ദിലീപിനെ കുരുക്കാൻ ആ ചോദ്യങ്ങളുമായി ക്രൈബ്രാഞ്ച്, പെട്ടുപോയെന്ന അങ്കലാപ്പിൽ ജനപ്രീയ നായകൻ, അഞ്ച് പ്രതികളേയും തെളിവുകളടക്കം കാണിച്ച് നിർത്തിപ്പൊരിക്കുന്നു, ബാലചന്ദ്രകുമാര്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകൾ ഞെട്ടിപ്പിക്കും...!!!

ദിലീപിന്റെ ചങ്കിടിപ്പ് കൂടുന്ന നിമിഷങ്ങളാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇന്നു മുതൽ മുതല്‍ മൂന്നുദിവസം ക്രൈബ്രാഞ്ചിന്റെ ചോദ്യ ശരങ്ങളിൽ ജനപ്രീയന് നേരിടേണ്ടിവരും. ഇത് ദിലീപിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളി നിറഞ്ഞതാണ്. ക്രൈംബ്രാഞ്ചിന് കിട്ടിയ സുവര്‍ണാവസരം പ്രയോജനപ്പെടുത്താന്‍ അവർ പല ചോദ്യങ്ങളും ഉന്നയിക്കും ഏതൊക്കെ ചോദ്യങ്ങളിലൂടെ സത്യം വ്യക്തമായി ദിലീപിന്റെ വായിൽ നിന്ന് തന്നെ കേൾക്കത്തക്ക രീതിയിലുള്ള ചോദ്യാവലി ക്രൈബ്രാഞ്ച് സംഘം നേരത്തെ തയ്യാറാക്കിവെച്ചിരുന്നു.
ഇനിയുള്ള മൂന്ന് ദിവസങ്ങള്‍ ദിലീപിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഒന്ന് പാളിയാല്‍ പിന്നെ എല്ലാം കുഴപ്പത്തിലാകും. മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂറാണ് സംഘത്തിന് ദിലീപിനെ ചോദ്യം ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്നത്. പ്രതികള്‍ രാവിലെ ഒന്‍പത് മണിക്ക് എറണാകുളം ക്രൈബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ഹാജരാകേണ്ടത്.
രാത്രി എട്ടുമണിവരെ ചോദ്യംചെയ്യാം. ഇത് പ്രകാരം ചോദ്യം ചെയ്യാലിന്റെ കന്നി ദിവസമായ ഇന്ന് 8,55 ഓടു കൂടി ദിലീപ് എറണാകുളം ക്രൈബ്രാഞ്ച് ഓഫീസിൽ ഹാജരായി. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ചോദ്യംചെയ്യലിന് ഹൈക്കോടതി ഉത്തരവ് പ്രകാരം ഹാജരായിട്ടുണ്ട്.
കേസിലെ അഞ്ച് പ്രതതികളേയും അഞ്ച് മുറികളിലാക്കി പ്രത്യേകം പ്രത്യേകമായാണ് ചോദ്യം ചെയ്യൽ അദ്യഘട്ടത്തിൽ നടക്കുക. ഇതിനായി ഉദ്യോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചു.അതിന് ശേഷം പ്രതികളെ ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യും. ഗൂഢാലോചന നടന്നതായി പറയുന്ന ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാശംങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ഇതിനായി ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയതിനെ കുറിച്ചും ഇത് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും അന്വേഷണസംഘത്തിന് മൊഴികള്‍ ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തിലുള്ള ചോദ്യംചെയ്യലാണ് ആദ്യം നടക്കുക. ചോദ്യം ചെയ്യല്‍ മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും.
ദിലീപടക്കമുള്ള പ്രതികളെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച കോടതിക്ക് മുന്നിലെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍. ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാര്‍ കണ്ട വിഐപി ദിലീപിന്റെ സുഹൃത്തായ ശരത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ശരത്തിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ശരത്തിനെ ഈ ദിവസങ്ങളില്‍ ചോദ്യംചെയ്യില്ല.ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ വ്യാഴാഴ്ച പ്രോസിക്യൂഷന്‍ കൈമാറണം.
എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ ഇന്ന് മുതല്‍ മൂന്നുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുക.
https://www.facebook.com/Malayalivartha

























