കാര്യങ്ങൾ വളച്ചൊടിക്കരുത്; ഒരു സൂപ്പർ സ്റ്റാറിന്റെയും പിന്തുണയോടെയല്ല ഞാൻ രഹസ്യങ്ങൾ വെളിപ്പെടുത്തിയത്; ആ സൂപ്പർസ്റ്റാർ അടക്കം സിനിമ മേഖലയിലെ അറുപതോളം ആൾക്കാർ വെളിപ്പെടുത്തലുകൾ നടത്താൻ ധൈര്യം കാണിച്ചതിൽ അഭിനന്ദിക്കുകയാണുണ്ടായത്; തുറന്നടിച്ച് ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തുന്നതിന്റെ പിന്നിൽ ഒരു സൂപ്പർസ്റ്റാറിന്റെ പിന്തുണയുണ്ടെന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു. സൂപ്പർ സ്റ്റാറിന്റെ പിന്തുണയോടെയാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തുന്നത് എന്ന തരത്തിലായിരുന്നു വിവരങ്ങൾ പ്രചരിച്ചത്. എന്നാൽ ഈ പ്രചരണത്തെ തൂത്തെറിഞ്ഞു രംഗത്തുവന്നിരിക്കുകയാണ് ബാലചന്ദ്രകുമാർ. കാര്യങ്ങൾ വളച്ചൊടിക്കരുതെന്ന് ബാലചന്ദ്രകുമാർ തുറന്നടിക്കുകയുണ്ടായി.
ഒരു സൂപ്പർസ്റ്റാറിന്റെയും പിന്തുണ തനിക്കില്ല. ആരെങ്കിലും തനിക്ക് നൽകിയ പിന്തുണയുടെ പുറത്തല്ല പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. എന്നാൽ ഈ വെളിപ്പെടുത്തലുകൾ ഞാൻ നടത്തിയപ്പോൾ ഒരു സൂപ്പർസ്റ്റാർ തന്നെ അഭിനന്ദിക്കുകയുണ്ടായി. സത്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈര്യത്തിനാണ് അഭിനന്ദനം ഉണ്ടായത്. അഭിനന്ദനം മാത്രമേ സൂപ്പർസ്റ്റാർ പറഞ്ഞിട്ടുള്ളൂ.
അതൊരിക്കലും പിന്തുണയല്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. സൂപ്പർസ്റ്റാർ മാത്രമല്ല സിനിമാമേഖലയിൽ ഏകദേശം അറുപതോളം വ്യക്തികൾ ഈ വെളിപ്പെടുത്തലുകൾ നടത്താൻ ധൈര്യം കാണിച്ചതിൽ തന്നെ അഭിനന്ദിച്ചെന്നും ബാലചന്ദ്രകുമാർ ചാനൽ ചർച്ചക്കിടെ പറയുകയുണ്ടായി. സൂപ്പർസ്റ്റാറിന്റെ പിന്തുണയുണ്ടെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഇതിനിടയിലാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തി ബാലചന്ദ്രകുമാർ കാര്യങ്ങൾക്ക് ഒരു വ്യക്തത വരുത്തിയത്.
‘മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ട് പോവാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍ അറിയുന്നവരും അറിയാത്തവരും മെസേജ് അയക്കുന്നുണ്ട്,’എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത് . ഈ വെളിപ്പെടുത്തലിന് പിന്നാലെ ആരാണ് ആ സുപ്പര്‍ താരം എന്ന ചര്‍ച്ചകൾ സിനിമാ ലോകത്ത് സജീവമായി . പിന്നീട് വേറെ തരത്തിലേക്ക് വളച്ചൊടിക്കലുകൾ നടന്നു. അതിനെതിരെ പ്രതികരിച്ചാണ് ബാലചന്ദ്രകുമാർ വീണ്ടും രംഗത്ത് വന്നത്.
അതേസമയം കഴിഞ്ഞ ദിവസം ദിലീപിനെ 11 മണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുകക്കൊടുവിൽ ദിലീപ് വീട്ടിലേക്ക് മടങ്ങി .നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളെയും ചോദ്യം ചെയ്യുകയായിരുന്നു . ഇന്നും നാളെയും ചോദ്യംചെയ്യൽ തുടരും. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ നടന്നത് .
രാവിലെ 9 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 8:00 വരെ നീണ്ടു. . 11 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യം ചെയ്തത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ കൂടെ ചോദ്യം ചെയ്തിരുന്നു. ആലുവയിലെ വസതിയിലേക്ക് ദിലീപ് മടങ്ങിയിരുന്നു . ഒറ്റയ്ക്കും അല്ലാതെയും ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ചോദ്യം ചെയ്യൽ നടന്നത്.
https://www.facebook.com/Malayalivartha


























