Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം... ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് രക്ഷയാകുമോ?

07 DECEMBER 2021 09:31 AM IST
മലയാളി വാര്‍ത്ത

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം.

ഒമിക്രോണ്‍ അതിപ്രസരം വരും ദിവസങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ എത്ര തോതിലും വേഗത്തിലും കീഴടക്കുമെന്നതില്‍ ഇപ്പോഴും വ്യക്തമായ ധാരണയില്ല. ഏറെ വൈകാതെ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ കടന്നുവരാനുള്ള സാധ്യത ആരോഗ്യവകുപ്പ് ശരിവയ്ക്കുന്നു.

 


കേരളത്തില്‍ 95 ശതമാനം പേര്‍ക്ക് കോവിഡ് ഒന്നാം ഡോസ് വാക്‌സിനേഷനും 62 ശതമാനത്തിന് രണ്ടു ഡോസുകളും പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് വീണ്ടും കോവിഡ് പിടിമുറുക്കുന്നത്. ഇന്ത്യയില്‍ തന്നെ കോവിഡ് വ്യാപനത്തോത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഇടംപിടിക്കുകയും
ഒമിക്രോണ്‍ അതിവ്യാപനം കേരളത്തിലും നാശം വിതയ്ക്കുമെന്ന ആശങ്കയിലാണ് ബൂസ്റ്റര്‍ ഡോസുകളേക്കുറിച്ചുള്ള ആലോചന ശക്തമാകുന്നത്.


അടിയന്തിരമായിഎല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.

 



ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് മാസങ്ങള്‍ക്കുള്ളില്‍ നല്‍കിയേക്കും. ഇത്തരത്തില്‍ അഞ്ചു ലക്ഷത്തോളം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതുണ്ട്.

രണ്ട് വര്‍ഷമായിട്ടും കോവിഡ് വൈറസ് അതിന്റെ തീവ്രത തുടരുകയും ഒപ്പം ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ കടന്നുവരികയും ചെയ്യുകയാണ്.

 


മൂന്നാം തരംഗം കുഞ്ഞുങ്ങളെയും കുട്ടികളെയും ആക്രമിക്കുമെന്ന ഭീതി ഒഴിവായതുമാത്രമാണ് നിലവിലെ ആശ്വാസം. അതേ സമയം പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ രാജ്യത്ത് നല്‍കാനായിട്ടില്ലെന്ന സാഹചര്യത്തിലാണ് ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദം
ലോകത്തെ കീഴടക്കിവരുന്നത്.

ഇന്നും ഇന്ത്യപോലെ 130 കോടി ജനങ്ങളുള്ള രാജ്യത്ത് 60 ശതമാനം ജനങ്ങളില്‍പോലും പ്രതിരോധ വാകസിന്‍ എത്തിക്കാനായിട്ടില്ലതാനും. 

 


നിലവില്‍ വാക്‌സീന്‍ സ്വകരിച്ചവരെയും ഒമിക്രോണ്‍ കീഴടക്കുന്ന സാഹചര്യത്തില്‍ പഴയ രണ്ടു ഡോസ് വാക്‌സീനുകളും പ്രതിരോധം നല്‍കില്ലെന്ന ഭീതിയിലാണ് മൂന്നാം ഡോസിനെയും ബൂസ്റ്റര്‍ ഡോസിനെയും കുറിച്ച് ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുന്നത്.


വേഗത്തിലുള്ള വളര്‍ച്ചയും പകര്‍ച്ചയുമാണ് ഒമിക്രോണ്‍ വകഭേദം ഉയ. ഒരേ സമയം ഒരുപാട് ആളുകളെ രോഗികളാക്കി മാറ്റാനുള്ള കഴിവ് ഒമിക്രോണിനുണ്ട്. ഒമിക്രോണ്‍ ബാധിച്ച ഒരാളില്‍ നിന്ന് ശരാശരി 2030 പേര്‍ക്ക് രോഗം വ്യാപിച്ചേക്കാമെന്നാണ് ഇപ്പോള്‍ ഉള്ള ഒരു കണക്ക്.

 


ഇത്തരത്തില്‍ ഇത്രയും പേരിലേക്ക് രോഗം വ്യാപിക്കണമെങ്കില്‍ അത് വായുവിലൂടെ തന്നെ പകരണം. വായുവിലൂടെ വ്യാപിക്കാനുള്ള കഴിവ് ഈ വൈറസ് വിഭാഗത്തിന് കൂടുന്നു എന്നതാണ് ഇതില്‍ പ്രധാനം. അതിനാല്‍ തന്നെ ഒമിക്രോണ്‍ വന്നുകഴിഞ്ഞാല്‍ അത് വായുവിലൂടെ തന്നെ പകരുന്ന ഒരു രോഗമായിരിക്കും. അതിനാല്‍ വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഒമിക്രോണ്‍ വകഭേദത്തിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജനിതക വ്യതിയാനം സംഭവിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരെക്കൂടി രോഗികളാക്കി മാറ്റാന്‍ ഒമിക്രോണിന് കഴിയാനാണ് സാധ്യത. നിലവില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.



അതിനാല്‍ നിലവിലുള്ള വാക്‌സിന്‍ എടുത്തു എന്നതിനാല്‍ ഒമിക്രോണ്‍ ബാധിക്കില്ലെന്ന് കരുതാനാവില്ല. അതേസമയം തന്നെ കൊറോണ വൈറസിനെതിരെ കോവിഡ് വാക്‌സിനുകള്‍ നല്‍കുന്ന ഭാഗികമായ ഒരു രോഗപ്രതിരോധ ശേഷി മരണങ്ങളില്‍ നിന്നും രോഗം ഗുരുതരമാവാതിരിക്കാന്‍ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ വാക്‌സിനെടുത്തവരില്‍ രോഗാണുവിന്റെ വീര്യം കുറയാന്‍ സഹായിക്കും. രാജ്യത്ത് കോവിഡ് വ്യാപനം തടയാന്‍ 40 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം വൈകാതെയുണ്ടായേക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (2 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (3 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (6 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (6 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (6 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (6 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (7 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (7 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (7 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (7 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (7 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (8 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (8 hours ago)

Malayali Vartha Recommends