Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..


'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..


മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം... ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് രക്ഷയാകുമോ?

07 DECEMBER 2021 09:31 AM IST
മലയാളി വാര്‍ത്ത

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം.

ഒമിക്രോണ്‍ അതിപ്രസരം വരും ദിവസങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ എത്ര തോതിലും വേഗത്തിലും കീഴടക്കുമെന്നതില്‍ ഇപ്പോഴും വ്യക്തമായ ധാരണയില്ല. ഏറെ വൈകാതെ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ കടന്നുവരാനുള്ള സാധ്യത ആരോഗ്യവകുപ്പ് ശരിവയ്ക്കുന്നു.

 


കേരളത്തില്‍ 95 ശതമാനം പേര്‍ക്ക് കോവിഡ് ഒന്നാം ഡോസ് വാക്‌സിനേഷനും 62 ശതമാനത്തിന് രണ്ടു ഡോസുകളും പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് വീണ്ടും കോവിഡ് പിടിമുറുക്കുന്നത്. ഇന്ത്യയില്‍ തന്നെ കോവിഡ് വ്യാപനത്തോത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഇടംപിടിക്കുകയും
ഒമിക്രോണ്‍ അതിവ്യാപനം കേരളത്തിലും നാശം വിതയ്ക്കുമെന്ന ആശങ്കയിലാണ് ബൂസ്റ്റര്‍ ഡോസുകളേക്കുറിച്ചുള്ള ആലോചന ശക്തമാകുന്നത്.


അടിയന്തിരമായിഎല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.

 



ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് മാസങ്ങള്‍ക്കുള്ളില്‍ നല്‍കിയേക്കും. ഇത്തരത്തില്‍ അഞ്ചു ലക്ഷത്തോളം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതുണ്ട്.

രണ്ട് വര്‍ഷമായിട്ടും കോവിഡ് വൈറസ് അതിന്റെ തീവ്രത തുടരുകയും ഒപ്പം ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ കടന്നുവരികയും ചെയ്യുകയാണ്.

 


മൂന്നാം തരംഗം കുഞ്ഞുങ്ങളെയും കുട്ടികളെയും ആക്രമിക്കുമെന്ന ഭീതി ഒഴിവായതുമാത്രമാണ് നിലവിലെ ആശ്വാസം. അതേ സമയം പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ രാജ്യത്ത് നല്‍കാനായിട്ടില്ലെന്ന സാഹചര്യത്തിലാണ് ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദം
ലോകത്തെ കീഴടക്കിവരുന്നത്.

ഇന്നും ഇന്ത്യപോലെ 130 കോടി ജനങ്ങളുള്ള രാജ്യത്ത് 60 ശതമാനം ജനങ്ങളില്‍പോലും പ്രതിരോധ വാകസിന്‍ എത്തിക്കാനായിട്ടില്ലതാനും. 

 


നിലവില്‍ വാക്‌സീന്‍ സ്വകരിച്ചവരെയും ഒമിക്രോണ്‍ കീഴടക്കുന്ന സാഹചര്യത്തില്‍ പഴയ രണ്ടു ഡോസ് വാക്‌സീനുകളും പ്രതിരോധം നല്‍കില്ലെന്ന ഭീതിയിലാണ് മൂന്നാം ഡോസിനെയും ബൂസ്റ്റര്‍ ഡോസിനെയും കുറിച്ച് ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുന്നത്.


വേഗത്തിലുള്ള വളര്‍ച്ചയും പകര്‍ച്ചയുമാണ് ഒമിക്രോണ്‍ വകഭേദം ഉയ. ഒരേ സമയം ഒരുപാട് ആളുകളെ രോഗികളാക്കി മാറ്റാനുള്ള കഴിവ് ഒമിക്രോണിനുണ്ട്. ഒമിക്രോണ്‍ ബാധിച്ച ഒരാളില്‍ നിന്ന് ശരാശരി 2030 പേര്‍ക്ക് രോഗം വ്യാപിച്ചേക്കാമെന്നാണ് ഇപ്പോള്‍ ഉള്ള ഒരു കണക്ക്.

 


ഇത്തരത്തില്‍ ഇത്രയും പേരിലേക്ക് രോഗം വ്യാപിക്കണമെങ്കില്‍ അത് വായുവിലൂടെ തന്നെ പകരണം. വായുവിലൂടെ വ്യാപിക്കാനുള്ള കഴിവ് ഈ വൈറസ് വിഭാഗത്തിന് കൂടുന്നു എന്നതാണ് ഇതില്‍ പ്രധാനം. അതിനാല്‍ തന്നെ ഒമിക്രോണ്‍ വന്നുകഴിഞ്ഞാല്‍ അത് വായുവിലൂടെ തന്നെ പകരുന്ന ഒരു രോഗമായിരിക്കും. അതിനാല്‍ വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഒമിക്രോണ്‍ വകഭേദത്തിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജനിതക വ്യതിയാനം സംഭവിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരെക്കൂടി രോഗികളാക്കി മാറ്റാന്‍ ഒമിക്രോണിന് കഴിയാനാണ് സാധ്യത. നിലവില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.



അതിനാല്‍ നിലവിലുള്ള വാക്‌സിന്‍ എടുത്തു എന്നതിനാല്‍ ഒമിക്രോണ്‍ ബാധിക്കില്ലെന്ന് കരുതാനാവില്ല. അതേസമയം തന്നെ കൊറോണ വൈറസിനെതിരെ കോവിഡ് വാക്‌സിനുകള്‍ നല്‍കുന്ന ഭാഗികമായ ഒരു രോഗപ്രതിരോധ ശേഷി മരണങ്ങളില്‍ നിന്നും രോഗം ഗുരുതരമാവാതിരിക്കാന്‍ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ വാക്‌സിനെടുത്തവരില്‍ രോഗാണുവിന്റെ വീര്യം കുറയാന്‍ സഹായിക്കും. രാജ്യത്ത് കോവിഡ് വ്യാപനം തടയാന്‍ 40 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം വൈകാതെയുണ്ടായേക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ ഇ.ഡി ആരോപണങ്ങള്‍ തള്ളി പി.എ. മുഹമ്മദ് റിയാസ്  (7 minutes ago)

കായംകുളത്ത് വധൂവരന്മാര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു  (21 minutes ago)

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (1 hour ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (1 hour ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (1 hour ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (1 hour ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (1 hour ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (2 hours ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്...  (2 hours ago)

വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...  (3 hours ago)

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം... രണ്ടു പേർക്ക് ​ഗുരുതര പരുക്ക്  (3 hours ago)

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ  (3 hours ago)

Malayali Vartha Recommends