പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ പ്രതീക്ഷയോടെ കതിർമണ്ഡപത്തിലേക്ക് വലതുകാൽ വച്ചു കയറിയ പെൺകുട്ടി;താലി കെട്ടാനായി വരന് മുന്നിൽ കഴുത്തു നീട്ടിയതും സംഭവിച്ചത് നാടകീയമായ രംഗങ്ങൾ; ഗൾഫിൽ നിന്നുള്ള ആ ഫോൺ കാൾ എല്ലാം തകർത്തെറിഞ്ഞു; താലി വലിച്ചെറിഞ്ഞ് ആ രഹസ്യം തുറന്നടിച്ച് വരൻ; പിന്നാലെ കല്യാണ പന്തലിൽ കൂട്ടയടി;ഒടുവിൽ സംഭവിച്ചത്

പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ പ്രതീക്ഷയോടെ കതിർമണ്ഡപത്തിലേക്ക് വലതുകാൽ വച്ചു കയറിയ പെൺകുട്ടി.... താലി കെട്ടാനായി വരന് മുന്നിൽ കഴുത്തു നീട്ടിയതും സംഭവിച്ചത് നാടകീയമായ രംഗങ്ങൾ... വരന്റെ വിചിത്രമായ രീതിയിൽ അമ്പരന്ന് വീട്ടുകാരും കല്യാണത്തിന് പങ്കെടുക്കാൻ എത്തിയവരും ... തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ
താലികെട്ടിന് മിനിറ്റുകൾക്ക് മുൻപ് മാല ഊരിയെറിഞ്ഞ് വിവാഹത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ് വരൻ. കാര്യങ്ങൾ ഇത്രത്തോളം വഷളായതോടെ വീട്ടുകാർ തമ്മിൽ കല്യാണപ്പന്തലിൽ അടിയും നടന്നു. പോലീസ് ഇടപെട്ടാണ് എല്ലാവരെയും ശാന്തമാക്കിയത്. എന്നാൽ കല്യാണത്തിൽ നിന്നും പിന്മാറാൻ കാരണം യുവാവ് തന്നെ വെളിപ്പെടുത്തി .
കഴിഞ്ഞ ദിവസം രാത്രി ഗൾഫിൽ നിന്ന് തന്റെയും സഹോദരിയുടെയും ഫോണിൽ ഒരു യുവാവ് വിളിച്ചെന്നും കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പറഞ്ഞത്. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഒരു വർഷം മുൻപായിരുന്നു വെഞ്ഞാറമൂട് സ്വദേശിയായ വധുവിന്റെയും നിയമപാലകനായ വരന്റെയും വിവാഹ നിശ്ചയം നടന്നത്.
കൊറോണ ഭീതി ഉണ്ടായിരുന്നതിനാൽ നീട്ടി നീട്ടി കൊണ്ട് പോയി .അത് ഒഴിഞ്ഞതിന് പിന്നാലെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു . വിവാഹത്തിന് ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയുമാെക്കെ ഇരുകൂട്ടരും ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ രാവിലെ ഓഡിറ്റോറിയത്തിലെത്തിയ വരൻ വിവാഹത്തിന് മിനിറ്റുകൾക്ക് മുൻപ് മാല ഊരിയെറിഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
ഇതോടെ രണ്ട് വീട്ടുകാരും തമ്മിൽ കയ്യാങ്കളിയായി. സംഭവമറിഞ്ഞ് പോലീസ് എത്തി. അപ്പോഴേക്കും നിരവധി ആൾക്കാർ സ്ഥലം വിട്ടു. തുടർന്ന് പോലീസാണ് വധുവിന്റെയും വരന്റെയും രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തത്. നഷ്ടങ്ങൾ സ്വയം സഹിക്കാമെന്നും ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പരാതി ഒന്നുമില്ലെന്നുമുള്ള ധാരണയിലാണ് ഇരകൂട്ടരും പിരിഞ്ഞത്.
അക്ഷരാർത്ഥത്തിൽ ഒരു നാട് മുഴുവൻ മുൾമുനയിൽ നിന്ന നിമിഷങ്ങളായിരുന്നു ആ കതിർമണ്ഡപത്തിൽ അരങ്ങേറിയത്. അങ്ങനെയെന്തെങ്കിലും ഫോൺ കോൾ വന്നിരുന്നു എങ്കിൽ കല്യാണം മണ്ഡപത്തിലേക്ക് എത്തുന്നതിനു മുന്നേ തന്നെ വരന് കാര്യങ്ങൾ അവരോട് പറഞ്ഞു വിവാഹത്തിൽ നിന്ന് പിൻമാറാമായിരുന്നു. മണ്ഡപത്തിൽ വച്ച് തന്നെ എല്ലാവരുടെയും മുന്നിൽ വധുവിനെയും വീട്ടുകാരെയും നാണംകെടുത്തി കൊണ്ടാണ് വരൻ ഇത്തരം തീരുമാനം എടുത്തു എന്നത് വളരെ അധികം മോശമാണ്.
https://www.facebook.com/Malayalivartha
























