എറണാകുളത്തെ റിനൈ മെഡിസിറ്റി ആശുപത്രിക്കെതിരെ ട്രാൻസ്ജെൻഡർ അനന്യകുമാരിയുടെ ആത്മഹത്യയിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

എറണാകുളത്തെ റിനൈ മെഡിസിറ്റി ആശുപത്രിക്കെതിരെ ട്രാൻസ്ജെൻഡർ അനന്യകുമാരിയുടെ ആത്മഹത്യയിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു അനന്യയുടെ ആത്മഹത്യ. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പ്രീജിത്ത് എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ച്ചയാണ് ആത്മഹത്യക്ക് കാരണമെന്ന് അനന്യയുടെ സുഹൃത്തുക്കൾ പരാതിപ്പെട്ടിരുന്നു. ഒരു വർഷം മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പേസ്റ്റ്മാർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം അനന്യക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, ഏറെനേരം എഴുന്നേറ്റ് നിൽക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും അനന്യയുടെ സുഹൃത്തുകൾ വ്യക്തമാക്കിയിരുന്നു. ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെ അനന്യയ്ക്ക് ഹോസ്പിറ്റലിൽ നിന്ന് മർദ്ദനമേറ്റിരുന്നതായി പിതാവ് അലക്സാണ്ടർ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























