ബിസിനസ്സുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി!! സോഫ്റ്റ് ഡ്രിങ്കില്‍ മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി നഗ്നനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; തിരികെ വീട്ടിൽ എത്തിയ യുവവാവിന് ഫോൺകോളുകളും നഗ്‌ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും: 38 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ, പിടിയിലായത് വാരപ്പുഴ പെണ്‍വാണിഭ കേസിലെ പ്രതി

ബിസിനസ്സുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി നഗ്‌ന ചിത്രവും വീഡിയോയും പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു.
കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപം താമസിക്കുന്ന ഷിജി മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വാരപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് 34കാരിയായ ഷിജി മോള്‍.
സുഹൃത്ത് വഴിയാണ് മലപ്പുറം സ്വദേശിയായ ബിസിനസ്സുകാരന്‍ ഷിജിയെ പരിചയപ്പെട്ടത്. അതിന് ശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ ഷിജിയുടെ പാലച്ചുവടിലുളള ഫ്ലാറ്റിലെത്തിയ ബിസിനസ്സുകാരനെ കെണിയില്‍പ്പെടുത്തി ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തു.
സോഫ്റ്റ് ഡ്രിങ്കില്‍ മയക്കുമരുന്ന് നല്‍കി മയക്കി ഇയാളെ നഗ്നയാക്കിയായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിസിനസ്സുകാരനില്‍ നിന്ന് വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപയാണ് ഷിജി മോള്‍ തട്ടിയെടുത്തത്. ഇനിയും പണം വേണമെന്ന ഭീഷണി തുടര്‍ന്നപ്പോഴാണ് ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടത്.
ഷിജി ക്ഷണിച്ചത് പ്രകാരമാണ് ബിസിനസ്സുകാരന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്ലാറ്റിലെത്തിയത്. ഇവ ഇടക്കിടെ ബിസിനസ്സുകാരനുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു.
ഫ്ലാറ്റില്‍ നിന്ന് മടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഷിജിയുടെ ഫോണ്‍ വന്നു, കയ്യില്‍ തന്റെ നഗ്‌ന ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നാണ് ആ ഫോണ്‍ കോളില്‍ അവര്‍ ബിസിനസ്സുകാരനോട് പറഞ്ഞത്. പിന്നാലെ ആയിരുന്നു ഭീഷണിയുമായി എത്തിയത്.
https://www.facebook.com/Malayalivartha
























