Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

പത്മസരോവരത്തിലേയ്ക്ക് എത്താൻ പറ്റില്ലെന്ന് ക്രൈംബ്രാഞ്ച്; എല്ലാം അടപടലം പെട്ടു! ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കാവ്യാ മാധവൻ മുൻകൂർജാമ്യത്തിനു ശ്രമം തുടങ്ങിയെന്ന് സൂചന, ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കാൻ നീക്കം! രണ്ടാമതും കാവ്യ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയാൽ ക്രൈംബ്രാഞ്ച് എടുക്കുന്ന നിലപാട് നിർണ്ണായകമാകും

12 APRIL 2022 12:08 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസ് നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന് ഇതുവരെ സാധിച്ചിട്ടില്ല. കാവ്യ കഴിഞ്ഞ ദിവസം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലത്തെ ചോദ്യം ചെയ്യല്‍ നടന്നില്ല. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കാവ്യ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇത് മാറ്റി ബുധനാഴ്ചത്തേയ്ക്ക് ആക്കുകയാണ് ചെയ്തത്. ആലുവയിലെ വസതിയായ പത്മസരോവരത്തിലേയ്ക്ക് തന്നെ ചോദ്യം ചെയ്യാന്‍ കാവ്യ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആലുവയിലെ പത്മസരോവരത്തിലേയ്ക്ക് തല്‍ക്കാലം പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. സൗകര്യമുള്ള മറ്റൊരു സ്ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും ചെയ്തിട്ടുണ്ട്.

അതേസമയം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കാവ്യാ മാധവൻ മുൻകൂർജാമ്യത്തിനു ശ്രമം തുടങ്ങിയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കാനാണു നീക്കം. കേസിൽ പ്രതിയാക്കി അറസ്റ്റുണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

നടിയെ ആക്രമിച്ച കേസിന്റെ ആദ്യ ഘട്ടത്തിലും കാവ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു. അന്ന് കാവ്യ കേസിൽ പ്രതിയല്ലെന്ന് കോടതിയെ പൊലീസ് അറിയിക്കുകയായിരുന്നു. എന്നാൽ രണ്ടാമതും കാവ്യ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയാൽ ക്രൈംബ്രാഞ്ച് എടുക്കുന്ന നിലപാട് നിർണ്ണായകമാകും. നാളെ കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമോ എന്നതും നിർണ്ണായകമാണ്. എവിടെവച്ചു ചോദ്യംചെയ്യലിനു വിധേയമാകാൻ കഴിയുമെന്ന് അറിയിക്കാൻ ക്രൈംബ്രാഞ്ച് കാവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള കാവ്യയുടെ മറുപടി നിർണ്ണായകമാകും. കാവ്യ എവിടെയാണെന്ന് പോലും അറിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പരമരഹസ്യമാക്കുകയാണ് കാവ്യയുടെ വിവരങ്ങൾ ദിലീപ് ക്യാമ്പ്. അറസ്റ്റ് ഭയത്താലാണ് ഇത്.


ചോദ്യംചെയ്യലിനു ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാൻ കാവ്യക്കു ക്രൈംബ്രാഞ്ച് അവസരം നൽകിയിരുന്നു. ചെന്നൈയിലുള്ള കാവ്യാ മാധവൻ കഴിഞ്ഞദിവസം തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോഴും അവർ തിരികെ വന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.


കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിൽ പലപ്പോഴും കരഞ്ഞ കാവ്യ കാവ്യ ചില ചോദ്യങ്ങൾക്കു വ്യക്തമല്ലാത്ത മറുപടികളായിരുന്നു നൽകിയത്. പൾസർ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണു നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. നാളെ കാവ്യയെ ചോദ്യം ചെയ്യുന്നതിനു വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണു ചോദ്യം ചെയ്യൽ.

ഒന്നാംപ്രതി പൾസർ സുനി പറയുന്ന മാഡം കാവ്യ മാധവനാണെന്ന മൊഴിയുടേയും ശബ്ദരേഖയുടേയും അടിസ്ഥാനത്തിലാണു ചോദ്യംചെയ്യൽ. 'മാഡം' കാവ്യതന്നെയെന്നു ക്രൈംബ്രാഞ്ച് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ദിലീപ് ഉൾപ്പെടെയുള്ള ഒന്നു മുതൽ ആറു പ്രതികൾക്കു ഹൈക്കോടതി നേരത്തെ മുൻകൂർജാമ്യം നൽകിയിരുന്നു. കാവ്യയ്ക്കും മുൻകൂർജാമ്യം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നപക്ഷം അറസ്റ്റിനു തൽക്കാലം സാധ്യതയില്ല.


2017ൽ കേസിന്റെ ആദ്യ ഘട്ടത്തിൽ സംഭവങ്ങളിൽ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. എന്നാൽ മൂന്നുമാസമായി നടക്കുന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിൽ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് പ്രതികൾ എത്തിച്ചതു കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിനു ദിവസങ്ങൾക്കുമുമ്പു കാവ്യ തൃശൂരിലേക്കു പോയപ്പോൾ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നതു പൾസർ സുനിയാണെന്നും പറയുന്നതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. വി.ഐ.പി. എന്നു വിശേഷിപ്പിക്കപ്പെട്ട ഇവരുടെ സുഹൃത്ത് ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോൾ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്നു ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.ദിലീപിന്റെ അളിയൻ സുരാജിന്റെ ശബ്ദരേഖയ്ക്കു കാവ്യ നൽകുന്ന മറുപടി കേസിൽ അതീവനിർണായകമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (38 minutes ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (51 minutes ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (56 minutes ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (1 hour ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (2 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (3 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (3 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (3 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (4 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (4 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (4 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (4 hours ago)

Malayali Vartha Recommends