എനിക്ക് വേണ്ട ആ പണം...!!!, ആരോപണങ്ങള്‍ മാനസികമായി ഏറെ വേദനിപ്പിച്ചു....എങ്കിലും സത്യം ജയിക്കും, ആ പത്ത് ലക്ഷത്തിന്റെ കാര്യത്തിൽ ഡീലായി, കോടതിയെ സമീപിച്ചത് അതൊന്ന് കൊണ്ട് മാത്രം, കേരളത്തെ ഇളക്കി മറിച്ച സോളാർ കേസിൽ അനുകൂലമായ വിധി നേട്ടമാക്കാൻ ഉമ്മൻ ചാണ്ടി

സോളാര്‍ കേസില്‍ വമ്പൻ ജയമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈവന്നത്. കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയാ വിഎസ് അച്യുതാനന്ദനെതിരെ ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി വന്നത് കഴിഞ്ഞ ദിവസമാണ്. സോളാര്‍ കേസില്‍ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയാണ് കോൺഗ്രസ് നേതാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടിക്ക് നൽകണം.
അച്യുതാനന്ദനില്‍ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം തുക ലഭിച്ചാല്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. കിട്ടുന്ന പത്ത് ലക്ഷം രൂപ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യകാതമാക്കി .കേസിന് പോകാന്‍ ആഗ്രഹിച്ചതല്ല. ആരോപണം നിഷേധിച്ചപ്പോള്‍ അതെല്ലാവരും പറയണതല്ലേ, നിയമനടപടിക്ക് എന്തുകൊണ്ട് പോകുന്നില്ലെന്ന് പലഭാഗങ്ങളില്‍ നിന്നും ചോദ്യം വന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
'ആരോപണങ്ങള്‍ മാനസികമായി ഏറെ വേദനിപ്പിച്ചു. എങ്കിലും സത്യം ജയിക്കും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഒരു കുഴപ്പവും സംഭവിക്കില്ല. ഇത് എന്റെ ജീവിതത്തില്‍ ഒട്ടാകെ എനിക്ക് പൂര്‍ണമായിട്ടും ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. യാഥാര്‍ത്ഥ്യമായിട്ടുള്ള കാര്യമാണ്. അതുകൊണ്ട് എന്ത് വന്നാലും ഇതൊക്കെ ഇന്നത്തേക്കേ ഉള്ളൂവെന്ന വിശ്വാസമുണ്ട്.
ഞാനൊരു ദൈവവിശ്വാസിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായിവന്ന വിധിക്കെതിരെ
നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്നാണ് വിഎസിന്റെ അഭിഭാഷകൻ അറിയിച്ചത്. കേസിൽ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത് വന്നിരുന്നു.
അധികാരത്തിനായി എന്തും ചെയ്യാമെന്നുള്ള ഒരു പ്രസ്ഥാനത്തിന്റെ ധിക്കാരത്തിനേറ്റ രാഷ്ട്രീയവും നിയമപരവുമായ പ്രഹരമാണ് ഉമ്മൻ ചാണ്ടിക്ക് വി.എസ്. അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുള്ള കോടതി വിധിയെന്ന് സുധാകരൻ പറഞ്ഞത് ഇത് ചരിത്രത്തിന്റെ കാവ്യനീതിയാണ്. ഏഴു വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സത്യം വിജയിച്ചിരിക്കുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























