Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

2020 ഓഗസ്റ്റിലായിരുന്നു തൃശ്ശൂർ സ്വദേശി റോഡ് അപകടത്തിൽ മരിച്ചത്; കാർ റോഡരികിലെ തൂണിലിടിച്ചായിരുന്നു അപകടം നടന്നത്; ദിലീപിന്റെ ഫോൺ നന്നാക്കിയിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത; പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്

31 JANUARY 2022 01:38 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ ഫോൺ നന്നാക്കിയിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഈ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് യുവാവിന്റെ ബന്ധുക്കൾ വന്നിരിക്കുന്നത്. 2020 ഓഗസ്റ്റിലായിരുന്നു തൃശ്ശൂർ സ്വദേശി റോഡ് അപകടത്തിൽ മരിച്ചത്. കാർ റോഡരികിലെ തൂണിലിടിച്ചായിരുന്നു അപകടം നടന്നത്. സലീഷ് കൊച്ചിയിൽ മൊബൈൽ സർവീസ് കട നടത്തിയിരുന്നു.

ദിലീപിന്റെ ഫോണുകൾ സർവീസ് ചെയ്തിരുന്നതും സലീഷ് ആയിരുന്നു. മരിക്കും മുമ്പ് സലീഷ് ദിലീപിനെ കാണാൻ പോയതായും ആരോപണം ഉയരുന്നുണ്ട് . ഈയൊരു സാഹചര്യത്തിലാണ് ഈ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സലീഷിന്റെ ബന്ധുക്കൾ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ബാലചന്ദ്രകുമാർ ആയിരുന്നു ഈ മരണവുമായി ബന്ധപ്പെട്ട നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ദിലീപിന്റെ ഐടി സഹായിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. തനിക്കും ജീവനിൽ പേടി ഉണ്ടെന്ന് വ്യക്തമാക്കിയാണ് ബാലചന്ദ്രകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. എറണാകുളം മേനകയില്‍ ഐഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സലീഷിൻറെ മരണത്തിലാണ് ബാലചന്ദ്രകുമാർ ദുരൂഹത ആരോപിച്ചത്.

ദിലീപ് ജയിലില്‍ കിടന്നപ്പോൾ സംവിധായകന്‍ അരുണ്‍ ഗോപിക്ക് രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നു. ഈ ഫോണ്‍ കോള്‍ അരുണ്‍ ഗോപി ഉടനെ റെക്കോര്‍ഡ് ചെയ്തു. ദിലീപ് ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ഈ കോളിന്റെ കാര്യം പറഞ്ഞു . ഈ വിവരം അറിഞ്ഞതിനുശേഷം ഈ ഫോണ്‍ പെന്റാ മേനകയിലെ സെല്ലുലാര്‍ സെയില്‍ എന്ന മൊബൈല്‍ സര്‍വീസ് സ്ഥാപനത്തിന്‍റെ ഉടമ സനീഷ് എന്ന ആളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിക്കുകയുണ്ടായി .

സനീഷിനെ ദിലീപിന് പരിചയപ്പെടുത്തിയത് താനാണ് എന്നും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി. അരുണ്‍ ഗോപിയുടെ ഐഫോണില്‍ നിന്നും ഫോണ്‍ കോള്‍ റിട്രീവ് ചെയ്യാന്‍ ശ്രമം നടത്തുകയുണ്ടായി. അയാളാകട്ടെ ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് റിട്രീവ് ചെയ്യാന്‍ ശ്രമിക്കുകയുണ്ടായി. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് അങ്ങനെ ചെയ്യാനുള്ള പണം നല്‍കിയത്. പക്ഷേ ഫോണ്‍കോള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല .

ആ സാഹചര്യത്തിൽ ദിലീപിന്റെ ഒരു സുഹൃത്ത് വഴി ഫോണ്‍ അമേരിക്കയില്‍ കൊടുത്തയക്കുകയുണ്ടായി. അത്തരത്തില്‍ റിട്രീവ് ചെയ്‌തെടുത്ത നിരവധി വിവരങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ബാലചന്ദ്ര കുമാർ വെളിപ്പെടുത്തി. ഈ സംഭവം നടന്നതിനു ശേഷം സലീഷ് ദിലീപിന്റെ അടുത്ത സഹായിയായി. പിന്നീട് ഒരുക്കല്‍ തന്നോട് സംസാരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം സലീഷ് റോഡപകടത്തില്‍ മരിച്ചെന്നാണ് താൻ അറിഞ്ഞത്.

ദിലീപിനെ കാണാന്‍ പോവുന്നു എന്ന് തന്നോട് വെളിപ്പെടുത്തിയതിന് മൂന്നാം ദിവസം ആയിരുന്നു മരണം നടന്നത് . ദിലീപ് ഐ ഫോണ്‍ കമ്പനിയില്‍ നിന്നും എന്തൊക്കെ വിവരങ്ങൾ ശേഖരിച്ചു എന്ന് അറിഞ്ഞിരുന്ന വ്യക്തിയാണ് സലീഷ് . ആരും ഞെട്ടി പോകുന്ന വിവരങ്ങളാണ് ദിലീപ് ശേഖരിച്ചതെന്ന് സനീഷ് ഒരിക്കൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

ഈ സംഭവങ്ങളുടെ പിന്നാമ്പുറം പരിശോധിക്കുമ്പോള്‍ തനിക്കും ജീവഭയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നു . സംശയം തോന്നുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ ഐടി വിദഗ്ദ്ധരെ ഉപയോഗിച്ച് ദിലീപ് വാട്സ്ആപ്പ് ഹാക്ക് ചെയ്യാറുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു . ദിലീപിന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പോലുമുണ്ടെന്ന സംശയമാണ് ബാലചന്ദ്രകുമാര്‍ ആരോപിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടപടികള്‍ പുരോഗമിക്കെയാണ് നടന്‍ ദിലീപിന് എതിരെ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത് . എന്നാൽ ഇപ്പോൾ ഇതാ സലീഷിന്റെ ബന്ധുക്കൾ തന്നെ കേസ് പുനരന്വേഷിക്കണെമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (6 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (6 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (7 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (7 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (10 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (11 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (11 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (12 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (13 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (13 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (13 hours ago)

Malayali Vartha Recommends