പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അരവിന്റെ ചെവിയിൽ സിനിയുടെ മന്ത്രം; ഞാനൊരു ഒരു വാട്സ്ആപ്പ് അയച്ചിട്ടുണ്ട്; വീട്ടിൽ ചെന്നിട്ട് സാവകാശം തുറന്നാൽ മതി; കല്യാണത്തിന് ഡിസൈനർ വേഷത്തിൻറെ ലിങ്കാവും ആരവ് മനസ്സിലുറപ്പിച്ചു; വീട്ടിലെത്തി ഒരു കുളിയൊക്കെ പാസാക്കി വിവേക് കട്ടിലിലേക്ക് ചരിഞ്ഞു; പ്രതീക്ഷിച്ചപോലെ ലിങ്ക് ഒന്നും കാണുന്നില്ല; മൊബൈൽ ഫോണിൽ സിനിയുടെ നെടുങ്കൻ വാട്സ്ആപ്പ് സന്ദേശം; അവസാനത്തെ വാചകം കണ്ടു വിവേക് ഒന്നമ്പരന്നു; ഒരു സ്റ്റൈലൻ പെണ്ണുകാണലിനെ കുറിച്ച് ഡോ സുൽഫി നൂഹു

പെണ്ണ് കാണാൻ വന്ന ചെക്കനോട് എച്ച് ഐ വി ടെസ്റ്റ് എടുക്കാൻ പറഞ്ഞ ഒരു ഒരു സ്റ്റൈലൻ പെണ്ണുകാണലിനെ കുറിച്ച് വിവരിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരു സ്റ്റൈലൻ പെണ്ണുകാണൽ. (കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്ന ചില ആൾക്കാരുമായി സാദൃശ്യം തോന്നിയാൽ യാദൃശ്ചികമല്ല). അപ്പൊ പെണ്ണ് കാണൽ കഥ തുടങ്ങാം. അങ്ങനെ ആ സുദിനം.
ഒരു ഒഫീഷ്യൽ പെണ്ണുകാണൽ. ശരിക്കും പരസ്പരം കണ്ടിട്ട് കൊല്ലം രണ്ടുമൂന്നു കഴിഞ്ഞു! കല്യാണം കഴിക്കാനുള്ള തീരുമാനമെടുത്തിട്ട് പോലും ആറു മാസത്തിലേറെയായി . അച്ഛനും അമ്മയും ഒരുതരത്തിലും വഴങ്ങുന്നില്ല. പെണ്ണിനെന്താ കുറവെന്നുള്ള ചോദ്യത്തിന് അവർക്ക് ഉത്തരമൊന്നുമില്ല .
"ഒറ്റ കുറവേയുള്ളൂ ഓള് കീഴ്ജാതി". അവർ പറയാതെ പറഞ്ഞു. ആരവ് രണ്ടുംകൽപ്പിച്ച് നയം പ്രഖ്യാപിച്ചു. ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും ഞാൻ ഓളെ കെട്ടൂ. അങ്ങനെ പറയുമ്പോ ആരവിന് പഴയ പ്രേംനസീറിന്റെ മുഖഭാവം. രാത്രി ഏറെ വൈകി വീട്ടിലെത്തിയും വീട്ടിൽ നിന്നും തുടർച്ചയായി മാറിനിന്നുമൊക്കെ ശക്തമായ പ്രതിഷേധം കാട്ടി. പ്രതിഷേധ കൊടുങ്കാറ്റിൽ അവസാനം വീട്ടുകാർക്ക് സമ്മതം.
അല്ലേലും അങ്ങനെയല്ലേ വരൂ. ആ സുദിനം. മൂളി പാട്ടൊക്കെ പാടി ആരവ് പെട്ടെന്ന് തയ്യാറായി. കാറിൽ കയറുമ്പോൾ അച്ഛനുമമ്മയും പോലും വളരെ നല്ല മൂഡിൽ. "പാതി ദൂരം നീ ഓടിക്കണം". മുഴുവൻ ദൂരവും കാർ ഓടിക്കാനും ആരവ് തയ്യാർ. സിനിയുടെ വീട്ടിൽ ഗംഭീര സ്വീകരണം. പരസ്പരം ഫോണിൽ അധിക്ഷേപ വർഷം ചൊരിഞ്ഞതിൻറെ ലാഞ്ചന പോലുമില്ല രണ്ടുപേരുടെയും മാതാപിതാക്കൾക്ക്!
"മരണവീട് പോലായിരുന്നു ഇവിടം കഴിഞ്ഞ ദിവസങ്ങളിൽ" സിനിയുടെ അമ്മ പറഞ്ഞു നിർത്തി. "ശരിക്കും പെണ്ണുകാണലൊന്നുമല്ലല്ലൊ, വീട്ടുകാർ തമ്മിൽ കാണുന്ന ചടങ്ങാണല്ലോ" സിനിയുടെ അച്ഛൻറെ വക തമാശ. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അരവിന്റെ ചെവിയിൽ സിനിയുടെ മന്ത്രം. ഞാനൊരു ഒരു വാട്സ്ആപ്പ് അയച്ചിട്ടുണ്ട്. വീട്ടിൽ ചെന്നിട്ട് സാവകാശം തുറന്നാൽ മതി.
കല്യാണത്തിന് ഡിസൈനർ വേഷത്തിൻറെ ലിങ്ക് ആവും ആരവ് മനസ്സിലുറപ്പിച്ചു. "രണ്ടു മൂന്നു ലക്ഷം പൊളിയും" സിനി ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. വീട്ടിലെത്തി ഒരു കുളിയൊക്കെ പാസാക്കി വിവേക് കട്ടിലിലേക്ക് ചരിഞ്ഞു. മൊബൈൽ ഫോണിൽ സിനിയുടെ നെടുങ്കൻ വാട്സ്ആപ്പ് സന്ദേശം . പ്രതീക്ഷിച്ചപോലെ ലിങ്ക് ഒന്നും കാണുന്നില്ല.
ബഡ്ജറ്റിൽ വകയിരുത്തിയ ലക്ഷങ്ങൾ കല്യാണം കഴിഞ്ഞുള്ള യാത്രയ്ക്ക് മാറ്റി വെക്കാം . മനസ്സിൽ ലഡ്ഡു സിനിയുടെ സന്ദേശം ഏതാണ്ട് ഒരു ചെറിയ നോവലിൻറെ അത്ര നീളം വരും. അവസാനത്തെ വാചകം കണ്ടു വിവേക് ഒന്നമ്പരന്നു. ഇത്രയും ടെസ്റ്റ് ചെയ്ത് റിസൾട്ട് ഉടൻ അയക്കണമത്രേ. എച്ച് ഐ വി. എച്ച് ബി എസ് എ ജി. ആൻറി ഹെപ്പറ്റൈറ്റിസ്-സി വൈറസ് എച്ച് എസ് വി. അങ്ങനെ ഒരടുക്ക് ടെസ്റ്റുകൾ. ആരവ് ഗൂഗിൾ ചെയ്തു.
സെക്ഷ്വലി ട്രാൻസ്മിറ്റഡ് അസുഖങ്ങൾ ഇല്ല എന്ന് തെളിയിക്കുവാനുള്ള ടെസ്റ്റുകൾ. ഡിസൈനർ വസ്ത്രത്തിന് ലക്ഷങ്ങൾ പൊളിയും. ഇതിന് ചില ആയിരങ്ങൾ മാത്രം. ആരവിന് വളരെ ആശ്വാസമായി വാട്സാപ്പ് മെസ്സേജിന് ഇങ്ങനെ ഒരു അടിക്കുറിപ്പും. ഞാനെൻറെ ടെസ്റ്റിലെ റിസൾട്ട് മെയിലിൽ അയച്ചിട്ടുണ്ട്. നല്ല സ്ട്രോങ്ങ് ആയ നെഗറ്റീവ്. അവൻ പെട്ടെന്ന് പോസിറ്റീവായി. വളരെ വളരെ പോസിറ്റീവ്. "ഇവൾ തന്നെ എൻറെ പെണ്ണ്". ദെ ലീവ്ഡ് ഹാപ്പിലി യെവർ ആഫ്റ്റർ ആണോ എന്നറിയില്ല. എന്നാലും രണ്ടുപേരെയും പെരുത്ത് ഇഷ്ടമായി. ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha

























