത്തിലേക്ക് നീങ്ങിയത് ശരിയല്ല," എന്നും മന്ത്രി പറഞ്ഞു. നേരത്തെ നോട്ടീസ് നല്‍കിയ പ്രകാരമാണ് ജീവനക്കാര്‍ സമരമാര്‍ഗം സ്വീകരിച്ചത് തന്നെ.
വീഡിയോ കാണാം;
അതേസമയം കെഎസ്‌ആര്‍ടിസി പണിമുടക്ക് കാരണം കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിരുന്നു. തിയറി, പ്രാക്ടിക്കല്‍, പ്രവേശന പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും സര്‍വകലാശാല ഇതോടൊപ്പം തന്നെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























