പാലായിൽ വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. മൂന്നര കോടി അടിച്ചു മാറ്റിയ കേസിൽ കാപ്പന് മുംബൈ ബോറിവിലി കോടതി ഉടൻ ശിക്ഷ വിധിക്കും.

പാലായിൽ വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. മൂന്നര കോടി അടിച്ചു മാറ്റിയ കേസിൽ കാപ്പന് മുംബൈ ബോറിവിലി കോടതി ഉടൻ ശിക്ഷ വിധിക്കും.
കണ്ണൂർ വിമാനത്താവളത്തിൻ്റെ ഷെയർ വാങ്ങി നൽകാനാണെന്ന വ്യാജേനയാണ് കാപ്പൻ മുംബൈ വ്യവസായി ദിനേശ് മേനോനിൽ നിന്ന് മൂന്നര കോടി വാങ്ങിയത്. 2011 ലായിരുന്നു സംഭവം. പണം കിട്ടിയ പാടേ കാപ്പൻ മുങ്ങിയെന്നാണ് മേനോൻ പറയുന്നത്. വർഷങ്ങളായി മുംബയിൽ ബിസിനസ് നടത്തുന്ന തന്നെ ഇത്തരത്തിൽ ആരും വഞ്ചിച്ചിട്ടില്ലെന്നാണ് മേനോൻ പത്ര സമ്മേളനം നടത്തി പറഞ്ഞത്.
ഷെയർ കിട്ടാതെ വർഷങ്ങൾ അലഞ്ഞതായി അദ്ദേഹം പറഞ്ഞു.. പല സ്ഥലങ്ങളിലും പരാതി കൊടുത്തു. 25 ലക്ഷം തിരികെ കിട്ടി. ബാക്കി 3.25 കോടിക്ക് ചെക്കും നൽകി. ഈടായി കുമരകത്ത് കാപ്പന്റെ പേരിലുള്ള സ്ഥലം ഈടായി നൽകി. ചെക്ക് മടങ്ങി. പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കാപ്പൻ കേസ് കൊടുത്ത് വർഷങ്ങൾ നീട്ടി.
പിന്നീട് സുപ്രീം കോടതി, കേസ് വിസ്തരിക്കാനായി ബോറിവിലി കോടതിയിലേക്ക് അയച്ചു. ഈടായി തന്ന വസ്തുവിന്റെ പ്രമാണം നോക്കിയപ്പോഴാണ് താൻ കബളിക്കപ്പെട്ടതായി ദിനേശ് മേനോൻ മനസ്സിലാക്കിയത്. ഈടായി തനിക്ക് നൽകിയ സ്ഥലം സൊസൈറ്റിയിൽ പണയപെടുത്തി ഒന്നരക്കോടി കാപ്പൻ വായ്പ എടുത്തിട്ടുണ്ട്. പ്രസ്തുത തുക കുടിശികയാണ്. ബാങ്ക് ജപ്തി ചെയ്ത വസ്തു ആണ് ഈടായി കിട്ടിയതറിഞ്ഞ് മേനോൻ സ്തബ്ദനായി. ഏതായാലും മേനോൻ മിടുക്കനാണ്. നല്ല ചിട്ടയായി കേസ് നടത്തി.പ്രസ്തുത കേസാണ് വിധിയുടെ വക്കിലെത്തി നിൽക്കുന്നത്.
കാപ്പൻ പാലായിൽ മത്സരിച്ച 2016 ലും 2021 ലും ദിനേശ് മേനോൻ കോട്ടയത്തെത്തി പത്ര സമ്മേളനം നടത്തി. എന്നിട്ടും ഉപ തെരഞ്ഞടുപ്പിലും തുടർന്നു നടന്ന തെരഞ്ഞടുപ്പിലും കാപ്പൻ ജയിച്ചതിലാണ് മേനോന് അത്ഭുതം. പാലായിലെ ജനങ്ങൾ ഇത്രയും വിവരം കെട്ടവരാണോ എന്നാണ് മേനോൻ ചോദിക്കുന്നത്.
കേരളത്തിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പാലാ ഉന്നത വിദ്യാഭ്യാസം സിദ്ധച്ചവരുടെ സ്ഥലമാണ്. ധാരാളം പള്ളികളും അരമനകളും ഉള്ളയിടം. ജാതി- മതസൗഹാർദ്ദതയുടെ ഈറ്റില്ലമെന്നും പാലാ അറിയപ്പെടുന്നു. പാലായും ഭരണങ്ങാനവും ലോക ടൂറിസം മാപ്പിൽ ഇടം പിടിച്ച സ്ഥലങ്ങളാണ്. കെ.എം. മാണിയാണ് പാലായുടെ മുഖച്ഛായ മാറ്റിയത്.
ജോസ് കെ മാണിയാണ് പാലായെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഹബ്ബാക്കി മാറ്റിയത്. ത്രിപ്പിൾ ഐ റ്റി ഉൾപ്പെടെ നിരവധി ദേശീയ സ്ഥാപനങ്ങൾ അദ്ദേഹം പാലായിൽ കൊണ്ടുവന്നു. അന്തർദേശീയ നിലവാരത്തിലുള്ള റോഡുകൾ പാലായിൽ യാഥാർത്ഥ്യമാക്കിയതും ജോസ് കെ മാണിയാണ്. ഇപ്പോൾ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്ററിൻ്റെ കാമ്പസും പാലായിൽ വന്നു. എന്നിട്ടും പാലായിലെ ജനങ്ങൾ കാപ്പനെ ജയിപ്പിച്ചു.
കാപ്പൻ രണ്ടു തവണ എം എൽ എ ആയി. എന്നിട്ടും അതിൻ്റെ പ്രയോജനം പാലായ്ക്ക് ലഭിച്ചില്ല. ആദ്യ തവണ കാപ്പൻ ജയിച്ചിട്ടും മണ്ഡലത്തിൽ തിരിഞ്ഞു നോക്കിയില്ല.രണ്ടാം തവണ കോൺഗ്രസുകാരനായതിനാൽ ഇടതുപക്ഷം തിണ്ണയിൽ കയറ്റിയില്ല.
പാലായിലെ ജനങ്ങൾ അനുഭവിക്കുന്ന ഇച്ഛാഭംഗം ചെറുതല്ല. ഇത്തരം കുറ്റവാളികൾ ജയിച്ചു വരുമ്പോൾ ഒരു നാടിൻ്റെ യശസാണ് അസ്തമിക്കുന്നത്. കെ.എം.മാണിയുടെ പാലാ എന്ന് ഊറ്റം കൊണ്ടിരുന്ന പാലായിലെ എം എൽ എ ചെക്ക് കേസിൽ ശിക്ഷിക്കപെടുമ്പോൾ നാണം കെടുന്നത് കാപ്പനല്ല പാലായിലെ ജനങ്ങളാണ്.
https://www.facebook.com/Malayalivartha