Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം... ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് രക്ഷയാകുമോ?

07 DECEMBER 2021 09:31 AM IST
മലയാളി വാര്‍ത്ത

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം.

ഒമിക്രോണ്‍ അതിപ്രസരം വരും ദിവസങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ എത്ര തോതിലും വേഗത്തിലും കീഴടക്കുമെന്നതില്‍ ഇപ്പോഴും വ്യക്തമായ ധാരണയില്ല. ഏറെ വൈകാതെ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ കടന്നുവരാനുള്ള സാധ്യത ആരോഗ്യവകുപ്പ് ശരിവയ്ക്കുന്നു.

 


കേരളത്തില്‍ 95 ശതമാനം പേര്‍ക്ക് കോവിഡ് ഒന്നാം ഡോസ് വാക്‌സിനേഷനും 62 ശതമാനത്തിന് രണ്ടു ഡോസുകളും പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് വീണ്ടും കോവിഡ് പിടിമുറുക്കുന്നത്. ഇന്ത്യയില്‍ തന്നെ കോവിഡ് വ്യാപനത്തോത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഇടംപിടിക്കുകയും
ഒമിക്രോണ്‍ അതിവ്യാപനം കേരളത്തിലും നാശം വിതയ്ക്കുമെന്ന ആശങ്കയിലാണ് ബൂസ്റ്റര്‍ ഡോസുകളേക്കുറിച്ചുള്ള ആലോചന ശക്തമാകുന്നത്.


അടിയന്തിരമായിഎല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.

 



ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് മാസങ്ങള്‍ക്കുള്ളില്‍ നല്‍കിയേക്കും. ഇത്തരത്തില്‍ അഞ്ചു ലക്ഷത്തോളം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതുണ്ട്.

രണ്ട് വര്‍ഷമായിട്ടും കോവിഡ് വൈറസ് അതിന്റെ തീവ്രത തുടരുകയും ഒപ്പം ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ കടന്നുവരികയും ചെയ്യുകയാണ്.

 


മൂന്നാം തരംഗം കുഞ്ഞുങ്ങളെയും കുട്ടികളെയും ആക്രമിക്കുമെന്ന ഭീതി ഒഴിവായതുമാത്രമാണ് നിലവിലെ ആശ്വാസം. അതേ സമയം പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ രാജ്യത്ത് നല്‍കാനായിട്ടില്ലെന്ന സാഹചര്യത്തിലാണ് ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദം
ലോകത്തെ കീഴടക്കിവരുന്നത്.

ഇന്നും ഇന്ത്യപോലെ 130 കോടി ജനങ്ങളുള്ള രാജ്യത്ത് 60 ശതമാനം ജനങ്ങളില്‍പോലും പ്രതിരോധ വാകസിന്‍ എത്തിക്കാനായിട്ടില്ലതാനും. 

 


നിലവില്‍ വാക്‌സീന്‍ സ്വകരിച്ചവരെയും ഒമിക്രോണ്‍ കീഴടക്കുന്ന സാഹചര്യത്തില്‍ പഴയ രണ്ടു ഡോസ് വാക്‌സീനുകളും പ്രതിരോധം നല്‍കില്ലെന്ന ഭീതിയിലാണ് മൂന്നാം ഡോസിനെയും ബൂസ്റ്റര്‍ ഡോസിനെയും കുറിച്ച് ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുന്നത്.


വേഗത്തിലുള്ള വളര്‍ച്ചയും പകര്‍ച്ചയുമാണ് ഒമിക്രോണ്‍ വകഭേദം ഉയ. ഒരേ സമയം ഒരുപാട് ആളുകളെ രോഗികളാക്കി മാറ്റാനുള്ള കഴിവ് ഒമിക്രോണിനുണ്ട്. ഒമിക്രോണ്‍ ബാധിച്ച ഒരാളില്‍ നിന്ന് ശരാശരി 2030 പേര്‍ക്ക് രോഗം വ്യാപിച്ചേക്കാമെന്നാണ് ഇപ്പോള്‍ ഉള്ള ഒരു കണക്ക്.

 


ഇത്തരത്തില്‍ ഇത്രയും പേരിലേക്ക് രോഗം വ്യാപിക്കണമെങ്കില്‍ അത് വായുവിലൂടെ തന്നെ പകരണം. വായുവിലൂടെ വ്യാപിക്കാനുള്ള കഴിവ് ഈ വൈറസ് വിഭാഗത്തിന് കൂടുന്നു എന്നതാണ് ഇതില്‍ പ്രധാനം. അതിനാല്‍ തന്നെ ഒമിക്രോണ്‍ വന്നുകഴിഞ്ഞാല്‍ അത് വായുവിലൂടെ തന്നെ പകരുന്ന ഒരു രോഗമായിരിക്കും. അതിനാല്‍ വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഒമിക്രോണ്‍ വകഭേദത്തിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജനിതക വ്യതിയാനം സംഭവിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരെക്കൂടി രോഗികളാക്കി മാറ്റാന്‍ ഒമിക്രോണിന് കഴിയാനാണ് സാധ്യത. നിലവില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.



അതിനാല്‍ നിലവിലുള്ള വാക്‌സിന്‍ എടുത്തു എന്നതിനാല്‍ ഒമിക്രോണ്‍ ബാധിക്കില്ലെന്ന് കരുതാനാവില്ല. അതേസമയം തന്നെ കൊറോണ വൈറസിനെതിരെ കോവിഡ് വാക്‌സിനുകള്‍ നല്‍കുന്ന ഭാഗികമായ ഒരു രോഗപ്രതിരോധ ശേഷി മരണങ്ങളില്‍ നിന്നും രോഗം ഗുരുതരമാവാതിരിക്കാന്‍ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ വാക്‌സിനെടുത്തവരില്‍ രോഗാണുവിന്റെ വീര്യം കുറയാന്‍ സഹായിക്കും. രാജ്യത്ത് കോവിഡ് വ്യാപനം തടയാന്‍ 40 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം വൈകാതെയുണ്ടായേക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (4 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (4 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (4 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (4 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (4 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (5 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (5 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (5 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (5 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (5 hours ago)

Malayali Vartha Recommends