കൊല്ലത്താണ് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത്;ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും ഹിന്ദുക്കളുമാണ്; പത്തനംതിട്ടയിൽ ജനസംഖ്യ തകർച്ച നടക്കുന്നുണ്ട്; ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കുടുംബ തകർച്ചകൾ നടക്കുന്നത് തിരുവിതാംകൂർ പ്രദേശങ്ങളിലാണ്; ഇന്ത്യയിൽ തന്നെ ഡ്രഗ് ക്യാപിറ്റൽ എന്ന് വിളിക്കാവുന്ന സ്ഥലമായി കൊച്ചി മാറുകയാണ്; ഇത്തരത്തിലുള്ള യഥാർത്ഥ പ്രശ്നങ്ങളെ മറന്നുകൊണ്ട് ആവശ്യമില്ലാതെ ഇസ്‌ലാമോഫോബിയ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്; തുറന്നടിച്ച് രാഹുൽ ഈശ്വർ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് കേരളത്തെ വെസ്റ്റ് ബംഗാളിലെ കാശ്മീരിനെ ചേർത്തുകൊണ്ട് ഒരു പ്രസ്താവന നടത്തുകയും അത് വലിയ വിവാദമാകുകയും ചെയ്തു.
ബിജെപിയെ വോട്ടു ചെയ്യിച്ച് രക്ഷിച്ചില്ലെങ്കിൽ കേരളം പോലെ യുപി മാറുമെന്ന് അദ്ദേഹം പറഞ്ഞത് വലിയ രീതിയിലുള്ള ട്രോളുകൾ വിവാദങ്ങളും സംവാദങ്ങളും ഒക്കെ വഴിതെളിച്ചു. കേരളം എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ എന്ന് പാടി പഠിച്ചവരാണ് നാം. നമ്മുടെ കേരളത്തെ ആരെങ്കിലും ഇകഴ്ത്തുന്ന രീതിയിൽ പറഞ്ഞാൽ പോലും നമുക്ക് വിഷമമാകും.
ഹ്യുമൻ ഇൻഡക്സ്കൾ വെച്ച് ഈ വിഷയം ചർച്ചയായി. യോഗി ആദിത്യനാഥ് പറയുകയുണ്ടായി കേരളത്തിൽ നടക്കുന്ന പൊളിറ്റിക്കൽ വൈലൻസിനെ കുറിച്ചാണ് പറഞ്ഞതെന്ന്. ഈ കാര്യത്തിൽ ഇങ്ങോട്ടും തിരിച്ചു അങ്ങോട്ടും വാഗ്വാദങ്ങളുമുണ്ടായി. നാമും യുപി പലകാര്യങ്ങളിലും പിന്നിലാണെന്ന് പറയുകയുണ്ടായി. ഈ വിഷയത്തിൽ നമുക്ക് യോജിക്കാം വിയോജിക്കാം .
കേരളവും കശ്മീരും ബംഗാളിലുമെല്ലാം മുസ്ലിം സഹോദരങ്ങൾ ഉള്ളതാണ്. ഈ സ്ഥലങ്ങൾ ന്യൂനപക്ഷ സമുദായങ്ങളുടെ എണ്ണം കൂടുതൽ ഉള്ള സംസ്ഥാനങ്ങൾ എന്നാണ് പൊതുവെയുള്ള ധാരണ. ഉത്തരേന്ത്യക്കാരുടെ ഉപബോധമനസ്സിൽ മുസ്ലിം സഹോദരങ്ങളെ കുറിച്ച് വളരെ വലിയ തെറ്റായ ഒരു ചിന്ത അടങ്ങി കിടപ്പുണ്ട്. കേരളത്തിലും കാശ്മീരിലും മുസ്ലിം ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നു.
