ക്യാപ്റ്റൻ സ്ഥാനം ഇല്ലാതായതോടെ കോലി ജിയുടെ ബാറ്റിങ് മികവ് പുലർത്തുന്നുണ്ട്; സൂര്യ കുമാർ യാദവ് ജി 32 പന്തിൽ നിന്നുള്ള 39 റൺസ് നേടി മികവ് ആവർത്തിച്ചു; പക്ഷേ ശ്രേയസ് അയ്യർ ജി മൂന്നാം തവണയും നിരാശപ്പെടുത്തി; ക്രിക്കറ്റ് നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ് തൻറേതായ കാഴ്ച്ചപ്പാടുകൾ ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കാറുണ്ട്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം . വെറും 34 പന്തിൽ 54 റൺസ് അടിച്ചു കൂട്ടിയ ദീപക് ചഹാർ ജിയുടെ അത്ഭുത ബാറ്റിംഗ് പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാൻ ആയില്ല . ഇന്ത്യ മൂന്നാം ഏകദിനം വെറും നാല് റൺസിന് സൗത്ത് ആഫ്രിക്കയോടു തോറ്റ് പരമ്പര (3-0) വൈറ്റ് വാഷ് ആയി.
ഇന്ത്യക്കായി പതിവ് പോലെ ധവാൻ ജി 61 നേടി സ്ഥിരതയോടെ ബാറ്റു ചെയ്തു .
ക്യാപ്റ്റൻ സ്ഥാനം ഇല്ലാതായതോടെ കോലി ജിയുടെ ബാറ്റിങ് മികവ് പുലർത്തുന്നുണ്ട് . സൂര്യ കുമാർ യാദവ് ജി 32 പന്തിൽ നിന്നുള്ള 39 റൺസ് നേടി മികവ് ആവർത്തിച്ചു . പക്ഷേ ശ്രേയസ് അയ്യർ ജി മൂന്നാം തവണയും നിരാശപ്പെടുത്തി .ഇന്ത്യൻ ഇന്നിംഗ്സിൽ വലറ്റത് കട്ട പിന്തുണ കൊടുത്ത ബുംറ ജി യോടും നന്ദി പറയുന്നു.
യഥാർത്ഥത്തിൽ സൗത്ത് ആഫ്രിക്കക്കു വേണ്ടി ക്യു ഡെ കോക്ക്ജിയുടെ 124, തുടർച്ചയായി മികച്ച ബാറ്റിങ് കാഴ്ചവെക്കുന്ന ഡസ്സൻ ജിയുടെ 52 എന്നിവയൊക്കെ ആണ് 287 ൽ അവരെ എത്തിച്ചത് . നല്ല ബാറ്റിങ് പിച്ചിൽ രണ്ടു ബാറ്റ്സ്മാൻമാർ റൺ ഔട്ട് ആയതാണ് അവർക്കു 300 നിഷേധിച്ചത് . എന്നിട്ടും അവരുടെ ബൗളേഴ്‌സ് കഷ്ടപ്പെട്ട് ആ സ്കോർ പ്രതിരോധിച്ചു .
കഴിഞ്ഞ കളികളിൽ ഇന്ത്യയുടെ ബൗളിംഗ് ദുരന്തം ആയിരുന്നല്ലോ . എന്നാൽ ഇത്തവണ നാല് മാറ്റങ്ങളോടെ ഇറങ്ങിയ ടീം ഇന്ത്യക്കു വേണ്ടി ബൗളർമാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു . അവരെ ഓൾ ഔട്ട് ആക്കി വിട്ടു. രോഹിത് ജിയുടെ കുറവാണ് ടെസ്റ്റിലും ഏകദിനത്തിലും യഥാർത്ഥത്തിൽ ഇന്ത്യ അനുഭവിക്കുന്നത് . പരിക്ക് കാരണം അദ്ദേഹത്തിന് പരമ്പര നഷ്ടമായി .
ക്യാപ്റ്റൻ എന്ന നിലയിൽ രാഹുൽ ജിക്കു മികവിലേക്കു കുറച്ചു സമയം കൂടി നമ്മൾ നൽകേണ്ടതുണ്ട് . ഇനി കളി ഇന്ത്യയിൽ വെച്ചാണ് . താരതമ്യേന ദുർബലരായ വെസ്റ്റ് ഇൻഡീസ് , ശ്രീലങ്ക ടീംസിനോട് ഏകദിനവും , T20 യും , ടെസ്റ്റും എല്ലാം ഇന്ത്യ പുഷ്പം പോലെ ജയിക്കും എന്ന് കരുതാം . ഓൾ ദി ബെസ്റ്റ് ടീം ഇന്ത്യ ഓൾ ദി ബെസ്റ്റ് ചഹാർ ജി, നിങ്ങൾ മുത്താണ്.
https://www.facebook.com/Malayalivartha


























