അങ്ങനെയാണെങ്കിൽ പാചകത്തിന് ഉപയോഗിക്കുന്ന അരി, പച്ചക്കറിയൊക്കെ ബ്രാഹ്മണർ വിതച്ചു കൊയ്തതായിരിക്കണം!! ഉപ്പ് ബ്രാഹ്മണർ കടൽവെള്ളം വറ്റിച്ചുണ്ടാക്കിത് ആയിരിക്കണം... ഗുരുവായൂർ ദേവസ്വം ബോർഡ് ക്വട്ടേഷൻ നോട്ടീസിനെതിരെ ജിയോ ബേബി

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഉത്സവ സീസണിൽ പാചകത്തിനായി ബ്രാഹ്‌മണർ തന്നെ വേണമെന്ന് സൂചിപ്പിക്കുന്ന ക്വട്ടേഷൻ നോട്ടീസ് വിവാദത്തിൽ. ഇതിന് പിന്നാലെ വിമർശനവുമായെത്തിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. അതുപോലെ പാചകത്തിനു ഉപയോഗിക്കുന്ന അരി, പച്ചക്കറി ബ്രാഹ്മണർ വിതച്ചു കൊയ്തതായിരിക്കണം. ഉപ്പ് ബ്രാഹ്മണർ കടൽവെള്ളം വറ്റിച്ചുണ്ടാക്കിത് ആയിരിക്കണം. കുക്കിംഗ് ഗ്യാസ് ബ്രാഹ്മണന്റെ ഗ്യാസും ആയിരിക്കണമെന്ന് ജിയോ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെബ്രുവരി 14 മുതൽ 23 വരെ നടക്കുന്ന ഈ വർഷത്തെ ഉത്സവത്തിലുളള ദേഹണ്ണക്കാരും സഹായികളും ബ്രാഹ്‌മണരായിരിക്കണമെന്നാണ് നോട്ടീസിലുളളത്. ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ പുതിയ ഉത്തരവിലെ ഏഴാമത്തെ നിബന്ധനയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം എന്നതായിരുന്നു ഈ നിബന്ധന.
അതേസമയം ദേവസ്വം ബോർഡ് ഭരിക്കുന്നത് സിപിഎം ആണെന്നിരിക്കെ ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെടുത്തിയത് ഹിന്ദു സമൂഹത്തിൽ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് സന്ദീപ് വചസ്പതി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ജോലിക്കാരുടെ പട്ടികയ്‌ക്കൊപ്പം അവരുടെ ആധാർ കാർഡ് ഹാജരാക്കണമെന്നും ക്വട്ടേഷൻ ലഭിച്ചവർ പ്രവൃത്തി ഉറപ്പിനായി ഒരുലക്ഷം രൂപ സുരക്ഷാ നിക്ഷേപം നൽകണമെന്നും നോട്ടീസിൽ പറയുന്നു.
ജിയോ ബേബിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്...
അതുപോലെ പാചകത്തിനു ഉപയോഗിക്കുന്ന അരി പച്ചക്കറി ബ്രാഹ്മണർ വിതച്ചു കൊയ്തതാരിക്കണം.ഉപ്പ് ബ്രാഹ്മണർ കടൽവെള്ളം വറ്റിച്ചുണ്ടാക്കിത് ആരിക്കണം . കുക്കിംഗ് ഗ്യാസ് ബ്രാഹ്മണന്റെ ഗ്യാസും ആരിക്കണം...
https://www.facebook.com/Malayalivartha

























