Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

പാവം കെ സുരേന്ദ്രന്‍.... സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പരസ്യ പ്രസ്താവന നടത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെ കുറിച്ച് അറിയാതെ പോയി...

03 FEBRUARY 2022 12:11 PM IST
മലയാളി വാര്‍ത്ത

പാവം കെ സുരേന്ദ്രന്‍. തന്നെക്കാള്‍ ഡല്‍ഹിയില്‍ പിടുത്തം പിണറായിക്കാണെന്ന് അദ്ദേഹം അറിയാതെ പോയി.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പരസ്യ പ്രസ്താവന നടത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെ കുറിച്ച് അറിയുന്നതേയില്ല.

 



സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്നിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടുകെട്ടിനെ കുറിച്ച് സുരേന്ദ്രന് അറിയാത്തതല്ല. എന്നാല്‍ അറിഞ്ഞില്ലെന്ന് ഭാവിക്കുകയാണ് അദ്ദേഹം. പദ്ധതി നടപ്പിലാക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയാണ് മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയത്.കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇക്കാര്യം പരസ്യമാക്കി.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) അപൂര്‍ണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് കേരളം സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമെന്ന് അറിയിച്ചത്. എന്‍.കെ.പ്രേമചന്ദ്രന്‍, കെ.മുളീധരന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ഡി.പി ആര്‍ അപൂര്‍ണമാണെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം പദ്ധതി ഉപേക്ഷിച്ചു എന്നല്ല.

 



പദ്ധതിയുടെ സാങ്കേതിക വിവരങ്ങള്‍ പൂര്‍ണമായി ഡിപിആറില്‍ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും കേന്ദ്രം വ്യക്തമാക്കി. ഇതിലൊന്നും പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് പറഞ്ഞിട്ടില്ല.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അംഗീകരിച്ച കേരള സര്‍ക്കാര്‍, പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിനായി റെയില്‍വെ ബോര്‍ഡിന് റിപ്പോര്‍ട്ട് അയച്ചിരുന്നു. എന്നാല്‍ അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമിയും വേര്‍തിരിച്ചുള്ള വിവരം, റെയില്‍വേ ക്രോസുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ കാണാനില്ലാത്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കേന്ദ്രം മറുപടി നല്‍കി. പദ്ധതി നടപ്പാക്കുന്നതിന് വിവിധ ഫണ്ടിങ് ഏജന്‍സികളില്‍ നിന്നായി 33,700 കോടി ലോണ്‍ നേടുന്നതിന് കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തില്‍ കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കിയതായും മറുപടിയില്‍ പറയുന്നു. ഇതില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

 



യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ബി ജെ പിക്ക് കേന്ദ്ര ആസ്ഥാനത്ത് നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിക്കുന്നില്ല എന്നതാണ് സത്യം. കേരളത്തില്‍ ബിജെപി വളരില്ലെന്ന് മനസിലാക്കിയ കേന്ദ്ര നേതൃത്വം കേരള ബിജെപിയെ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. കേന്ദ്ര നേതൃത്വം കേരളവുമായി കൂടിയാലോചനകള്‍ പോലും നടത്താറില്ല.

ബി ജെ പി യുടെ കേരള നേതാക്കളെക്കാള്‍ ബന്ധം കേന്ദ്ര സര്‍ക്കാരുമായി മുഖ്യമന്ത്രി പിണറായിക്കുണ്ട്. നിധിന്‍ ഗഡ്ഗരിയാണ് പിണറായിയുടെ കീ കോണ്‍ടാക്റ്റ്. അതു കൊണ്ടു തന്നെ കേരളം പറയുന്ന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അതേപടി അംഗീകരിക്കാറാണ് പതിവ്. മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസ് സമര്‍പ്പിക്കുന്ന പദ്ധതികളെല്ലാം തന്നെ അതേപടി അംഗീകരിക്കുകയാണ് പതിവ്.



റയില്‍ മന്ത്രാലയത്തിന് നല്‍കിയ ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി നല്‍കിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ കെ.റയിലിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. റയില്‍ മന്ത്രാലയത്തിന് പുറമേ ഗതാഗത മന്ത്രാലയത്തിലും കെ റയിലിന്റെ ഫയലുകള്‍ നിലവിലുണ്ട്. ഏതായാലും ബി ജെ പി നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒരു പുനരാലോചന നല്ലതാണ്. ത ങ്ങളുടെ കൈയിലല്ല കേരളത്തിലെ കാര്യങ്ങളെന്ന് അവര്‍ മനസിലാക്കുന്നത് നന്നായിരിക്കും.



കോടികള്‍ മറിയുന്ന പദ്ധതികളാകുമ്പോള്‍ അത് നടപ്പിലാക്കാന്‍ ആര്‍ക്കാണ് ഉത്സാഹമില്ലാതിരിക്കുക?


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (3 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (3 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (4 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (4 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (6 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (7 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (8 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (8 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (9 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (10 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (10 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (10 hours ago)

Malayali Vartha Recommends