പാലാരിവട്ടത്ത് മോഡലുകൾ മരിച്ച സംഭവം; മോഡലുകള്‍ ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദിവസത്തെ സി.സി ടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കായലിലെറിഞ്ഞെന്ന് ജീവനക്കാര്‍; ഹോട്ടലുടമയുടെ അറസ്റ്റിലേക്ക് നയിച്ചത് ജീവനക്കാരുടെ നിര്‍ണായക വെളിപ്പെടുത്തല്‍

പാലാരിവട്ടത്തിൽ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ ഇന്നായിരുന്നു ഹോട്ടലുടമയെയയും അഞ്ച് ജീവനക്കാരെയും പൊലിസ് അറസ്റ്റ് ചെയ്തത്. മോഡലുകള്‍ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാട്ടിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ജീവനക്കാരുടെ നിര്‍ണായക വെളിപ്പെടുത്തലാണ് റോയി ജോസഫിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
മോഡലുകള്‍ ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദിവസത്തെ സി.സി ടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കായലിലെറിഞ്ഞെന്ന് ജീവനക്കാര്‍പൊലീസിന് മൊഴി നല്‍കി. ഹോട്ടല്‍ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിര്‍ദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാര്‍ പറയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ (ഡിവിആര്‍) നശിപ്പിച്ചതിനാണ് റോയി ജോസഫിനെയും അഞ്ച് ജീവനക്കാരെയും അറസ്റ്റ് ചെയ്തത്. രണ്ടു ജീവനക്കാരെ ഡിവിആര്‍ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തില്‍ എത്തിച്ച് തെളിവെടുത്തിരുന്നു.
ബുധനാഴ്ച രാത്രിയാണ് ആറുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്ബര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി.റോയി പൊലീസിന് കൈമാറിയ ഡിവിആറില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്,
https://www.facebook.com/Malayalivartha
























