ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിന് ന്യായീകരണമില്ല; കെഎസ്‌ആര്‍ടിസി പരിഗണിക്കുന്നത് സർക്കാർ ഗൗരവമായി പരിശോധിക്കും: മന്ത്രി ആന്റണി രാജു

കോവിഡ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുംവിധമുള്ള കെഎസ്‌ആര്ടിസി ജീവനക്കാരുടെ പണിമുടക്കിന് ഒരു ന്യായീകരണവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
കെഎസ്‌ആര്ടിസിയെ അവശ്യ സര്വീസായി പരിഗണിക്കുന്നത് സർക്കാർ ഗൗരവമായി പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് ജീവനക്കാർ ഒരു ജോലിയും ചെയ്യാതിരുന്ന സമയത്തും ശമ്പളവും പെൻഷനും മുടങ്ങാതെ നൽകിയ സർക്കാരാണിത്. ശമ്പളം നൽകാൻ സർക്കാർ എല്ലാ മാസവും 80 കോടി രൂപ നൽകുകയാണ്. 30 കോടി രൂപ അധിക ബാധ്യത വരുന്ന നിർദ്ദേശമാണ് ട്രേഡ് യൂണിയനുകൾ മുന്നോട്ടുവച്ചത്. ഇത് പരിശോധി ക്കാനായിധി സമയം ആവശ്യപ്പെട്ടു.
ഇത് അംഗീകരിക്കാതെ സർക്കാരിനെ മുൾമുനയിൽ നിർത്തി പണിമുടക്ക് നടത്തിയത് ശരിയല്ല. ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള തർക്കത്തിൽ യാത്രക്കാർ എന്ത് പിഴച്ചു.
https://www.facebook.com/Malayalivartha

























