Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

രക്തം മരവിക്കുന്ന കാഴ്ച.... പോത്തന്‍കോട് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; ഒറ്റിയത് സ്വന്തം അളിയന്‍; കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് ശ്യാംകുമാറാണ് സുധീഷിന്റെ ഒളിയിടം അക്രമിസംഘത്തിന് കാട്ടിക്കൊടുത്തതെന്ന് പോലീസ്

14 DECEMBER 2021 10:20 AM IST
മലയാളി വാര്‍ത്ത

പോത്തന്‍കോട് കല്ലൂരില്‍ പട്ടാപ്പകല്‍ യുവാവിനെ വീടിനുള്ളിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസ് പല അര്‍ത്ഥത്തിലും എല്ലാവരേയും ഞെട്ടിപ്പിക്കുകയാണ്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരന്‍ ശ്യാംകുമാറാണ് സുധീഷിന്റെ ഒളിയിടം അക്രമിസംഘത്തിന് കാട്ടിക്കൊടുത്തതെന്ന് പോലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ വല്ലാത്ത ക്രൂരതയായിപ്പോയി. സ്വന്തം സഹോദരിയുടെ ഭര്‍ത്താവിനെയാണ് ഇല്ലാതാക്കിയത്. കഞ്ചാവു വില്പനയുമായി ബന്ധപ്പെട്ട് സുധീഷ്, ശ്യാമിനെ മര്‍ദിച്ചിരുന്നു. അതിനുള്ള പകയാണ് തീര്‍ത്തത്.

കസ്റ്റഡിയിലായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്ന മൂന്നുപേരുടെ അറസ്റ്റാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്നുപേരെകൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിലാണെന്ന് പോലീസ് പറയുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചുപേരുടെ ചിത്രങ്ങള്‍ തിങ്കളാഴ്ച പോലീസ് പുറത്തുവിട്ടു.

ചിറയിന്‍കീഴ് ശാസ്തവട്ടം മാര്‍ത്താണ്ഡംകുഴി സുധീഷ് ഭവനില്‍ നിധീഷ് (മൊട്ട27), ശാസ്തവട്ടം സീനഭവനില്‍ നന്ദീഷ് (ശ്രീക്കുട്ടന്‍23), കണിയാപുരം മണക്കാട്ടുവിളാകം പറമ്പില്‍വീട്ടില്‍ രഞ്ജിത് (പ്രസാദ്28) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി സുധീഷ് ഉണ്ണി, രണ്ടാംപ്രതി ഒട്ടകം രാജേഷ്, മൂന്നാംപ്രതി ശ്യാംകുമാര്‍ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഒന്നാംപ്രതി സുധീഷ് ഉണ്ണിയുടെ അമ്മയുടെ നേര്‍ക്ക് ബോംബെറിഞ്ഞ കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഒട്ടകം രാജേഷാണ് അക്രമികളെ സംഘടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പത്തോളംപേരെ ചോദ്യംചെയ്ത് വരുകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു.

ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷാണ് (35) ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കല്ലൂര്‍ പാണന്‍വിളയില്‍ സജീവിന്റെ വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. വധശ്രമക്കേസില്‍ ഉള്‍പ്പെട്ടിരുന്ന സുധീഷ് പാണന്‍വിള പണയില്‍ ഒളിവില്‍ക്കഴിയുന്നതറിഞ്ഞെത്തിയ ഗുണ്ടാസംഘമാണ് കൊലപാതകം നടത്തിയത്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകക്കേസിലെ മുഴുവന്‍ പ്രതികളെയും എത്രയുംവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്. മൂന്നു പ്രതികള്‍കൂടി കസ്റ്റഡിയില്‍

സംഭവത്തില്‍ മൂന്നു പ്രതികള്‍കൂടി പോലീസ് പിടിയിലായി. വേങ്ങോട് കട്ടിയാട് സ്വദേശി അരുണ്‍(23), വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിന്‍(24), കന്യാകുളങ്ങര കുണൂര്‍ സ്വദേശി സൂരജ്(23) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് അന്വേഷണസംഘത്തിന്റെ പിടിയിലായത്.

കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ടു പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് പോലിസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.

ആദ്യം അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് വെഞ്ഞാറമൂട് മാര്‍ക്കറ്റ് റോഡിനു സമീപത്തെ ഒളിയിടത്തില്‍നിന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല.

പകരംവീട്ടാന്‍ കാത്തിരുന്നവര്‍ ഒത്തുകൂടി നടത്തിയ ആക്രമണമാണ് ശനിയാഴ്ച പോത്തന്‍കോട് കല്ലൂരില്‍ നടന്നതെന്ന് സൂചന. ഏതെങ്കിലും ഒരു കാരണത്തിന്റെ തുടര്‍ച്ചയല്ല ആക്രമണത്തിനു പിന്നിലെന്നാണ് വ്യക്തമാകുന്നത്. ആക്രമണം നടത്തിയവരില്‍ പലര്‍ക്കും പല സംഭവങ്ങളിലായി സുധീഷുമായി ശത്രുതയുണ്ടായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 11 പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് തിങ്കളാഴ്ച പോലീസ് ഉറപ്പിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (23 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (29 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (50 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends