ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ ഒക്ടോബർ 28ന് വൻതോതിൽ രാസലഹരി എത്തിയിരുന്നതായി രഹസ്യ വിവരം കിട്ടി പോലീസ്; മോഡലുകൾ മരിക്കുന്നതിന്റെ തലേ ദിവസം പോലീസ് റെയിഡ് നടത്താൻ തീരുമാനിച്ചിരുന്നു; ഈ ദിവസങ്ങളിൽ സൈജു തങ്കച്ചന്റെ സാന്നിധ്യം ഹോട്ടലിൽ ഉണ്ടായിരുന്നു;നടന്നത് കൊലപാതകമോ ?

ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ ഒക്ടോബർ 28ന് വൻതോതിൽ രാസലഹരി എത്തിയിരുന്നതായി വിവരം കിട്ടിയിരുന്നു . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്ത റെയ്ഡിനു കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റും തയ്യാറെടുത്തു. റൈഡ് നടത്താനിരുന്ന തലേന്നായിരുന്നു മോഡലുകൾ പങ്കെടുത്ത പാർട്ടി നടന്നത് .
ഈ ദിവസങ്ങളിൽ, ഇപ്പോൾ ഒളിവിൽ കഴിയുന്ന സൈജു തങ്കച്ചന്റെ സാന്നിധ്യം ഹോട്ടലിൽ ഉണ്ടായിരുന്നതായും വിവരങ്ങൾ പുറത്ത് വരുന്നു. മാസങ്ങൾക്കു മുന്നേ നിശാപാർട്ടിക്കിടയിൽ ഈ ഹോട്ടലിൽ കസ്റ്റംസും എക്സൈസും പരിശോധന നടത്തി. എന്നാൽ ഈ വിവരം ചോർന്നതോടെ ലഹരി ഇടപാടുകാർ രക്ഷപ്പെടുകയുണ്ടായി . എന്നാൽ ഇത്തവണ ഇക്കുറി പഴുതുകൾ അടച്ച റെയ്ഡിനായിരുന്നു പദ്ധതിയിട്ടത് .
കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന്റെ കരിമ്പട്ടികയിലുള്ള 5 ഹോട്ടലുകളിൽ ഒന്നാണു നമ്പർ 18. മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ സൈജു തങ്കച്ചനെക്കുറിച്ച് ഇപ്പോഴും വിവരമില്ല എന്നതാണ് മറ്റൊരു നിഗൂഢത . സംഭവം നടന്ന ദിവസം രാത്രി മോഡലുകളെ കാറിൽ സൈജു പിൻതുടർന്നു.
അപകടത്തിൽ ഇവർ കൊല്ലപ്പെട്ട കാര്യം മിനിറ്റുകൾക്കുള്ളിൽ ഹോട്ടലുടമയും ജീവനക്കാർ അറിഞ്ഞു . ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് നിർദേശം നൽകി.ഭയപ്പെടുത്തുന്ന രീതിയിൽ സൈജുവിന്റെ കാർ പിൻതുടർന്നതായിരുന്നു വേഗം വർധിപ്പിച്ചു കാർ അപകടത്തിൽപെടാൻ ഇടയാക്കിയതെന്നു പരുക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവർ അബ്ദുൽ റഹ്മാൻ മൊഴി നൽകിയിട്ടുണ്ട് .
കോഴിക്കോട് കേന്ദ്രീകരിച്ചു കേരളത്തിലേക്കു ലഹരിയെത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണു സൈജു തങ്കച്ചനെന്ന ആരോപണം ശക്തമാണ് . ഇതിനു തെളിവായി സൈജുവിന്റെ ഫോൺ സംഭാഷണങ്ങൾ പൊലീസിനു കിട്ടി . സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേസിൽ സൈജു തങ്കച്ചൻ, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട മോഡലുകളുടെ അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് . ലഭ്യമായ വിവരങ്ങൾ മുഴുവൻ സംസ്ഥാന പൊലീസിനു കൈമാറിയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണു മുഖ്യമന്ത്രിയെ കാണാൻ ബന്ധുക്കൾ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























