Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

നിര്‍ണായകമായ ദിവസം... ദിലീപിനെ സംബന്ധിച്ച് ഏറെ തിരിച്ചടിക്ക് ശേഷമുള്ള നിര്‍ണായക ദിവസമാണ്; ഹൈക്കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഏറെ ആകാംക്ഷ; ഉണ്ടെന്നു പറഞ്ഞതില്‍ ഒരു ഫോണ്‍ ഹാജരാക്കിയില്ല; ഇല്ലെന്നു പറഞ്ഞതു ഹാജരാക്കുകയും ചെയ്തു

01 FEBRUARY 2022 09:22 AM IST
മലയാളി വാര്‍ത്ത

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്. ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിട്ടതിന് ശേഷം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിച്ചാല്‍ എത്രയും പെട്ടന്ന് കസ്റ്റഡിയിലെടുക്കാനുള്ള ഒരുക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.

അതേസമയം ദിലീപും മറ്റും പ്രതികളും ഹാജരാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പട്ടികയിലെ ഒന്നാമത്തെ ഫോണ്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയില്ല. ദിലീപിന്റെ ഫോണാണ് ഇതെന്നാണു പ്രോസിക്യൂഷന്‍ നല്‍കിയ പട്ടികയില്‍ വ്യക്തമാക്കിയിരുന്നത്.


രണ്ട് ഐ ഫോണുകള്‍ അടക്കം ദിലീപിന്റെ 4 ഫോണുകള്‍ ഹാജരാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഐഎംഇഐ നമ്പര്‍ 356723080949446 ഐ ഫോണ്‍ ആണ് നല്‍കാതിരുന്നത്. എന്നാല്‍ ഈ ഫോണ്‍ ഏതാണെന്നു മനസ്സിലാകുന്നില്ലെന്നാണ് ദിലീപ് ഇന്നലെ കോടതിയില്‍ നല്‍കിയ വിശദീകരണം. തന്റെ കൈവശമില്ലെന്നും ഇപ്പോഴോ അടുത്ത കാലത്തോ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു. ഉപയോഗിച്ചിരുന്ന ഒരു ഐഫോണിന്റെ പ്രവര്‍ത്തനം നേരത്തെ നിലച്ചിരുന്നു.

ഈ ഐ ഫോണ്‍ തന്റെ കൈവശമില്ലെന്ന് ചോദ്യം ചെയ്യവെ, അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഈ ഫോണാകാം പ്രോസിക്യൂഷന്‍ പറയുന്ന ഫോണ്‍. അല്ലെങ്കില്‍, ജനുവരി 13ന് തന്റെ വീട്ടിലെ പരിശോധനയില്‍ ക്രൈംബ്രാഞ്ച് എടുത്തുകൊണ്ടു പോയ ഫോണ്‍ ഇതാകാമെന്നും ദിലീപ് വിശദമാക്കുന്നു.

 



താന്‍ ഉപയോഗിച്ചിരുന്ന രണ്ട് ഐഫോണുകള്‍ പട്ടികയിലുണ്ടെന്ന് ദിലീപ് അറിയിച്ചു. അത് പട്ടികയിലെ രണ്ടും നാലും ആണ്. ഇതില്‍ നാലാമതായി പറയുന്ന ഫോണ്‍ കഴിഞ്ഞ ദിവസം തന്റെ പക്കല്‍ ഇല്ലെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചതാണ്. ഈ ഫോണിന്റെ ഐഎംഇഐ നമ്പര്‍ മാത്രമാണു പട്ടികയില്‍ നല്‍കിയിരുന്നത്. ഇത് കോടതിയില്‍ കൈമാറിയിട്ടുണ്ടെന്ന് അറിയുന്നു.

അതേപോലെ മൂന്നാം പ്രതി സുരാജിന്റേതെന്നു പറയുന്ന ഫോണ്‍ യഥാര്‍ഥത്തില്‍ ബന്ധുവും മറ്റൊരു പ്രതിയുമായ കൃഷ്ണപ്രസാദ് എന്ന അപ്പുവിന്റേതാണെന്നും പ്രതികള്‍ വ്യക്തമാക്കി. ഇതാവശ്യപ്പെട്ട് നല്‍കിയ നോട്ടിസിനു മറുപടി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ഇക്കാര്യത്തില്‍ പ്രതികള്‍ കോടതിയെയും പ്രോസിക്യൂഷനെയും കബളിപ്പിക്കുകയാണെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദത്തിനിടെ അറിയിച്ചു.

തങ്ങളുടെ പക്കലുണ്ടെന്നു സമ്മതിച്ച ഫോണ്‍ പോലും പ്രതികള്‍ നല്‍കിയില്ല. പ്രതികള്‍ അന്വേഷണ നടപടികള്‍ക്ക് വിധേയമാകട്ടെ, പ്രതികള്‍ കുറ്റക്കാരാണെന്നു തെളിയിക്കുന്ന വിവരങ്ങള്‍ കൈമാറാം. സംസ്ഥാനത്ത് ആര്‍ക്കും ഇതുപോലെയുള്ള പ്രത്യേക അവകാശം ലഭിച്ചിട്ടില്ല. ഫോണ്‍ ക്രൈം ബ്രാഞ്ചിനു കൈമാറണം. എന്തെങ്കിലും മുന്‍വിധിയോ, ഇടപെടലോ ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.



ചോദ്യം ചെയ്തപ്പോള്‍ ഫോണുകളെക്കുറിച്ചു പറഞ്ഞില്ലെന്നു പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ അക്കാര്യം ചോദിച്ചില്ലെന്നു പ്രതിഭാഗം അറിയിച്ചു. 33 മണിക്കൂര്‍ ചോദ്യം ചെയ്തു. ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞു. അവസാന ദിവസം വൈകിട്ട് ഏഴു മണിക്കാണ് ഇത് ചോദിച്ചത്. മാധ്യമ വിചാരണയാണിത്. മുംബൈയിലേക്ക് ഫോണുകള്‍ അയയ്ക്കുമ്പോള്‍ കേസുമില്ല, നോട്ടിസുമില്ല. ഒരാള്‍ വന്നു കള്ളക്കഥ പറഞ്ഞു. സംഭാഷണം റെക്കോര്‍ഡ് ചെയ്ത ടാബ് നശിച്ചുപോയെന്നു പറയുന്നു. ട്രാന്‍സ്ഫര്‍ ചെയ്ത ലാപ്‌ടോപ് എവിടെ. ഇലക്ട്രോണിക് ഉപകരണങ്ങള്‍ എല്ലാം പോയി. കെട്ടിച്ചമച്ച കഥയാണിതെന്നു പ്രതിഭാഗം വാദിച്ചു. എന്തായാലും ദിലീപിനെ സംബന്ധിച്ച് എന്തുണ്ടാകുമെന്ന് ഇന്നറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (3 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (4 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (4 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (4 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (6 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (7 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (8 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (9 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (9 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (10 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (10 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (10 hours ago)

Malayali Vartha Recommends