മലപ്പുറത്തെ മുസ്ലിങ്ങൾ വർദ്ധിക്കുന്നതുകൊണ്ട് ഹിന്ദുക്കൾക്കും ബുദ്ധിമുട്ടുണ്ട് തുടങ്ങിയ തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. ഏത് പാർട്ടിക്കാർ ആയാലും ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. മലപ്പുറത്ത് അല്ല കേരളത്തിന്റെ പ്രശ്നം. ഈ അടുത്ത ഇടയ്ക്കാണ് മുസ്ലിം സഹോദരങ്ങൾ ഹിന്ദു അമ്പലപ്പണിക്ക് വേണ്ടി സ്വന്തം സ്ഥലം വിട്ടു കൊടുത്തത്. ഹൈദർ എന്ന മുസ്ലിം സഹോദരൻ മരിച്ചത് കൊണ്ട് അദ്ദേഹത്തിന് ആദരവർപ്പിക്കാൻ അമ്പലത്തിലെ ശബ്ദങ്ങൾ നിർത്തി വയ്ക്കുന്ന സാഹചര്യമുണ്ടായി. അമ്പലത്തിലെ ഉത്സവ പരിപാടികൾ വെട്ടിച്ചുരുക്കി.
വളരെ മതസൗഹാർദ്ദം ഒക്കെ നിലനിൽക്കുന്ന നല്ലൊരു സ്ഥലമാണ് അവിടെ . മുസ്ലിം ജനസംഖ്യ ക്രമാതീതമായി കൂടുന്നില്ല എന്നതാണ് സത്യാവസ്ഥ. പക്ഷേ ഹിന്ദു ജനസംഖ്യ ക്രമാതീതമായി കുറയുന്നുണ്ട്.. കേരളത്തിൽ ഹിന്ദുക്കൾക്ക് യഥാർത്ഥപ്രശ്നം മലപ്പുറത്ത് അല്ല. കൊല്ലത്താണ് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും ഹിന്ദുക്കളുമാണ്. പത്തനംതിട്ടയിൽ ജനസംഖ്യ തകർച്ച നടക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കുടുംബ തകർച്ചകൾ നടക്കുന്നത് തിരുവിതാംകൂർ തിരുവനന്തപുരം പ്രദേശങ്ങളിലാണ്.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഡ്രഗ് ക്യാപിറ്റൽ എന്ന് വിളിക്കാവുന്ന സ്ഥലമായി കൊച്ചി മാറുകയാണ്. ഡ്രഗ്സിന്റെ കാര്യത്തിൽ പഞ്ചാബ് കഴിഞ്ഞാൽ ആ കേരളവും കൊച്ചിയിലാണ് പ്രശസ്ത കൂടുതലുള്ളത്.. ഇത്തരത്തിലുള്ള യഥാർത്ഥ പ്രശ്നങ്ങളെ മറന്നുകൊണ്ട് ആവശ്യമില്ലാതെ മുസ്ലീം പ്രശ്നങ്ങളിലേക്ക് നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്ന താണ്. ആവശ്യമില്ലാതെ ഇസ്‌ലാമോഫോബിയ വർദ്ധിപ്പിക്കുകയാണ് നമ്മൾ ചെയ്യുന്നത്. കേരളവും ബംഗാളും കാശ്മീരും എന്നുകേൾക്കുമ്പോൾ ഇന്ത്യക്കാർക്ക് തെറ്റിദ്ധാരണയാണ് ഉള്ളത്.
കേരളത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ആത്മഹത്യ, മദ്യപാനം, മയക്കുമരുന്ന്, വിഷാദരോഗം അടങ്ങിയ വിഷയങ്ങൾ ശ്രദ്ധിക്കുകയാണ്. അതാണ് മലയാളികൾക്ക് പൊതുവേയും ഹിന്ദുകൾക്ക് വിശേഷ്യയുമുള്ള വിഷയങ്ങൾ. കശ്മീർ യുപിയുമെല്ലാം നമ്മുടെ ഭാഗമാണ്. രണ്ടിനും ശക്തിയും ദൗർബല്യങ്ങളും ഉണ്ട്. ശക്തിയെ വളർത്തി ദൗർബല്യങ്ങളെ കുറയ്ക്കാനും നമുക്ക് കഴിയട്ടെ. കേരളമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം ഭാരതമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിൽ.
https://www.facebook.com/Malayalivartha






















