വയനാട്ടിലെ യുവാവ് പറഞ്ഞത്..ലേഖനത്തില്‍ നൽകിയിരിക്കുന്നത്! തന്റെ വാദങ്ങള്‍ക്ക് തെളിവുണ്ട്.."യൂസഫലിക്കെതിരെ പറഞ്ഞത് തെറ്റ്..പിസി ജോര്‍ജ് പ്രതികരിക്കുന്നു!
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജിന് ജാമ്യം. ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് തെളിവുണ്ടെന്ന് അവകാശപ്പെട്ടു. വയനാട്ടിലെ യുവാവ് പറഞ്ഞതും ഒരു ലേഖനത്തില്‍ വായിച്ചതുമാണ് തെളിവായി പിസി ജോര്‍ജ് പറയുന്നത്. ഇത്തരം അവ്യക്തമായ കാര്യങ്ങള്‍ പൊതുവല്‍ക്കരിച്ച് ജനമധ്യത്തില്‍ പറയാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിസി ജോര്‍ജ് രൂക്ഷമായി പ്രതികരിച്ചു.
അതേസമയം, തന്റെ പ്രസംഗത്തിലെ ഒരു ഭാഗത്തില്‍ തിരുത്തുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ബന്ധപ്പെട്ട പ്രസംഗ ഭാഗത്തിലാണ് തിരുത്ത്. വലിയ മാളുകള്‍ വരുമ്പോള്‍ സാധാരണക്കാരായ ഒട്ടേറെ കച്ചവടക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്ന കാര്യമാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞത് മാറിപ്പോയി എന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പിസി ജോര്‍ജ്ജിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരന്‍, കുമ്മനം രാജശേഖരന്‍ ബിജെപി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്, സന്ദീപ് ജി വാര്യര്‍, സന്ദീപ് വാചസ്പതി കുടങ്ങിയ ബിജെപി നേതാക്കള്‍ പ്രതിഷേധിച്ച് രംഗത്തെത്തി.
വിദ്വേഷ പ്രസംഗം നടത്തിയെന്നാണല്ലോ പി.സി. ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അങ്ങനെയെങ്കില്‍, അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറയുന്ന വിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെയല്ലേ ആദ്യം നടപടി എടുക്കേണ്ടത് എന്നാണ് കുമ്മനം രാജശേഖരൻ ക്രതികരിച്ചത്. ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പി.യെ പരനാറി യെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ്, പി.സി.ജോര്‍ജിന്റെ പ്രസംഗത്തില്‍ കുറ്റമാരോപിക്കുന്നത്, അതു തന്നെ വിചിത്രമായിരിക്കുന്നു.
നേരത്തെ ലവ് ജിഹാദിനെതിരെ പ്രസംഗിച്ചതിന് ബിഷപ്പിനെതിരെയും പിണറായി സര്‍ക്കാര്‍ കേസെടുത്തിരുന്നു. വിദ്വേഷ പ്രസംഗം എന്തെന്ന് ഈ സര്‍ക്കാര്‍ ആദ്യം നിര്‍വ്വചിക്കണം. മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം അഭിപ്രായസ്വാതന്ത്യമായിട്ടാണ് കാണുന്നതെങ്കില്‍ അതേ അവകാശം ലവ് ജിഹാദിനെതിരെ മുന്നറിയിപ്പ് നല്‍കിയ ബിഷപ്പിനും പി.സി. ജോര്‍ജ്ജിനുമില്ലേ. പ്രസംഗമാണോ വിദ്വേഷ പ്രവൃത്തിയാണോ ആപത്ക്കരം. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ കണ്ണാടച്ചിട്ട്, അത് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് നീതിയാണോ. ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടണമെന്നും അദേഹം പറഞ്ഞു.
അഭിപ്രായ പ്രകടനം നടത്തിയ പി.സി ജോർജ്ജിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരരനും രംഗത്തെത്തി.പി.സി ജോർജ്ജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. എന്നിട്ടും സംസ്ഥാന സർക്കാർ എന്തിനാണ് ഈ തിടുക്കം കാണിക്കുന്നത്. യൂത്ത് ലീഗ് പരാതി നൽകിയാൽ കമ്യൂണിസ്റ്റ് സർക്കാർ മിനിറ്റുകൾക്കുള്ളിൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യുമെന്നാണ് ഇത് തെളിയിക്കുന്നതെന്നും വി. മുരളീധരൻ പ്രതികരിച്ചു.
അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാനടക്കം ഈ നാട്ടിൽ സ്വാതന്ത്ര്യം കൊടുക്കണം എന്നാവശ്യപ്പെടുന്നവരാണ് സിപിഎമ്മുകാർ. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഈ രാജ്യത്തെ വെട്ടിനുറുക്കാൻ വേണ്ടി മുദ്രാവാക്യം വിളിക്കുന്നയാളുകൾക്ക് അതിന് സ്വാതന്ത്യമുണ്ടെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. എന്നാൽ പി.സി ജോർജ്ജ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞിട്ടും സിപിഎമ്മിന്റെ ജനാധിപത്യ ഭരണകൂടത്തിന് അത് വിദ്വേഷ പ്രസംഗമായെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
മനുഷ്യരെ അരിഞ്ഞുതള്ളാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിൽ അനുവദിക്കുന്നുണ്ട്. അത്തരം കൊലപാതകങ്ങൾക്ക് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാൻ കാണിക്കാത്ത തിടുക്കം പി.സി ജോർജ്ജിന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെയുണ്ടായി. ഇസ്ലാമിക ഭീകരവാദികൾ അരിഞ്ഞുതള്ളിയ ശ്രീനിവാസന്റെ കൊലപാതകികളെ മുഴുവൻ അറസ്റ്റ് ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
24 മണിക്കൂറിനുള്ളിൽ ഗൂഢാലോചന നടത്തി മനുഷ്യരെ വെട്ടിക്കൊല്ലുന്ന അക്രമികളെ പിടിക്കാൻ കാണിക്കാത്ത തിടുക്കമാണ് പിണറായി സർക്കാർ കാണിച്ചതെന്നും കമ്യൂണിസ്റ്റ് സർക്കാരിന്റെ ഇരട്ടനീതിയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.നിലവിൽ പിസി ജോർജ്ജിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പി.സി ജോർജ്ജിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























