പലപ്പോഴും സുധാകരനെ തകർക്കാനും തളർത്താനും അതിനകത്തുതന്നെ ചില ദുഷ്ടശക്തികൾ ഉണ്ടെന്നുള്ളത് വാസ്തവമാണ്; വ്യക്തിപരമായ പകപോക്കലിനായി കിട്ടിയ സമയം ഉപയോഗിച്ചവരുമുണ്ട്;ജി സുധാകരനെപ്പോലെ അംഗീകാരമുള്ളവര്‍ ആലപ്പുഴയിലില്ലെന്ന് എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

കഴിഞ്ഞ ദിവസമായിരുന്നു മുൻ മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ മുതിർന്ന അംഗവുമായ ജി സുധാകരനെ സി പി എം പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്. ഈ വിഷയത്തിൽ പ്രതികരണവുമായി എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നിരിക്കുന്നു. ജി സുധാകരനെപ്പോലെ അംഗീകാരമുള്ളവര്‍ ആലപ്പുഴയിലില്ലെന്ന കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് .
നല്ല സംഘാടകനാണ്.നല്ല മന്ത്രിയുമായിരുന്നു എന്നും ’മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ വെള്ളാപ്പള്ളി വ്യക്തമാക്കി . പലപ്പോഴും സുധാകരനെ തകർക്കാനും തളർത്താനും അതിനകത്തുതന്നെ ചില ദുഷ്ടശക്തികൾ ഉണ്ടെന്നുള്ളത് വാസ്തവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വ്യക്തിപരമായ പകപോക്കലിനായി കിട്ടിയ സമയം ഉപയോഗിച്ചവരുമുണ്ട്. ആലപ്പുഴയെ സംബന്ധിച്ചിടത്തോളം അദ്ദേഹം നേതാവാണ്.
അവഗണിക്കാനാക്കാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് പറയാതിരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്ന നേതാവിനെതിരെ നടപടിയെടുക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു . വി എസ് അച്യുതാനന്ദന് വരെ അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി ,വി എസ് അച്യുതാനന്ദനെതിരെ വരെ നടപടിയെടുത്ത പാരമ്പ്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തികൾക്കല്ല പ്രാധാന്യം, എന്ത് ചെയ്തുവെന്നതാണെന്നും ചൂണ്ടി കാണിച്ചു.
അച്ചടക്കം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മുഖംനോക്കാതെ നടപടിയെടുക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുധാകരൻ ചെയ്യേണ്ട ഡ്യൂട്ടി സംഘടനാപരമായി വേണ്ടത്ര ചെയ്തില്ല എന്ന് കണ്ടെത്തി. അത് ശരിയോ തെറ്റോ എന്ന് അറിയില്ല. തെറ്റു കണ്ടെത്തിയാൽ ശിക്ഷ കൊടുക്കേണ്ടത് മര്യാദയാണ്. അത് അവർ കൊടുത്തു.ആ ശിക്ഷ അദ്ദേഹം ഉൾക്കൊള്ളുകയും ചെയ്തു.
ശിക്ഷയെക്കുറിച്ച് അറിഞ്ഞുകൊണ്ട് കോടിയേരിയെയും മുഖ്യമന്ത്രിയെയും കണ്ടുകൊണ്ട് മടങ്ങുകയാണ് അദ്ദേഹം ചെയ്തതെതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് പരസ്യശാസനയ്ക്ക് തീരുമാനമെടുത്തത്. അമ്പലപ്പുഴ മണ്ഡലത്തിലെ നിയസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന വിലയിരുത്തലിനെത്തുടർന്നായിരുന്നു നടപടി സ്വീകരിച്ചത് .
കമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിച്ച സുധാകരൻ,താൻ വീഴ്ച വരുത്തിയിട്ടില്ലെന്ന് വിശദമാക്കി . സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരിമും കെ.ജെ. തോമസും ഉൾപ്പെട്ട അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത് .രാവിലെ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha
























