പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ ആസിഡ് ഒഴിച്ച ശേഷം വീട്ടമ്മ നേരെ പോയത് ഭര്‍ത്താവിന്‍റെ മുരിക്കാശ്ശേരിയുള്ള വീട്ടിലേക്ക്;മുഖത്തെ മുറിവ് കഞ്ഞി വെള്ളം വീണ് സംഭവിച്ചതെന്ന് കളവ് പറഞ്ഞു; സംശയത്തിന് അവസരം പോലും നല്‍കാതെ അഞ്ച് ദിവസത്തോളം യുവതി ഇവിടെ ഒളിവില്‍ കഴിഞ്ഞു;ആസിഡ് ആക്രമണമേറ്റ് കാഴ്ച നഷ്ടമായ യുവാവില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പൊലീസ് ഷീബയുടെ വീട്ടിലെത്തിയപ്പോൾ കണ്ടത്!!!

യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ഷീബയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ചോദ്യം ചെയ്തതോടെ ആരും അതിശയിച്ചു പോകുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വരുന്നത്. പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ ആസിഡ് ഒഴിച്ച ശേഷം വീട്ടമ്മ നേരെ പോയത് ഭര്‍ത്താവിന്‍റെ മുരിക്കാശ്ശേരിയുള്ള വീട്ടിലേക്കായിരുന്നു.
പെരുംങ്കളിയായ ഇവർ മുഖത്തെ മുറിവിനെ കുറിച്ച് വീട്ടുക്കാരോടുപറഞ്ഞത് മറ്റൊന്നായിരുന്നു. കയ്യില്‍ കരുതിയിരുന്ന ആസിഡ് യുവാവിന്‍റെ മുഖത്തേക്ക് ഒഴിക്കുന്നതിനിടെ വീട്ടമ്മയുടെ മുഖത്തും ആസിഡ് വീണ് പൊള്ളലേറ്റിരുന്നു. മുഖത്തെ പൊള്ളല്‍ കഞ്ഞിവെള്ളം വീണ് സംഭവിച്ചതെന്നായിരുന്നു വീട്ടമ്മ ഭര്‍ത്താവിന്‍റെ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.
സംശയത്തിന് അവസരം പോലും നല്‍കാതെ അഞ്ച് ദിവസത്തോളം യുവതി ഇവിടെ ഒളിവില്‍ കഴിയുകയും ചെയ്തു. ആസിഡ് ആക്രമണമേറ്റ് കാഴ്ച നഷ്ടമായ യുവാവില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പൊലീസ് ഷീബയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ഭര്‍തൃവീട്ടുകാര്‍ വിവരം അറിഞ്ഞത്.
അത് വരെയും കഞ്ഞി വെള്ളത്തിൻറെ കള്ളക്കഥ പറഞ്ഞ് വീട്ടൂകാരെ പറ്റിക്കഗ്‌സിഗ് രക്ഷപ്പെടാനുള്ള തീവ്രശ്രമമായിരുന്നു പോലീസ് നടത്തിയത്. നേരത്തേ, അരുണ്‍ കുമാറിനെയും വീട്ടുകാരെയും ഷീബ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. 2,14,000 രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ അരുണ്‍ തയാറായില്ല. പിന്നീട് 14,000 രൂപ മതിയെന്നു പറഞ്ഞാണ് ഷീബ അരുണിനെ വിളിച്ചുവരുത്തിയത്.
അതേസമയം പ്രണയം നിരസിച്ചതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ യുവതി കുടുങ്ങിയത് യാഥൃശ്ചികമായിട്ടാണ് . കഴിഞ്ഞ ചൊവ്വ രാവിലെ പത്തിനാണു തിരുവനന്തപുരം പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍കുമാറിന് (27) ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്. അടിമാലി ഇരുമ്പുപാലം പരിശക്കല്ല് പനവേലി ഷീബയാണ് (35) അറസ്റ്റിലായത്.
സിസിടിവി ദൃശ്യങ്ങളില്ലായിരുന്നെങ്കില്‍ അരുണ്‍ ജയിലിലാകുമായിരുന്നു . ആസിഡ് ആക്രമണത്തില്‍ അരുണ്‍ കുമാറിനെ പ്രതിയാക്കാണ് ലക്ഷ്യമിട്ടതെന്ന് ഷീബ പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ ആക്രമണം അരങ്ങേറിയ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് ഷീബയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി.
യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ അറസ്റ്റിലായഇവരെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പരിശക്കല്ല് സ്വദേശിനിയാണ് ഷീബ. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ തിരുവനന്തപുരം പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍ കുമാറി(27)നെ ഇരുമ്പുപാലത്തേക്കു വിളിച്ചുവരുത്തി മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു .
ഇരുവരും 2 വര്‍ഷം മുന്‍പ് പ്രണയത്തിലായതിനു ശേഷം ഷീബ ഹോം നഴ്‌സായി തിരുവനന്തപുരത്ത് ജോലിക്ക് എത്തി. ഇതോടെ ബന്ധം കൂടുതല്‍ ദൃഢമായി. അരുണിനെ കൈക്കലാക്കാന്‍ കഴിയുമെന്ന് മോഹിച്ചു. 5 മാസം മുന്‍പ് മകള്‍ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നതോടെ ചെറിയ ഗ്യാപ്പ് വന്നു.
എങ്കിലും പ്രണയബന്ധം തുടര്‍ന്നു. അടുത്ത നാളിലാണ് അരുണ്‍ കുമാര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് ആസിഡ് ആക്രണത്തിനു ഷീബ മുതിര്‍ന്നതെന്നു പൊലീസ് പറഞ്ഞു. മുരിക്കാശേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് ആസിഡ് എത്തിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഷീബ, വിവാഹിതയും 2 കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞതോടെ അരുണ്‍ പ്രണയത്തില്‍ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
ഒരു കണ്ണിനു സാരമായി പരുക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അരുണ്‍കുമാറിനെ കഴിഞ്ഞ 16ന് രാവിലെ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിക്കു സമീപത്തേക്കു വിളിച്ചു വരുത്തിയ ശേഷം സംസാരിക്കുന്നതിനിടെയാണ് കൈവശം കരുതിയിരുന്ന ആസിഡ് ഷീബ മുഖത്തേക്ക് ഒഴിച്ചത്. ഷീബയ്ക്കും പൊള്ളലേറ്റു.
https://www.facebook.com/Malayalivartha
























