'കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. കെപിഎസി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്...' വിമർശനങ്ങളെ തള്ളി കെ പി സി സി വർക്കിങ് പ്രസിഡന്‍റ് പി ടി തോസ് എംഎൽഎ
കെപിഎസി ലളിതയ്ക്ക് സർക്കാർ ചികിത്സാ സഹായം നൽകുന്നതിനെ തുടർന്ന് ഉയർന്ന വിമർശനങ്ങളെ തള്ളിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കെ പി സി സി വർക്കിങ് പ്രസിഡന്‍റ് പി ടി തോസ് എം എൽ എ. കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും കോൺഗ്രസ് നേതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചു.
നടന നാടക സിനിമാ ലോകത്തിന് കെ പി എസി ലളിത നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണമെന്നും പി ടി തോമസ് ആവശ്യപ്പെടുകയുണ്ടായി. ഫേവ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്‍റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെപിഎസി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്.
രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും.
അതേസമയം കരൾ സംബന്ധമായി അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലാണ് കെ പി എ സി ലളിത. ലളിതയ്ക്ക് സർക്കാർ സഹായം നൽകുന്നതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിലും മറ്റും നിരവധിപേർ രംഗത്തെത്തുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ തന്നെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം പുറത്ത് വന്നത്.
https://www.facebook.com/Malayalivartha

























