എം.പിമാരായ എന്‍.കെ പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസിനും മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് സർക്കാർ; കേരളവും തമിഴ്നാടും തമ്മിലുണ്ടാക്കിയിരിക്കുന്ന അന്തര്‍ധാരയുടെ ഭാഗമായാണ് നടപടിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

എം.പിമാരായ എന്‍.കെ പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസിനും മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചു. ചീഫ് സെക്രട്ടറിക്ക് അടക്കം കത്ത് നല്‍കിയിരുന്നെന്നും എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
'മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ നിരവധി തവണ അനുമതിക്കായി ജില്ലാ കലക്ടറുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു. ചീഫ് സെക്രട്ടറിയുമായും സംസാരിച്ചു. ബോട്ടില്ല, മഴയുണ്ട് തുടങ്ങിയ സാങ്കേതികമായ മറുപടികളാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. കൃത്യമായ ഒരു മറുപടി പറയാന്‍ ചീഫ് സെക്രട്ടറിക്കായില്ല' എം.പി പറഞ്ഞു.
അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് കാര്യങ്ങള്‍ പുറത്തു വരാതിരിക്കാനാണ് തങ്ങളെ തടഞ്ഞതെന്നാണ് പ്രേമചന്ദ്രന്‍ എം.പിയുടെ ആരോപണം. കേരളവും തമിഴ്നാടും തമ്മിലുണ്ടാക്കിയിരിക്കുന്ന അന്തര്‍ധാരയുടെ ഭാഗമായാണ് ഈ നടപടിയെന്നും എം.പി ആരോപിച്ചു. മുല്ലപ്പെരിയാറിന്റെ സുരക്ഷാ ചുമതല സംസ്ഥാന പൊലീസിനാണ്. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ അണക്കെട്ടിലേയ്ക്ക് പോകേണ്ട എന്നാണ് എംപിമാരുടെ തീരുമാനം.
https://www.facebook.com/Malayalivartha
























