Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വീണ്ടും എം എം മണി രംഗത്തെത്തിയത് കാനം രാജേന്ദ്രനെ ലക്ഷ്യമിട്ട്... ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണെന്ന് എം എം മണി

15 DECEMBER 2021 12:30 PM IST
മലയാളി വാര്‍ത്ത

ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വീണ്ടും എം എം മണി രംഗത്തെത്തിയത് കാനം രാജേന്ദ്രനെ ലക്ഷ്യമിട്ട് .

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജേന്ദ്രന് സീറ്റ് നല്‍കാത്തതായിരുന്നു രാജേന്ദ്രനും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ചക്ക് പിന്നിലുള്ള കാരണം.ഡി.വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി രാജക്ക് സീറ്റു നല്‍കിയതിലും രാജേന്ദ്രന് മുറുമുറുപ്പായി. രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിക്കുകയാണെന്ന ആരോപണം തെരഞ്ഞെടുപ്പ് വേളയില്‍ തന്നെയുണ്ടായി. ഈ ആരോപണമാണ് പാര്‍ട്ടി വിടുന്നതില്‍ എത്തി നില്‍ക്കുന്നത്. രാജക്കെതിരെ രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജേന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.



അടിമാലി, മറയൂര്‍, മൂന്നാര്‍ ഏരിയാ കമ്മിറ്റികളും രാജേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗ പാനലാണ് അന്വേഷണം നടത്തിയത്. ജാതി അടിസ്ഥാനത്തില്‍ വിഭജനം നടത്തിയെന്നായിരുന്നു രാജേന്ദ്രനെതിരായ പ്രധാന ആരോപണം. പാര്‍ട്ടി വലിയ മുന്നേറ്റം പ്രതീക്ഷിച്ച മറയൂരില്‍ 700 വോട്ടുകള്‍ക്ക് രാജ പിന്നിലായി. കാന്തല്ലൂര്‍ ,വട്ടവട ,മൂന്നാര്‍ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. മൂന്നാറിലെ പ്രബല ജാതിയില്‍ വലിയ സ്വാധീനമാണ് രാജേന്ദ്രനുള്ളത്.

ഇതിനിടെയാണ് രാജേന്ദ്രന്‍ സി പി ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയത്..രാജേന്ദ്രന്‍ കാനം ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളെയും കണ്ടെന്നാണ് വിവരം. സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവും സമ്മതവും മണിയുടെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

 



ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണെന്ന് മണി പറഞ്ഞു.. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ല. ഇക്കൂട്ടര്‍ പാര്‍ട്ടി വിട്ടു പോയാലും പ്രശ്‌നമില്ല. രാജേന്ദ്രന് എല്ലാം നല്കിയത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂര്‍ ഏരിയ സമ്മേളനത്തില്‍ എംഎം മണി തുറന്നടിച്ചു.

മണിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.



പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സഖാവ് എസ്.രാജേന്ദ്രന്‍. ഈ ജില്ലയിലെ ഏതു സമ്മേളനത്തിനും അയാള്‍ക്ക് വരാം. മൂന്നാര്‍ സമ്മേളനത്തിന് അയാള്‍ വരേണ്ടതാണ്. അയാളുടെ നാടാണ്... വന്നില്ല. കുടിക്കുന്ന വെള്ളത്തില്‍ മോശം പണി ചെയ്യരുത്. അയാള്‍ക്ക് രാഷ്ട്രീയബോധമുണ്ടാക്കി, പക്ഷേ ബോധം തെറ്റിപ്പോയി. മൂന്ന് തവണയായി 15 വര്‍ഷം എംഎല്‍എയാക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി.. പോരെ. ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് പെന്‍ഷന്‍... നല്ല സംഖ്യ കിട്ടും. പുള്ളി ചത്തു പോയാള്‍ പൊണ്ടാട്ടിക്ക് കിട്ടും. ഇനിയെന്താണ് ഇതിനപ്പുറം ഈ പാര്‍ട്ടി വേണ്ടത്.

എന്നിട്ട് ഒരുമാതിരി പണി കൊള്ളുകേല്ല. അയാള്‍ക്ക് എന്തൊക്കെ പ്രശ്‌നമുണ്ടെങ്കിലും ഈ സമ്മേളനങ്ങളിലൊക്കെ വരാതിരുന്നത് സംഘടനാ വിരുദ്ധമാണ്. സംഘടനാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അയാളൊരു കുഴപ്പവും കാണിച്ചില്ലെന്ന് വന്നാപോലും ഈ വരാതിരുന്നത് കൊണ്ട് അയാള്‍ക്കിനി തുടരാന്‍ കഴിയില്ല. അയാളെ നമ്മളെന്തിനാ ചുമക്കുന്നേ... പുറത്താക്കും. അയാള്‍ വേറെ പാര്‍ട്ടി നോക്കുന്നതാ നല്ലത്. അല്ലെങ്കില്‍ മാനം മര്യാദയ്ക്ക് അച്ചടക്ക നടപടി വാങ്ങിച്ച് ഇതിന്റെ ഭാഗമായി നിന്നാല്‍ കൊള്ളാം.



ഒരാഴ്ച മുന്‍പ് നടന്ന സിപിഎം അടിമാലി ഏരിയ സമ്മേളനത്തില്‍ എം.എം.മണി രാജേന്ദ്രനെതിരെ പരസ്യ വിമര്‍ശനം നടത്തിയിരുന്നു. സ്ഥാനമാനങ്ങളാകരുത് പാര്‍ട്ടിക്കാരുടെ ലക്ഷ്യമെന്നും മൂന്ന് തവണ എംഎല്‍എ ആയിട്ടും വീണ്ടും സ്ഥാനത്തിന് ശ്രമിച്ചതാണ് എസ് രാജേന്ദ്രന്റെ വീഴ്ചയെന്ന് എംഎം മണി കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാജേന്ദ്രനെതിരെ അന്വേഷണം നടക്കുകയാണെന്നും പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും മണി പറഞ്ഞിരുന്നു. ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ ഇത്തവണ സീറ്റ് കിട്ടാത്ത രാജേന്ദ്രന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണവും തുടരുകയാണ്.

ഏതായാലും രാജേന്ദ്രനെ സിപിഎയില്‍ എടുത്താല്‍ സി പി എ മ്മുമായി നിലനില്‍ക്കുന്ന ധാരണകള്‍ പൂര്‍ണമായി തെറ്റും.എന്നാല്‍ ധാരണാ തെറ്റിയാലും വേണ്ടില്ല രാജേന്ദ്രനെ എടുക്കണം എന്നാണ് സി പി ഐ നേതാക്കളുടെ നിലപാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (21 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (44 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (55 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends