Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ലോകായുക്ത നിയമം ഭേദഗതിചെയ്യാനുള്ള ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനം നീളുന്നു; രാജ്ഭവനിൽ മടങ്ങിയെത്തി രണ്ടുദിവസം കഴിഞ്ഞെങ്കിലും ഓർഡിനൻസുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥരുമായി ആലോചന നടത്തി തുടങ്ങിയില്ല

04 FEBRUARY 2022 10:18 AM IST
മലയാളി വാര്‍ത്ത

ലോകായുക്ത നിയമം ഭേദഗതിചെയ്യാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുമോ ഇല്ലയോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഈ വിഷയത്തിൽ ഗവർണറുടെ നിലപാട് കഴിഞ്ഞദിവസം അറിയാൻ സാധിക്കും എന്നായിരുന്നു നിഗമനങ്ങൾ. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാടും തീരുമാനവും വൈകുകയാണ്.

രാജ്ഭവനിൽ മടങ്ങിയെത്തി രണ്ടുദിവസം കഴിഞ്ഞെങ്കിലും ഓർഡിനൻസുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥരുമായി ആലോചന നടത്തി തുടങ്ങിയില്ല. ഗവർണറുടെ ഈ തീരുമാനം നീളുന്ന സാഹചര്യത്തിൽ മറ്റ് നീക്കങ്ങൾ നടത്താൻ ഒരുങ്ങുകയാണ് സർക്കാർ. ഗവർണർ ഓർഡിനൻസിൽ ഒപ്പിടാതിരുന്നാൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവന്ന് നിയമം പാസാക്കുവാനാണ് സർക്കാർ നീക്കം.

ലോകായുക്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമല്ലെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഈ വിശദീകരണത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് പുതിയ കത്തുനൽകുകയുണ്ടായി. സർക്കാരിന്റെ വാദങ്ങളെ വീണ്ടും തടഞ്ഞു കൊണ്ടാണ് ഇത്. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആദ്യം നൽകിയ കത്തിന് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിക്കുകയുണ്ടായി.

ഓർഡിനൻസ് ഗവർണർക്കു സമർപ്പിച്ച് കഴിഞ്ഞ് ഇത്ര ദിവസത്തിനകം തീരുമാനമെടുക്കണമെന്ന വ്യവസ്ഥയൊന്നുമില്ല. ഏത് സമയത്ത് ചെയ്യണമെന്ന് ഗവർണർക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. മൂന്നുമാസം മുന്നേ സർക്കാർ നൽകിയ മറ്റൊരു ഓർഡിനൻസും രാജ്ഭവനിൽ ഉണ്ട്. തീരുമാനം കാത്തു കിടക്കുകയാണ് ആ ഓർഡിനൻസും. സർവകലാശാലാ അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണം സംബന്ധിച്ചാണ് ഇതുള്ളത് .

അപ്പലേറ്റ് ട്രിബ്യൂണലായി ജഡ്ജിനെ നിയമിക്കുന്ന സമയം ചാൻസലറായ ഗവർണറോടും ഹൈക്കോടതിയോടും കൂടിയാലോചിക്കണം എന്ന വ്യവസ്ഥയായിരുന്നു നേരത്തെ ഉണ്ടായിരുന്നത് . ഈ കൂടിയാലോചനകൾ ഭേദഗതിയിലൂടെ ഒഴിവാക്കുന്നതാണ് ഓർഡിനൻസ്. ഹൈക്കോടതി ജഡ്ജിയായിരുന്ന ആളിനുപകരം ജില്ലാ ജഡ്ജിയെ നിയമിക്കാമെന്ന വ്യവസ്ഥ ഒരു ഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്നു. കൂടിയാലോചനാ വ്യവസ്ഥ ഒഴിവാക്കിയതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ തൃപ്തിയില്ലാത്തത് കൊണ്ടാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാത്തത്.

ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെക്കാതിരുന്നാൽ നിയമസഭാ സമ്മേളനം ചേരുമ്പോൾ ഓർഡിനൻസ് പിൻവലിക്കുകയും സർക്കാരിന് ബില്ലായി കൊണ്ടുവരാനും സാധിക്കും. ഓർഡിനൻസായി നിയമഭേദഗതി കൊണ്ടുവന്നതിനെയാണ് സി.പി.ഐ. ഇപ്പോൾ എതിർത്തിരിക്കുന്നത് . നിയമത്തിന്റെ ഉള്ളടക്കത്തെ ഇത് വരെ എതിർത്തിട്ടില്ല.

ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് കാര്യങ്ങൾ അനുകൂലമായി മാറും . എന്നാൽ അങ്ങനെ സംഭവിച്ചാൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും എന്ന ദൃഢനിശ്ചയത്തിലാണ്. ഗവർണർ ഓര്‍ഡിനൻസ് തിരച്ചയച്ചാല്‍ സര്‍ക്കാരിനേൽക്കുന്ന കനത്ത പ്രഹരമായി അത് മാറും . ലോകായുക്ത നിയമം ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട് സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സി പി എമ്മിന് അതൊരു തിരിച്ചടി തന്നെയാണ് .

ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണ്. ഇതാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം ഇപ്പോഴും നിലവിലുണ്ട്. അതുകൊണ്ടുതന്നെ ലോകായുക്ത സംസ്ഥാന വിഷയമാണ്. നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും വിശദമാക്കിയിട്ടുണ്ട്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവർണറുടെ തീരുമാനം വന്നയുടൻ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനാണ് സർക്കാറിന്റെ നീക്കം . നിയമസഭ സമ്മേളന തീയതി ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചില്ല. അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറാം തീയതി തിരിച്ചെത്തും. ഗവര്‍ണറുടെ തീരുമാനവും കൂടി അറിഞ്ഞശേഷം തിങ്കളാഴ്ചയോടെ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനാണ് സര്‍ക്കാർ പദ്ധതിയിടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends