സാമുദായിക വിദ്വേഷം ആളികത്തിച്ചു വിഭാഗീയതയുണ്ടാക്കി വോട്ട് നേടാനാണ് സംഘ് പരിവാർ ശ്രമിക്കുന്നത്; സംഘടിതമായ ഈ മുസ്ലിം വിരുദ്ധ വർഗീയ പ്രചരണത്തെ തോൽപിക്കാൻ കേരളത്തിലെ മതേതര പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയാകും; മുസ്ലിം വിരുദ്ധതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിസരം ഇതിനോടകം കേരളത്തിൽ രൂപപെട്ട് വന്നിട്ടുണ്ടെന്ന് ഫാത്തിമ താഹിലിയ
മുസ്ലിം വിരുദ്ധതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിസരം ഇതിനോടകം കേരളത്തിൽ രൂപപെട്ട് വന്നിട്ടുണ്ടെന്ന് ഫാത്തിമ താഹിലിയ പറഞ്ഞു .താഹിലിയ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ചിത്രം വ്യക്തമാണ്. മുസ്ലിം വിരുദ്ധതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിസരം ഇതിനോടകം കേരളത്തിൽ രൂപപെട്ട് വന്നിട്ടുണ്ട്. സാമുദായിക വിദ്വേഷം ആളികത്തിച്ചു വിഭാഗീയതയുണ്ടാക്കി വോട്ട് നേടാനാണ് സംഘ് പരിവാർ ശ്രമിക്കുന്നത്.
പല തവണ കേരളത്തിൽ പരാജയപ്പെട്ട ഈ ശ്രമം ഇത്തവണ വിജയത്തോട് അടുക്കുന്നു എന്ന് ഭയപ്പെടേണ്ടി വരും. സംഘടിതമായ ഈ മുസ്ലിം വിരുദ്ധ വർഗീയ പ്രചരണത്തെ തോൽപിക്കാൻ കേരളത്തിലെ മതേതര പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയാകുമെന്നാണ് താഹിലിയ പറഞ്ഞ് അവസാനിപ്പിക്കുന്നത്.
നേരത്തെ ജോർജ് എം. തോമസ് ലവ് ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ അതിനെയും ഫാത്തിമ വിമർശിച്ചിരുന്നു. ജോർജ് എം. തോമസിന് പറ്റിയ കേവലമൊരു നാക്കുപിഴ അല്ല അത്. ആസൂത്രിതമായ വർഗീയ പ്രചാരണവും കൃത്യമായ സാമുദായിക വിഭജനവും നടത്തി തന്നെയാണ് കുറച്ചു വർഷങ്ങളായി സി.പി.എം തിരുവമ്പാടി മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഒളിഞ്ഞു പറയാറുള്ള സംഘ് പരിവാർ ആശയങ്ങൾ തെളിഞ്ഞു പറഞ്ഞു പോയതാണ് ജോർജ് എം. തോമസ് എന്ന കൃസംഘിയെ ജനം തിരിച്ചറിയാൻ ഇട വന്നത്. അമീറും ഹസനും കുഞ്ഞാലിക്കുട്ടിയുമാണ് യു.ഡി.എഫിനെ നയിക്കുന്നത് എന്ന് പറഞ്ഞു തിരഞ്ഞെടുപ്പ് നേരിട്ട സി.പി.എം നേതാക്കൾക്ക് ജോർജ് എം. തോമസിന്റെ കൃസംഘിത്തരത്തെ കേവലം നാക്ക് പിഴ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാനാവില്ല.
https://www.facebook.com/Malayalivartha