Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം... ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് രക്ഷയാകുമോ?

07 DECEMBER 2021 09:31 AM IST
മലയാളി വാര്‍ത്ത

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം.

ഒമിക്രോണ്‍ അതിപ്രസരം വരും ദിവസങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ എത്ര തോതിലും വേഗത്തിലും കീഴടക്കുമെന്നതില്‍ ഇപ്പോഴും വ്യക്തമായ ധാരണയില്ല. ഏറെ വൈകാതെ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ കടന്നുവരാനുള്ള സാധ്യത ആരോഗ്യവകുപ്പ് ശരിവയ്ക്കുന്നു.

 


കേരളത്തില്‍ 95 ശതമാനം പേര്‍ക്ക് കോവിഡ് ഒന്നാം ഡോസ് വാക്‌സിനേഷനും 62 ശതമാനത്തിന് രണ്ടു ഡോസുകളും പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് വീണ്ടും കോവിഡ് പിടിമുറുക്കുന്നത്. ഇന്ത്യയില്‍ തന്നെ കോവിഡ് വ്യാപനത്തോത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഇടംപിടിക്കുകയും
ഒമിക്രോണ്‍ അതിവ്യാപനം കേരളത്തിലും നാശം വിതയ്ക്കുമെന്ന ആശങ്കയിലാണ് ബൂസ്റ്റര്‍ ഡോസുകളേക്കുറിച്ചുള്ള ആലോചന ശക്തമാകുന്നത്.


അടിയന്തിരമായിഎല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.

 



ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് മാസങ്ങള്‍ക്കുള്ളില്‍ നല്‍കിയേക്കും. ഇത്തരത്തില്‍ അഞ്ചു ലക്ഷത്തോളം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതുണ്ട്.

രണ്ട് വര്‍ഷമായിട്ടും കോവിഡ് വൈറസ് അതിന്റെ തീവ്രത തുടരുകയും ഒപ്പം ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ കടന്നുവരികയും ചെയ്യുകയാണ്.

 


മൂന്നാം തരംഗം കുഞ്ഞുങ്ങളെയും കുട്ടികളെയും ആക്രമിക്കുമെന്ന ഭീതി ഒഴിവായതുമാത്രമാണ് നിലവിലെ ആശ്വാസം. അതേ സമയം പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ രാജ്യത്ത് നല്‍കാനായിട്ടില്ലെന്ന സാഹചര്യത്തിലാണ് ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദം
ലോകത്തെ കീഴടക്കിവരുന്നത്.

ഇന്നും ഇന്ത്യപോലെ 130 കോടി ജനങ്ങളുള്ള രാജ്യത്ത് 60 ശതമാനം ജനങ്ങളില്‍പോലും പ്രതിരോധ വാകസിന്‍ എത്തിക്കാനായിട്ടില്ലതാനും. 

 


നിലവില്‍ വാക്‌സീന്‍ സ്വകരിച്ചവരെയും ഒമിക്രോണ്‍ കീഴടക്കുന്ന സാഹചര്യത്തില്‍ പഴയ രണ്ടു ഡോസ് വാക്‌സീനുകളും പ്രതിരോധം നല്‍കില്ലെന്ന ഭീതിയിലാണ് മൂന്നാം ഡോസിനെയും ബൂസ്റ്റര്‍ ഡോസിനെയും കുറിച്ച് ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുന്നത്.


വേഗത്തിലുള്ള വളര്‍ച്ചയും പകര്‍ച്ചയുമാണ് ഒമിക്രോണ്‍ വകഭേദം ഉയ. ഒരേ സമയം ഒരുപാട് ആളുകളെ രോഗികളാക്കി മാറ്റാനുള്ള കഴിവ് ഒമിക്രോണിനുണ്ട്. ഒമിക്രോണ്‍ ബാധിച്ച ഒരാളില്‍ നിന്ന് ശരാശരി 2030 പേര്‍ക്ക് രോഗം വ്യാപിച്ചേക്കാമെന്നാണ് ഇപ്പോള്‍ ഉള്ള ഒരു കണക്ക്.

 


ഇത്തരത്തില്‍ ഇത്രയും പേരിലേക്ക് രോഗം വ്യാപിക്കണമെങ്കില്‍ അത് വായുവിലൂടെ തന്നെ പകരണം. വായുവിലൂടെ വ്യാപിക്കാനുള്ള കഴിവ് ഈ വൈറസ് വിഭാഗത്തിന് കൂടുന്നു എന്നതാണ് ഇതില്‍ പ്രധാനം. അതിനാല്‍ തന്നെ ഒമിക്രോണ്‍ വന്നുകഴിഞ്ഞാല്‍ അത് വായുവിലൂടെ തന്നെ പകരുന്ന ഒരു രോഗമായിരിക്കും. അതിനാല്‍ വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഒമിക്രോണ്‍ വകഭേദത്തിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജനിതക വ്യതിയാനം സംഭവിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരെക്കൂടി രോഗികളാക്കി മാറ്റാന്‍ ഒമിക്രോണിന് കഴിയാനാണ് സാധ്യത. നിലവില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.



അതിനാല്‍ നിലവിലുള്ള വാക്‌സിന്‍ എടുത്തു എന്നതിനാല്‍ ഒമിക്രോണ്‍ ബാധിക്കില്ലെന്ന് കരുതാനാവില്ല. അതേസമയം തന്നെ കൊറോണ വൈറസിനെതിരെ കോവിഡ് വാക്‌സിനുകള്‍ നല്‍കുന്ന ഭാഗികമായ ഒരു രോഗപ്രതിരോധ ശേഷി മരണങ്ങളില്‍ നിന്നും രോഗം ഗുരുതരമാവാതിരിക്കാന്‍ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ വാക്‌സിനെടുത്തവരില്‍ രോഗാണുവിന്റെ വീര്യം കുറയാന്‍ സഹായിക്കും. രാജ്യത്ത് കോവിഡ് വ്യാപനം തടയാന്‍ 40 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം വൈകാതെയുണ്ടായേക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (23 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (33 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (3 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (3 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (6 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends