കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണം; മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല; മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല; ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്; വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളത്തിൽ നടക്കുന്നത് ഓൺലൈൻ ഭരണമെന്ന് വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല. സർക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാട്ടുതീ പോലെ പടരുന്നു പാർട്ടി പരിപാടികൾ കൊഴിപ്പിക്കാൻ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാൻ കാണിക്കുന്നില്ല. സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നവർക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിൻ്റെ താല്പര്യം പാർട്ടി താല്പര്യം മാത്രമാണ്.
ഇത് ഇത്ജന വഞ്ചനയാണു ഇപ്പോൾ സമ്മേളനങ്ങൾക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പും നടക്കാൻ പോകുന്നു. 25 ന് തെരഞ്ഞെടുപ്പായത് കൊണ്ടാണ് കോളേജ് അടയ്ക്കാത്തത്. കുടുംബശ്രീ തെരഞ്ഞെടുപ്പും നടക്കുന്നു. കുടുംബശ്രീയിൽ അധിപത്യം സ്ഥാപിക്കാൻ കൊവിഡ് സമയത്തും വ്യഗ്രതയാണ്. ഉദ്യോഗസ്ഥർ എത്ര മാത്രം സമ്മർദ്ദത്തിന് വിധേയമാകുന്നു എന്നതിന് തെളിവാണ് കാസർകോട് കളക്ടറുടെ നടപടി.
പണ്ട് 5 പേർ സമരം ചെയ്തപ്പോൾ ഭക്ഷണം കൊടുക്കാൻ പോയപ്പോൾ മരണത്തിൻ്റെ വ്യാപാരികൾ എന്ന് ആക്ഷേപിച്ചു. നിയന്ത്രണങ്ങൾ പാലിച്ച് മാത്യക കാണിക്കേണ്ട പാർട്ടിയാണ് ലംഘിക്കുന്നത്. ടിപി ആർ കാണിച്ചായിരുന്നു നേരത്തെ കേരളം ഒന്നാമതെന്ന് പറഞ്ഞിരുന്നത്. ഇന്ന് ടി പി ആർ നോക്കേണ്ടെന്ന് മന്ത്രി പറയുന്നു. കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടി പി ആർ വേണ്ടെന്ന് പറയുന്നു. ഇത് ഇരട്ടത്താപ്പാണ്.
കഴിഞ്ഞ ദിവസം രാത്രി കോവിഡ് ബാധിച്ച മാധ്യമ പ്രവർത്തനകൻ സ്വകാര്യ ഹോസ്പിറ്റൽ ഉൽപ്പടെ ചികിത്സക്ക് എത്തിയിട്ടും മണിക്കുറുകളോളം ആംബുലൻസിൽ കഴിയേണ്ടിവന്നത് സർക്കാർ കണ്ണ് തുറന്നു കാണണം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാദ്ധ്യതപ്പെട്ട സര്‍ക്കാരാണ് അവരുടെ ജീവന്‍ വച്ച് കളിക്കുന്നത്. ഇത് തീക്കളിയാണ്.
ഇതിന് സംസ്ഥാനം വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ്. കാസര്‍കോട്ടും തൃശ്ശൂരും സി.പി.എം സമ്മേളനം നടത്തുന്നതിന് വേണ്ടി രോഗവ്യാപന നിരക്ക് കുറച്ചു കാട്ടുകയും കണക്കുകളില്‍ കൃത്രിമം കാട്ടുകയും ചെയ്തത് ഞെട്ടിക്കുന്നതാണ്. ജനങ്ങളോട് ആഭിമുഖ്യമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. അധികാരത്തിന്റെ ഗര്‍വ്വം ജനങ്ങളോടുള്ള പുച്ഛവും അഹങ്കാരവുമാണ് സി.പി.എം നടപടികളില്‍ കാണുന്നത്.
കാസര്‍കോട്ട് പൊതു പരിപാടികളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ച് ഉത്തരവിറക്കിയ ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി ഉത്തരവിന്റെ മഷി ഉണന്നതിന് മുന്‍പ് അത് പിന്‍വലിപ്പിച്ചത് ആരാണ് എന്ന് വ്യക്തമാക്കണം. കളക്ടര്‍മാരെ രാഷ്ട്രീയ നേതാക്കളുടെ കളിപ്പാവ മാത്രമായി മാറ്റുകയാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























