Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ആശങ്കയോടെ മുംബൈ... ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്; കോവിഡ് സുനാമി ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ മേധാവി; ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; മുംബൈയില്‍ ഒറ്റദിവസം 82 ശതമാനം കോവിഡ് വര്‍ധിച്ചു

30 DECEMBER 2021 08:30 AM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ ദുരിതത്തില്‍ നിന്നും ലോകം ഒന്ന് കര കയറി വന്നതേയുള്ളൂ. അതിനിടയ്ക്ക് വീണ്ടും ഭീതിയിലാഴ്ത്തുന്ന കണക്കുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകാരോഗ്യസംഘടനയും (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കുകയാണ്. കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ്.

കോവിഡ് സുനാമി ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ 'ഇരട്ട ഭീഷണി' ആണ്. ഇത് പുതിയ കേസുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാക്കിയേക്കാം. ആശുപത്രിയിലാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതിനും കാരണമാകും. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നു. ഇത് ആരോഗ്യസംവിധാനങ്ങള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

 



കോവിഡ് കേസുകള്‍ കുതിച്ചുയരവേ മുംബൈയിലും ഡല്‍ഹിയിലും ആശങ്ക പരക്കുന്നു. മുംബൈ നഗരത്തില്‍ മാത്രം 2510 പേര്‍ക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുള്‍പ്പെടെ മഹാരാഷ്ട്രയില്‍ ഇന്നലെ 3900 പേര്‍ക്കാണു കോവിഡ്. ചൊവ്വാഴ്ചത്തേക്കാള്‍ 82 ശതമാനമാണ് മുംബൈയില്‍ ഒറ്റയടിക്കുള്ള വര്‍ധന. 7 മാസത്തിനിടെ ആദ്യമായി ഇത്രയും പോസിറ്റീവ് കേസുകള്‍ ഉണ്ടായതോടെ മൂന്നാം തരംഗത്തിന്റെ സൂചനകള്‍ പ്രകടമായി.

ഡിസംബര്‍ രണ്ടിന് 112, 20ന് 283 എന്ന കണക്കില്‍ നിന്നാണു പൊടുന്നനേ മുംബൈയില്‍ കോവിഡ് വ്യാപകമായത്. ഇന്നലെ ഒരാള്‍ മരിക്കുകയും ചെയ്തു. പ്രവര്‍ത്തനം ഏതാണ്ടു നിര്‍ത്തിവച്ചിരുന്ന മുംബൈയിലെ താല്‍ക്കാലിക ജംബോ കോവിഡ് സെന്ററുകളില്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ തുടങ്ങി. തുറസായ സ്ഥലങ്ങളിലും ഹാളുകളിലുമുള്ള പുതുവത്സര ആഘോഷങ്ങളെല്ലാം മുംബൈയില്‍ നിരോധിച്ചിട്ടുണ്ട്.

 



ഒന്നു വരെയുള്ള രാത്രി കര്‍ഫ്യൂവിനു പുറമേ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. നിലവില്‍ നഗരം സാധാരണനിലയിലാണ്. ലോക്കല്‍ ട്രെയിനുകളിലും ബസുകളിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞാണു യാത്ര. രാജ്യത്ത് ഏറ്റവുമധികം ഒമിക്രോണ്‍ കേസുകളും മഹാരാഷ്ട്രയിലാണ്. ഇന്നലെ 85 പേര്‍ക്കു കൂടി സ്ഥീരികരിച്ചതോടെ ആകെ 252 ആയി.

ഡല്‍ഹിയില്‍ ചൊവ്വാഴ്ച 496 പേര്‍ കോവിഡ് പോസിറ്റീവ് ആയിരുന്നത് ഇന്നലെ 923 ആയി. തമിഴ്‌നാട്ടില്‍ 739 പോസിറ്റീവില്‍ 294 പേര്‍ ചെന്നൈയിലാണ്. പുതുവര്‍ഷദിനങ്ങളിലെ രാത്രി കര്‍ഫ്യൂവിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന കര്‍ണാടകയില്‍ ഇന്നലെ 566 പേര്‍ക്കാണു കോവിഡ്; ഇതില്‍ 400 പേരും ബെംഗളൂരുവിലാണ്.



അതേസമയം ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങളില്‍നിന്നു ശബരിമല, ശിവഗിരി തീര്‍ഥാടനങ്ങളെയും തീര്‍ഥാടകരെയും ഒഴിവാക്കി. രാത്രി 10 മുതല്‍ രാവിലെ 5 വരെയുള്ള നിയന്ത്രണം ബാധകമാകില്ല. പത്തനംതിട്ട, തിരുവനന്തപുരം കലക്ടര്‍മാരുടെ ശുപാര്‍ശ പ്രകാരമാണു തീരുമാനമെന്നു ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്.

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ, രാത്രി 10 മുതല്‍ രാവിലെ 5 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയില്‍ ഒരേസമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവില്‍ 50 ശതമാനമാണ്. ഇതു കര്‍ശനമായി തുടരും.



പുതുവത്സരാഘോഷത്തില്‍ വലിയ ആള്‍ക്കൂട്ട സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ പൊലീസ് പിന്തുണയോടെ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (41 minutes ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (53 minutes ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (1 hour ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (1 hour ago)

വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (3 hours ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (3 hours ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (3 hours ago)

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

CHINA പുത്തൻ കണ്ടുപിടിത്തം  (3 hours ago)

F-35 B യുദ്ധവിമാനം ഇനി പറക്കുമോ?  (4 hours ago)

Mushroom-Murder ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’  (4 hours ago)

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്  (4 hours ago)

Texas-Flood- കാണാതായവർക്കായി തെരച്ചിൽ ശക്തം  (4 hours ago)

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (4 hours ago)

Malayali Vartha Recommends