വൈറ്റില ബൈപ്പാസിലെ കാറപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മാതാ പിതാക്കള്‍ ദുഃഖത്തില്‍ നിന്നും കരകയറാന്‍ പണിപ്പെടുമ്പോള്‍ ആന്‍സിയുടെ ഉമ്മ അനുദിനം വേദനയിലേക്ക് കൂപ്പുകുത്തുന്നു... താനാണോ മോളെ അപകടത്തിലേക്ക് തള്ളിയത് ആന്‍സിയുടെ ഉമ്മ വിതുമ്പുന്നു

വൈറ്റില ബൈപ്പാസിലെ കാറപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മാതാ പിതാക്കള്‍ ദുഃഖത്തില്‍ നിന്നും കരകയറാന്‍ പണിപ്പെടുമ്പോള്‍ ആന്‍സിയുടെ ഉമ്മ അനുദിനം വേദനയിലേക്ക് കൂപ്പുകുത്തുന്നു. ഓരോ നിമിഷവും അവര്‍ക്ക് ലോകം ഒരു ഭാരമായി മാറുകയാണ്.
മുന്നോട്ടു പോകാന്‍ സാധിക്കാത്ത തരത്തില്‍ അവര്‍ പരിഭ്രാന്തയാണ്. താനെന്തോ കുറ്റം ചെയ്‌തെന്ന മട്ടിലാണ് അവര്‍ പെരുമാറുന്നത്. ആന്‍സിയെ അപകടത്തിലേക്ക് തള്ളിവിട്ടത് താനാണെന്ന് അവരുടെ ഉപബോധമനസ് പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇതില്‍ വാസ്തവമുണ്ടോ? മലയാളി വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ചില വസ്തുതകള്‍ ഇതാണ്.
നവംബറില്‍ ക്യാറ്റ് പരീക്ഷയെഴുതാന്‍ ഫീസടച്ച് കാത്തിരിക്കുകയായിരുന്നു ആന്‍സി. മിസ് ഇന്ത്യ മത്സരത്തിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു.. ഇതിനിടയില്‍ അര്‍ബുദരോഗികള്‍ക്ക് മുടി ദാനംചെയ്യണമെന്ന മോഹമുണ്ടായി. കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കുന്ന സംഘടനകളുമായി ആന്‍സിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
ചെയ്യേണ്ട കാര്യങ്ങള്‍ തന്റെ മുറിയില്‍ എഴുതി സൂക്ഷിക്കുന്നത് ആന്‍സിയുടെ പതിവാണ്. ഇതെല്ലാം കൊച്ചു കുറിപ്പുകളായി അവര്‍ മുറിയിലെ ചുമരില്‍ എഴുതിയൊട്ടിച്ചിരുന്നു. ജീവിതത്തില്‍ എന്തായിത്തീരണമെന്ന് ആന്‍സിക്ക് ക്യത്യമായി അറിയാമായിരുന്നു. ആന്‍സി എഴുതി ഒട്ടിച്ച കുറിപ്പുകളൊന്നും ഉമ്മ ഇപ്പോള്‍ നോക്കാറില്ല.
അന്‍സിക്ക് സിനിമയും മോഡലിങ്ങും ഏറെ ഇഷ്ടമായിരുന്നെങ്കിലും ക്യാറ്റ് പരീക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതെന്നാണ് പിതാവ് പറയുന്നത്.
സിനിമ ആന്‍സിക്ക് ഇഷ്ടമായിരുന്നെങ്കിലും അതൊരിക്കലും ആന്‍സിയുടെ ആദ്യ പരിഗണനയിലുണ്ടായിരുന്നില്ല. സിനിമക്ക് വേണ്ടിയല്ല ആന്‍സി തന്റെ ജീവിതം മാറ്റിവച്ചത്.
സിനിമയ്ക്കുവേണ്ടി എവിടെയെങ്കിലും പോകാനോ ചാന്‍സ് ചോദിക്കാനോ ഒന്നും അവര്‍ തയ്യാറായിരുന്നില്ല. ചില വാഗ്ദാനങ്ങള്‍ വന്നെങ്കിലും അതെല്ലാം നോക്കിമാത്രമാണ് അവര്‍ സ്വീകരിച്ചിരുന്നത്. സിനിമ ആന്‍സിയുടെ പ്രയോറിറ്റി അല്ലാത്തതായിരുന്നു കാരണം.
ഹോട്ടലില്‍ നടന്ന പാര്‍ട്ടിയിലും അതേ നിലപാട് തന്നെയാകും ആന്‍സി സ്വീകരിച്ചത്. അതിന്റെ ഫലമായിട്ടാണോ, വാര്‍ത്തകളില്‍ പറയുന്നതുപോലെ ഒരു കാര്‍ അവരുടെ കാറിനെ പിന്തുടര്‍ന്നതെന്നറിയില്ല. ആന്‍സിയുടെ നിലപാടില്‍ അത്യപ്തിയുണ്ടായിരുന്നവരാണോ കാറില്‍ പിന്നടര്‍ന്നതെന്ന സംശയം ആന്‍സിയുടെ പിതാവ് കബീര്‍ ഉന്നയിക്കുന്നുണ്ട്.
കാര്‍ പിന്തുടര്‍ന്നുവെന്നു പറയുന്നതിലും ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയെന്നു പറയുന്നതിലും ദുരൂഹതയുണ്ടെന്ന് കബീര്‍ പറഞ്ഞു. ഹോട്ടലുടമയെ അന്‍സിക്ക് നേരത്തെ പരിചയമുള്ളതായി കബീറിനറിയില്ല. ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ ആരൊക്കെ പങ്കെടുത്തുവെന്ന കാര്യവും അറിയില്ല.
കഴിഞ്ഞമാസം 15-നായിരുന്നു ആന്‍സിയുടെ പിറന്നാള്‍. സാധാരണ ജന്മദിനത്തിന് അവര്‍ കൂട്ടുകാരുടെ കൂടെ പോയി ആഘോഷിക്കാറുള്ളതാണ്. ഇത്തവണ ജന്മദിനത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. ആശംസ നേരാന്‍ ഖത്തറില്‍നിന്ന് വാപ്പ വിളിക്കുമ്പോള്‍ ആന്‍സി മുറിയിലിരുന്നാണ് സംസാരിച്ചത്. സെപ്തംബറില്‍ ഞാന്‍ നാട്ടില്‍നിന്ന് ഖത്തറിലേക്ക് മടങ്ങുമ്പോള്‍ അവളെ കെട്ടിപ്പിടിച്ച് യാത്രപറയാന്‍ പോലും സാധിച്ചിരുന്നില്ല. അതിനുമുമ്പ് ആന്‍സിക്ക് കോവിഡ് വന്നതിനാല്‍ അല്‍പ്പം ദൂരെ നിന്നാണ് മോള്‍ പിതാവിനെ യാത്രയാക്കിയത്.
കബീറിന് ആന്‍സിയുടെ സിനിമാ- മോഡലിംഗ് കമ്പത്തോട് താത്പര്യക്കുറവുണ്ടായിരുന്നു.എന്നാല്‍ ഉമ്മയുടെ അവസ്ഥ ഇതല്ല. ഉമ്മക്ക് ആന്‍സിയുടെ കലാജീവിതത്തോട് വലിയ താത്പര്യമുണ്ടായിരുന്നു. ആന്‍സിയുടെ കുടുംബത്തിലാര്‍ക്കും അവരുടെ സിനിമാ കമ്പത്തോട് താത്പര്യമുണ്ടായിരുന്നില്ല. അതു തന്നെയാണ് ഉമ്മയുടെ തീരാ ദു:ഖം. മകളുടെ കലാ താത്പര്യങ്ങളില്‍ താന്‍ പ്രതിപത്തി കാണിക്കാതിരുന്നെങ്കില്‍ ഇങ്ങനെയൊരു അപകടം അവര്‍ക്ക് ഉണ്ടാകുമായിരുന്നില്ലെന്ന് ഉമ്മ കരുതുന്നു. ഇത് തന്നെയാണ് അമ്മയെ അലട്ടുന്നതും വേദനിപ്പിക്കുന്നതും.
"
https://www.facebook.com/Malayalivartha
























