ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കി! നാലു ഫോണുകളിലെയും ചില ഫയലുകൾ നീക്കം ചെയ്തെന്ന് മൊഴി നൽകി ലാബ് ഉടമ; നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കു മുൻപും അഭിഭാഷകർ ലാബിൽ പോയതായി സൂചന, ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയ ലാബ് ഉടമയുടെ മൊഴി എടുത്ത് അന്വേഷണസംഘം

കോച്ചിൽ നദി ആക്രമിക്കപ്പെട്ട കേസിൽ ദിനംപ്രതി നിരവധി വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയ ലാബ് ഉടമയുടെ മൊഴിയെടുത്തതായി റിപ്പോർട്ട്. നാലു ഫോണുകളിലെയും ചില ഫയലുകൾ നീക്കം ചെയ്തെന്ന് മൊഴി ലഭിച്ചതായിട്ടാണ് ലഭ്യമാകുന്ന വിവരം. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കിയെന്നും ലാബ് ഉടമ യോഗേന്ദ്ര യാദവ് അറിയിക്കുകയുണ്ടായി. ഇതിനുപിന്നാലെ ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അതിനിടെ ദിലീപിന്റെ അഭിഭാഷകർക്ക് ലാബ് പരിചയപ്പെടുത്തിയ ആളെ ചോദ്യം ചെയ്യുന്നതായിരിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കു മുൻപും അഭിഭാഷകർ ലാബിൽ പോയതായും വിവരമുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ വീണ്ടും ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ക്രൈംബ്രാഞ്ച്. ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് ആവർത്തിക്കുകയാണ് . മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തത് ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് . അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂർവം ശ്രമിച്ചു എന്നാണ്.
സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത് ദിലീപിന്‍റെയും സഹോദരൻ അനൂപിന്‍റെയും സഹോദരീ ഭർത്താവ് സുരാജിന്‍റെയും അടക്കം ആറു ഫോണുകളാണ് . വധ ഗൂഡാലോചനാക്കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും പങ്കാളിത്തം തെളിയിക്കുന്നതിനുളള പ്രധാന തെളിവായി ഫോണുകൾ മാറും എന്നാണ് നിഗമനം . ഈ ഫോണുകൾ കൈമാറാൻ ഹൈകോടതി ഉത്തരവിട്ടത് കഴിഞ്ഞ ജനുവരി 29നായിരുന്നു . പക്ഷേ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത് ഇതേ ദിവസവും തൊട്ടടുത്തദിവസവുമായി മുംബൈയിലേക്ക് കൊണ്ടുപോയ 4 ഫോണുകളിലെ ഡേറ്റകൾ നീക്കം ചെയ്തെന്നാണ്.
ഫോണുകൾ കൊണ്ടുപോയത് ദിലീപിന്‍റെ അഭിഭാഷകനൻറെ സഹായത്തോടെയാണ്. ക്രൈംബ്രാഞ്ച് അറിയിച്ചത് മുംബൈയിലെ സ്വകാര്യ ലാബുമായി ബന്ധവപ്പെട്ടവരെ ചോദ്യം ചെയ്തെന്നും ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതായി മൊഴിയുണ്ടെന്നുമാണ് . ഒരു ഹാർഡ് ഡിസ്കിലേക്ക് ഫോണിലെ മറ്റ് വിവരങ്ങൾ മാറ്റി . ദിലീപിന്‍റെ ഒരു അഭിഭാഷകൻ മുംബൈയിലെത്തി ഈ ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചതായും കണ്ടെത്തി.
ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഫോണിലെ വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വധഗൂഡാലോചനാക്കേസിൽ വസ്തുതകൾ ഒളിപ്പിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ഭാഗത്തുനിന്ന് ആസൂത്രിത ശ്രമമുണ്ടായി എന്ന് സ്ഥാപിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത് . വധഗൂഢാലോചനാക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയെ അറിയിക്കുവാനുള്ള നീക്കവും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























